..........എനിക്കൊരപേക്ഷയുണ്ട്. 3000-ാമാണ്ടാകുമ്പോഴേയ്ക്കും മാര്‍ യൗസേപ്പുപിതാവിനെ 'സഹസഹരക്ഷകനാ'യുംകൂടി ഉയര്‍ത്തണം. കാരണം, അങ്ങേരാണല്ലോ വേല ചെയ്ത് കഞ്ഞിയും വെള്ളവും കൊടുത്ത് ബാലനായ യേശുവിനെയും അമ്മയായ മറിയത്തെയും സംരക്ഷിച്ചത്. അദ്ദേഹത്തോളം വലിയൊരു ത്യാഗി ഭൂമുഖത്തില്‍ വേറെയാരും ഇല്ല.
ആദിമക്രൈസ്തവ വിശ്വാസമനുസരിച്ച് യേശു പാപിയായ മനുഷ്യന്റെ രക്ഷകനാണ്. ഇപ്പോഴിതാ മറിയത്തെയും സഹരക്ഷകയായി സഭ ഉയര്‍ത്താന്‍ പോകുന്നു! തിരുകുടുംബ ത്തിലെ രണ്ടുപേരെയും ഇങ്ങനെ സഭാപ്രഖ്യാപനംകൊണ്ട് ഉയര്‍ത്തിയ നിലയ്ക്ക് എന്തുകൊണ്ട് മാര്‍ യൗസേപ്പിനും ഔദ്യോഗികമായ ചില സ്ഥാനങ്ങള്‍ കൊടുത്തുകൂടാ? ഇക്കാര്യത്തെക്കുറിച്ച് യൗസേപ്പു നാമധാരികളായ നമ്മുടെ മെത്രാന്മാര്‍ ഒന്നു സീരിയസായി 'തിങ്കു' ചെയ്യുന്നത് നന്നായിരിക്കും.
'via Blog this'
ആദിമക്രൈസ്തവ വിശ്വാസമനുസരിച്ച് യേശു പാപിയായ മനുഷ്യന്റെ രക്ഷകനാണ്. ഇപ്പോഴിതാ മറിയത്തെയും സഹരക്ഷകയായി സഭ ഉയര്‍ത്താന്‍ പോകുന്നു! തിരുകുടുംബ ത്തിലെ രണ്ടുപേരെയും ഇങ്ങനെ സഭാപ്രഖ്യാപനംകൊണ്ട് ഉയര്‍ത്തിയ നിലയ്ക്ക് എന്തുകൊണ്ട് മാര്‍ യൗസേപ്പിനും ഔദ്യോഗികമായ ചില സ്ഥാനങ്ങള്‍ കൊടുത്തുകൂടാ? ഇക്കാര്യത്തെക്കുറിച്ച് യൗസേപ്പു നാമധാരികളായ നമ്മുടെ മെത്രാന്മാര്‍ ഒന്നു സീരിയസായി 'തിങ്കു' ചെയ്യുന്നത് നന്നായിരിക്കും.
(എന്റെ പേരിനു കാരണക്കാരനും അങ്ങേരായതുകൊണ്ട് ഇക്കാര്യത്തില്‍ എനിക്കും ചില്ലറ താല്പര്യമുണ്ട്.)
അല്മായശബ്ദം:
9 comments:
1.
ത്രീത്വം എന്നത് തന്നെ , എനിക്കിതുവരെ
മനസിലായിട്ടില്ല . മനസിലാക്കാന്‍ ഒത്തിരി ശ്രമിച്ചു പരാജയപ്പെട്ടു. വായിച്ചിട്ട്
മനസിലായത് , പിതാവ് പുത്രനേക്കാള്‍ ഉന്നതനും രണ്ടു
വ്യക്തികലുമാനെന്നാനു . ലളിതമായി ആര്‍ക്കെങ്കിലും വിശധീകരിക്കാം എങ്കില്‍ പറയുക .
1.
ത്രിത്വത്തെ തല്‍ക്കാലം വിട്ടുകളയുക, ജെസ്സീ. അതിലും അടിസ്ഥാനപരമായ വാക്കും ആശയവും ദൈവം തന്നെയാണ്.
ആ ശബ്ദംകൊണ്ട് ഓരോരുത്തരും മനസ്സിലാക്കുന്നത് ഓരോന്നാണ്. യഹൂദനും ക്രൈസ്തവനും
മുസ്ലീങ്ങളുമായ പണ്ഡിതര്‍ ഉറപ്പിച്ചു പറയുന്നു, ദൈവമൊരു
വസ്തുവോ വ്യക്തിയോ അല്ല, മറിച്ച് ഒരു ചൈതന്യമാണ് എന്ന്.
ക്രൈസ്തവ പുരോഹിതര്‍ ദൈവത്തെ വ്യക്തിയും, പിതാവും
അപ്പൂപ്പനുമൊക്കെയായി രൂപംകൊടുത്ത്, വിശ്വാസികളുടെ മനസ്സില്‍
ആകെ ഉദ്വേഗങ്ങളാണ് സൃഷ്ടിക്കുന്നത്. വസ്തുതയെന്തെന്നാല്‍,
നമ്മുടെ ലോകവീക്ഷണത്തിലും അസ്തിത്വാനുഭവത്തിലും ഒതുങ്ങുന്നതല്ല ദൈവം എന്ന ശക്തി.
ദൈവത്തെ പരമമായ ജീവന്‍ എന്ന് കരുതിയാലും പിശകാകും. കാരണം, നാമറിയുന്ന
ജീവന്‍ വളരെ പരിമിതമാണ്. അതനുസരിച്ച്, നമ്മുടേതുപോലുള്ള
ഇഷാനിഷ്ടങ്ങള്‍ ദൈവത്തിലും ഉണ്ടെന്നു കരുതുന്നതിന്റെ ഫലമാണ് നമ്മുടെ പ്രാര്‍ത്ഥനകളെല്ലാം
അപേക്ഷകളായി മാറുന്നത്.
നാം മനസ്സിലാക്കുന്ന വ്യക്തി എന്ന സങ്കല്പം ദൈവത്തില്‍ ആരോപിക്കാന്‍ പറ്റില്ല എന്നതിന്റെ ഒരു സൂചനയാണ് ത്രിത്വം എന്ന സങ്കല്പം തന്നെ. എല്ലാറ്റിനും ആധാരമാകുമ്പൊഴും, നമ്മുടെ എല്ലാ അറിവിനും അപ്പുറത്താണ് ദൈവം എന്ന് സമ്മതിക്കുകയാണ് ബുദ്ധിക്കു ചെയ്യാവുന്ന ഏക കാര്യം. ഇവിടെ ഗ്രീക്ക് ഓര്‍ത്തോഡോക്സ് വിശ്വാസികള്‍ ദൈവത്തെപ്പറ്റി ധരിച്ചിരിക്കുന്നത് ഓര്‍മ്മിക്കുന്നത് ഉപകരിക്കും. ദൈവത്തെപറ്റി എന്ത് പറഞ്ഞാലും അതിനു രണ്ടു ഗുണങ്ങള്‍ ഉണ്ടാവണം. ഒന്ന്: അതില്‍ വിരുദ്ധോക്തിയുണ്ടായിരിക്കണം. അതായത്, ദൈവം മനുഷ്യയുക്തിക്കുളില്‍ ഒതുങ്ങുകില്ല എന്ന ബോധം. രണ്ട്: നിമിഷനേരത്തേയ്ക്കെങ്കിലും അത് അത്യത്ഭുതത്തിന്റെയും അത്യാദരവിന്റെയും മൌനത്തിലെയ്ക്ക് നമ്മെ കൊണ്ടുപോകണം. നമ്മുടെ എല്ലാ വാക്കുകള്‍ക്കും അറിവിനും അതീതമാണ് ദൈവം എന്ന എളിമയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആധാരം: Faith and Belief - Wilfred Cantwell Smith
വിശ്വാസം ബുദ്ധിക്കതീതമാണെന്നു പറയുമെങ്കിലും ബുദ്ധിക്കുള്ളില്‍ പരാശക്തിയെ തളച്ചിടാനുള്ള ഉദ്യമം അതിലുമുണ്ട്. നമ്മുടെ ക്ഷണികമായ ജീവിതത്തിന് ഒരല്പം മൂല്യവും അര്‍ത്ഥവും കൊടുക്കാനുള്ള ശ്രമത്തില്‍ മനുഷ്യര്‍ വിശ്വാസത്തിലേയ്ക്ക് തിരിയുന്നു. എന്നാല്‍ അങ്ങനെയൊരര്‍ത്ഥം ഉണ്ടെന്നുള്ളതിനു വിശ്വാസത്തിനു വെളിയില്‍ ഒരു തെളിവും ഇല്ല എന്നതാണ് നഗ്നമായ സത്യം. സംശയമുണ്ടെങ്കില്‍, എക്ലെസ്യാസ്റ്റെസ് (സഭാപ്രസംഗകന്‍) വായിക്കുക.
നാം മനസ്സിലാക്കുന്ന വ്യക്തി എന്ന സങ്കല്പം ദൈവത്തില്‍ ആരോപിക്കാന്‍ പറ്റില്ല എന്നതിന്റെ ഒരു സൂചനയാണ് ത്രിത്വം എന്ന സങ്കല്പം തന്നെ. എല്ലാറ്റിനും ആധാരമാകുമ്പൊഴും, നമ്മുടെ എല്ലാ അറിവിനും അപ്പുറത്താണ് ദൈവം എന്ന് സമ്മതിക്കുകയാണ് ബുദ്ധിക്കു ചെയ്യാവുന്ന ഏക കാര്യം. ഇവിടെ ഗ്രീക്ക് ഓര്‍ത്തോഡോക്സ് വിശ്വാസികള്‍ ദൈവത്തെപ്പറ്റി ധരിച്ചിരിക്കുന്നത് ഓര്‍മ്മിക്കുന്നത് ഉപകരിക്കും. ദൈവത്തെപറ്റി എന്ത് പറഞ്ഞാലും അതിനു രണ്ടു ഗുണങ്ങള്‍ ഉണ്ടാവണം. ഒന്ന്: അതില്‍ വിരുദ്ധോക്തിയുണ്ടായിരിക്കണം. അതായത്, ദൈവം മനുഷ്യയുക്തിക്കുളില്‍ ഒതുങ്ങുകില്ല എന്ന ബോധം. രണ്ട്: നിമിഷനേരത്തേയ്ക്കെങ്കിലും അത് അത്യത്ഭുതത്തിന്റെയും അത്യാദരവിന്റെയും മൌനത്തിലെയ്ക്ക് നമ്മെ കൊണ്ടുപോകണം. നമ്മുടെ എല്ലാ വാക്കുകള്‍ക്കും അറിവിനും അതീതമാണ് ദൈവം എന്ന എളിമയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആധാരം: Faith and Belief - Wilfred Cantwell Smith
വിശ്വാസം ബുദ്ധിക്കതീതമാണെന്നു പറയുമെങ്കിലും ബുദ്ധിക്കുള്ളില്‍ പരാശക്തിയെ തളച്ചിടാനുള്ള ഉദ്യമം അതിലുമുണ്ട്. നമ്മുടെ ക്ഷണികമായ ജീവിതത്തിന് ഒരല്പം മൂല്യവും അര്‍ത്ഥവും കൊടുക്കാനുള്ള ശ്രമത്തില്‍ മനുഷ്യര്‍ വിശ്വാസത്തിലേയ്ക്ക് തിരിയുന്നു. എന്നാല്‍ അങ്ങനെയൊരര്‍ത്ഥം ഉണ്ടെന്നുള്ളതിനു വിശ്വാസത്തിനു വെളിയില്‍ ഒരു തെളിവും ഇല്ല എന്നതാണ് നഗ്നമായ സത്യം. സംശയമുണ്ടെങ്കില്‍, എക്ലെസ്യാസ്റ്റെസ് (സഭാപ്രസംഗകന്‍) വായിക്കുക.
2.
ഈ ലേഖനത്തിനുള്ള എന്റെ കമെന്റ് മറ്റൊരു ലേഖനമായി ചേര്‍ത്തിട്ടുണ്ട്.
3.
പിതാവായ ദൈവത്തിന്റെ പുത്രിയാണ് മറിയമെങ്കിൽ യേശുവും
മറിയവും സഹോദരീ സഹോദരങ്ങളല്ലേ?
4.
സാക്ക് പറഞ്ഞതുപോലെ ത്രിത്വം അധികം
ചിന്തിക്കാതെയിരിക്കുകയായിരിക്കും നല്ലത്. ദൈവത്തിന്റെ ത്രിത്വം കണ്ടു പിടിച്ച
മഹാനാരാണെങ്കിലും അദ്ദേഹം തോമസ് ആല്‍വാ എഡിസനെക്കാളും ഐസക്ക്ന്യൂട്ടനെക്കാളും
ബുദ്ധിയുള്ളവനും ലോകത്ത് ജനിച്ചവരിലും ജനിക്കാന്‍ ഇരിക്കുന്നവരിലും മഹാ
സൂത്രശാലിയെന്നു വേണം കരുതുവാന്‍.
പേഗന്‍കാലത്തു മനുഷ്യന്റെ സങ്കല്പം അനുസരിച്ച് പല ദൈവങ്ങള്‍ ഉണ്ടായിരുന്നു. കോണ്‌സ്റ്റാന്‍ന്റിയന്‍ ചക്രവര്‍ത്തിയുടെ കാലംമുതല്‍ ക്രിസ്തുമതത്തിലേക്ക് പ്രാകൃതവിശ്വാസങ്ങളും കടന്നുകൂടി. അവരുടെ ബഹുദൈവങ്ങളെ ഒന്നാക്കി ത്രിത്വദൈവം എന്ന പ്രാചീനവിശ്വാസം ക്രിസ്ത്യന്‍ സഭകളും സ്വീകരിച്ചു. യഹൂദര്‌ക്കും മുസ്ലിമുകള്‍ക്കും ഇല്ലാത്ത പേഗനീസ്സത്തിലെ ത്രിത്വദൈവം ക്രിസ്തീയവിശ്വാസങ്ങളില്‍ അലിഞ്ഞു ചേര്‌ന്നു. പുതിയ അര്‍ഥങ്ങളും ഭാവനകളും നിര്‍വചനങ്ങളും ഓരോ കാലത്ത് പുരോഹിതവര്‍ഗം നല്‍കി. ത്രിത്വം, മതതത്ത്വമാക്കി പണം സമാഹരിക്കുവാനുള്ള ഒരു മാര്‍ഗവുമായി.പ്രാകൃത പേഗനീസംചിന്താഗതിക്കാര്‍ കൂട്ടത്തോടെ ക്രിസ്ത്യാനികളായി. വിമര്‍ശിക്കുന്നവരെ പാഷന്ധികളായി സഭ മുദ്രയും കുത്തി.
ആരോ ഒരു സൂത്രശാലി ത്രിത്വം കണ്ടുപിടിച്ചു. അയാള്‍ പിതാവായ ദൈവമായി. തെറ്റെന്നു പറഞ്ഞു മറ്റേതോ പുത്രന്‍തമ്പുരാന്‍ പേഗനീസ്സ കാലത്തുണ്ടായി. പിതാവ് നടപ്പിലാക്കിയ നിയമങ്ങള്‍ക്കു ഭേദഗതികള്‍ വരുത്തുകയായിരുന്നു അയാളുടെ ജോലി. പിതാവിനും പുത്രനും തമ്മില്‍ അഭിപ്രായ ഐക്യം ഉണ്ടാക്കി യോജിപ്പിക്കുവാന്‍ വന്ന മൂന്നാമത്തെ വിദ്വാന്‍ ത്രിത്വത്തിലെ മൂന്നാംദൈവം ആയി. പിന്നീട് ത്രിത്വം കണ്ടുപിടിച്ചവനും തെറ്റെന്നു പറഞ്ഞവനും പിതാവിനെയും പുത്രനെയും രമ്യതയില്‍ എത്തിച്ചവനും ഒരു ദൈവമായി. ഇവര്‍ തമ്മിലുള്ള ബന്ധം ത്രിത്വ രഹസ്യവും ആയി. സാമാന്യബുദ്ധിയില്‍ മനസിലാവുകയില്ല.
മൂന്നാം നൂറ്റാണ്ടില്‍ ഈ മൂന്നു മിടുക്കന്മാരും ഒന്നായി ക്രിസ്ത്യന് സഭയിലും നുഴഞ്ഞു കയറി. യുക്തിയില്ലാത്ത മന്ദബുദ്ധികള്‌ക്കും തീയോളജി പഠിച്ചു പണമുണ്ടാക്കുന്ന സൂത്രശാലികളായവര്‌ക്കുമേ ഈ ദൈവങ്ങളെ മനസിലാവുകയുള്ളൂ. മറ്റുള്ളവരുടെ ബുദ്ധിയില്‍ ഒതുങ്ങാത്ത ത്രിത്വരഹസ്യമെന്ന് പറഞ്ഞു സംശയം ചോദിക്കുന്നവരുടെ നേരെ പുരോഹിതന്‍ കൈകഴുകും.
ബൈബിളില്‍ സൂചിപ്പിക്കാത്ത പല ആചാരങ്ങളും പ്രാകൃത മതങ്ങളുടെ തുടര്‍ച്ചയാണ്. കുര്‌ബാനയിലെ അപ്പം സൂര്യ നമസ്ക്കാര വാദികളില്‍ നിന്നും ഉണ്ടായതുപോലെ ത്രിത്വവും സൂര്യകള്‌ട്ടില്‌നിന്നു ഉത്ഭവിച്ചുവെന്നു അനുമാനിക്കാം. സൂര്യനപ്പുറത്തു ഒരു ദൈവത്തെ അന്ന് ചിന്തിക്കുവാന്‍ കഴിവില്ലായിരുന്നു. സൂര്യന് മൂന്നു അവസ്ഥകള്‍, 1.ഘനം, 2.ഊര്‍ജം അഥവാ ചൂട്, 3. പ്രകാശം എന്നിങ്ങനെ തരം തിരിക്കാം. ഒരു തീക്കട്ടയും ഇങ്ങനെതന്നെ.
തീയില്ലാത അവസ്ഥ, ചൂടുള്ള തീക്കട്ട, പ്രകാശം നല്‍കുന്ന തീക്കട്ട. ഏകദൈവവാദികളും ദ്വൈതവും ത്രിത്വവും അടങ്ങിയ ത്രിമൂര്‍ത്തികളുടെ ഉറവിടങ്ങള്‍ സൂര്യഭഗവാന്‍തന്നെ. വെറും ഘനം ആയി ദൈവത്തിന്റെ ആദ്യത്തെ രൂപവും ചൂടായിരിക്കുന്ന ശക്തി ദൈവത്തിന്റെ രണ്ടാമത്തെ രൂപവും പ്രകാശം തരുന്ന ശക്തി ദൈവത്തിന്റെ മൂന്നാമത്തെ രൂപവുമാക്കി സൂര്യനെതന്നെ മൂന്നും കൂടിയ ഒന്നായ ദൈവം ആക്കി.ഘനവും ചൂടും പ്രകാശവും നല്‍കുന്ന മൂന്നുംകൂടിയ ഒരു ദൈവമാക്കി. ഒരു ശക്തിയാക്കി.
മൂന്നു ഗ്ലാസുകളില്‍ വെച്ചിരിക്കുന്ന മൂന്നു തുള്ളികള്‍ വെള്ളങ്ങള്‍ ഒരു ഗ്ലാസില്‍ പകര്‍ന്നാല്‍ ഒന്നാകുന്നതുപോലെ ത്രിത്വം എന്നുപറഞ്ഞു പണ്ട് ഒരു പണ്ഡിതന്‍അച്ചന്‍ പള്ളിയില്‍ പ്രസംഗിക്കുന്നതും ഓര്‍മ്മവരുന്നു.
മാത്യുവിന്റെ സുവിശേഷത്തില്‍ യേശുവിന്റെ ജനനം വിവരിക്കുന്നുണ്ട്. പരുശുദ്ധ അരൂപിയാല്‍ പുത്രന്‍ ഉണ്ടായി എന്നാണ് വചനം. (Matt.1:18).പാവം ജോസഫ് മറിയത്തിന്റെ ചാരിത്രത്തെ തെറ്റിദ്ധരിച്ചു. വിവാഹ നിശ്ചയം റദ്ദാക്കുവാനും ആഗ്രഹിച്ചു. എന്നാല്‍ ഗബ്രിയേല്‍ സ്വപ്നത്തില്‍ പറഞ്ഞു, ദാവീദിന്റെ പുത്രാ, മേരിയെ ഭാര്യയാക്കുന്നതില്‍ പേടിക്കേണ്ടാ. പരിശുദ്ധ ആത്മാവിനാല്‍ അവള്‍ ഗര്‍ഭിണി ആയി. പിതാവും പുത്രനും പരിശുദ്ധ ആത്മാവും ബൈബിളിലെയും കഥാപാത്രങ്ങളായി. ഇവിടെ ഉത്തരം കിട്ടാത്ത മറ്റൊരു ചോദ്യമുണ്ട്. പരിശുദ്ധ ആത്മാവിനാല്‍ ഗര്‍ഭം ധരിച്ചെങ്കില്‍ യേശുവിന്റെ പിതാവ് പരിശുദ്ധ ആത്മാവല്ലേ.? മൂന്നാമതൊരു പിതാവ് പിന്നെ എങ്ങനെ ഉണ്ടായി? ഇങ്ങനെ പരിശുദ്ധ ആത്മാവിനെ പറഞ്ഞു രക്ഷപെടുന്ന മഠം ചാടി പുരോഹിതരുടെ കഥകള്‍ ഇന്നും ലോക വാര്‍ത്തകളില്‍ ഒന്നാണ്.
പേഗന്‍കാലത്തു മനുഷ്യന്റെ സങ്കല്പം അനുസരിച്ച് പല ദൈവങ്ങള്‍ ഉണ്ടായിരുന്നു. കോണ്‌സ്റ്റാന്‍ന്റിയന്‍ ചക്രവര്‍ത്തിയുടെ കാലംമുതല്‍ ക്രിസ്തുമതത്തിലേക്ക് പ്രാകൃതവിശ്വാസങ്ങളും കടന്നുകൂടി. അവരുടെ ബഹുദൈവങ്ങളെ ഒന്നാക്കി ത്രിത്വദൈവം എന്ന പ്രാചീനവിശ്വാസം ക്രിസ്ത്യന്‍ സഭകളും സ്വീകരിച്ചു. യഹൂദര്‌ക്കും മുസ്ലിമുകള്‍ക്കും ഇല്ലാത്ത പേഗനീസ്സത്തിലെ ത്രിത്വദൈവം ക്രിസ്തീയവിശ്വാസങ്ങളില്‍ അലിഞ്ഞു ചേര്‌ന്നു. പുതിയ അര്‍ഥങ്ങളും ഭാവനകളും നിര്‍വചനങ്ങളും ഓരോ കാലത്ത് പുരോഹിതവര്‍ഗം നല്‍കി. ത്രിത്വം, മതതത്ത്വമാക്കി പണം സമാഹരിക്കുവാനുള്ള ഒരു മാര്‍ഗവുമായി.പ്രാകൃത പേഗനീസംചിന്താഗതിക്കാര്‍ കൂട്ടത്തോടെ ക്രിസ്ത്യാനികളായി. വിമര്‍ശിക്കുന്നവരെ പാഷന്ധികളായി സഭ മുദ്രയും കുത്തി.
ആരോ ഒരു സൂത്രശാലി ത്രിത്വം കണ്ടുപിടിച്ചു. അയാള്‍ പിതാവായ ദൈവമായി. തെറ്റെന്നു പറഞ്ഞു മറ്റേതോ പുത്രന്‍തമ്പുരാന്‍ പേഗനീസ്സ കാലത്തുണ്ടായി. പിതാവ് നടപ്പിലാക്കിയ നിയമങ്ങള്‍ക്കു ഭേദഗതികള്‍ വരുത്തുകയായിരുന്നു അയാളുടെ ജോലി. പിതാവിനും പുത്രനും തമ്മില്‍ അഭിപ്രായ ഐക്യം ഉണ്ടാക്കി യോജിപ്പിക്കുവാന്‍ വന്ന മൂന്നാമത്തെ വിദ്വാന്‍ ത്രിത്വത്തിലെ മൂന്നാംദൈവം ആയി. പിന്നീട് ത്രിത്വം കണ്ടുപിടിച്ചവനും തെറ്റെന്നു പറഞ്ഞവനും പിതാവിനെയും പുത്രനെയും രമ്യതയില്‍ എത്തിച്ചവനും ഒരു ദൈവമായി. ഇവര്‍ തമ്മിലുള്ള ബന്ധം ത്രിത്വ രഹസ്യവും ആയി. സാമാന്യബുദ്ധിയില്‍ മനസിലാവുകയില്ല.
മൂന്നാം നൂറ്റാണ്ടില്‍ ഈ മൂന്നു മിടുക്കന്മാരും ഒന്നായി ക്രിസ്ത്യന് സഭയിലും നുഴഞ്ഞു കയറി. യുക്തിയില്ലാത്ത മന്ദബുദ്ധികള്‌ക്കും തീയോളജി പഠിച്ചു പണമുണ്ടാക്കുന്ന സൂത്രശാലികളായവര്‌ക്കുമേ ഈ ദൈവങ്ങളെ മനസിലാവുകയുള്ളൂ. മറ്റുള്ളവരുടെ ബുദ്ധിയില്‍ ഒതുങ്ങാത്ത ത്രിത്വരഹസ്യമെന്ന് പറഞ്ഞു സംശയം ചോദിക്കുന്നവരുടെ നേരെ പുരോഹിതന്‍ കൈകഴുകും.
ബൈബിളില്‍ സൂചിപ്പിക്കാത്ത പല ആചാരങ്ങളും പ്രാകൃത മതങ്ങളുടെ തുടര്‍ച്ചയാണ്. കുര്‌ബാനയിലെ അപ്പം സൂര്യ നമസ്ക്കാര വാദികളില്‍ നിന്നും ഉണ്ടായതുപോലെ ത്രിത്വവും സൂര്യകള്‌ട്ടില്‌നിന്നു ഉത്ഭവിച്ചുവെന്നു അനുമാനിക്കാം. സൂര്യനപ്പുറത്തു ഒരു ദൈവത്തെ അന്ന് ചിന്തിക്കുവാന്‍ കഴിവില്ലായിരുന്നു. സൂര്യന് മൂന്നു അവസ്ഥകള്‍, 1.ഘനം, 2.ഊര്‍ജം അഥവാ ചൂട്, 3. പ്രകാശം എന്നിങ്ങനെ തരം തിരിക്കാം. ഒരു തീക്കട്ടയും ഇങ്ങനെതന്നെ.
തീയില്ലാത അവസ്ഥ, ചൂടുള്ള തീക്കട്ട, പ്രകാശം നല്‍കുന്ന തീക്കട്ട. ഏകദൈവവാദികളും ദ്വൈതവും ത്രിത്വവും അടങ്ങിയ ത്രിമൂര്‍ത്തികളുടെ ഉറവിടങ്ങള്‍ സൂര്യഭഗവാന്‍തന്നെ. വെറും ഘനം ആയി ദൈവത്തിന്റെ ആദ്യത്തെ രൂപവും ചൂടായിരിക്കുന്ന ശക്തി ദൈവത്തിന്റെ രണ്ടാമത്തെ രൂപവും പ്രകാശം തരുന്ന ശക്തി ദൈവത്തിന്റെ മൂന്നാമത്തെ രൂപവുമാക്കി സൂര്യനെതന്നെ മൂന്നും കൂടിയ ഒന്നായ ദൈവം ആക്കി.ഘനവും ചൂടും പ്രകാശവും നല്‍കുന്ന മൂന്നുംകൂടിയ ഒരു ദൈവമാക്കി. ഒരു ശക്തിയാക്കി.
മൂന്നു ഗ്ലാസുകളില്‍ വെച്ചിരിക്കുന്ന മൂന്നു തുള്ളികള്‍ വെള്ളങ്ങള്‍ ഒരു ഗ്ലാസില്‍ പകര്‍ന്നാല്‍ ഒന്നാകുന്നതുപോലെ ത്രിത്വം എന്നുപറഞ്ഞു പണ്ട് ഒരു പണ്ഡിതന്‍അച്ചന്‍ പള്ളിയില്‍ പ്രസംഗിക്കുന്നതും ഓര്‍മ്മവരുന്നു.
മാത്യുവിന്റെ സുവിശേഷത്തില്‍ യേശുവിന്റെ ജനനം വിവരിക്കുന്നുണ്ട്. പരുശുദ്ധ അരൂപിയാല്‍ പുത്രന്‍ ഉണ്ടായി എന്നാണ് വചനം. (Matt.1:18).പാവം ജോസഫ് മറിയത്തിന്റെ ചാരിത്രത്തെ തെറ്റിദ്ധരിച്ചു. വിവാഹ നിശ്ചയം റദ്ദാക്കുവാനും ആഗ്രഹിച്ചു. എന്നാല്‍ ഗബ്രിയേല്‍ സ്വപ്നത്തില്‍ പറഞ്ഞു, ദാവീദിന്റെ പുത്രാ, മേരിയെ ഭാര്യയാക്കുന്നതില്‍ പേടിക്കേണ്ടാ. പരിശുദ്ധ ആത്മാവിനാല്‍ അവള്‍ ഗര്‍ഭിണി ആയി. പിതാവും പുത്രനും പരിശുദ്ധ ആത്മാവും ബൈബിളിലെയും കഥാപാത്രങ്ങളായി. ഇവിടെ ഉത്തരം കിട്ടാത്ത മറ്റൊരു ചോദ്യമുണ്ട്. പരിശുദ്ധ ആത്മാവിനാല്‍ ഗര്‍ഭം ധരിച്ചെങ്കില്‍ യേശുവിന്റെ പിതാവ് പരിശുദ്ധ ആത്മാവല്ലേ.? മൂന്നാമതൊരു പിതാവ് പിന്നെ എങ്ങനെ ഉണ്ടായി? ഇങ്ങനെ പരിശുദ്ധ ആത്മാവിനെ പറഞ്ഞു രക്ഷപെടുന്ന മഠം ചാടി പുരോഹിതരുടെ കഥകള്‍ ഇന്നും ലോക വാര്‍ത്തകളില്‍ ഒന്നാണ്.
5.
എന്താണ് ത്രീത്വം പറയതിരിയ്ക്കുന്നത്. അത് പറയാതിരുന്നാല്‍
എങ്ങനെ ആണ് അത് എന്താണ് എന്നതിന്റെ സംശയം തീരുക.
6.
പരിശുട്ധാത്മാവിനെതിരെ ഉള്ള ദൂഷണം ഈ യുഗത്തിലും വരാന്‍
ഇരിയ്ക്കുന്ന യുഗത്തിലും ക്ഷമിയ്ക്കില്ല എന്ന് ബൈബിബിളില്‍ പറയുന്നുണ്ടല്ലോ.
എന്താണ് അത് ? അങ്ങിനീന്കിളീ
ബ്ലോഗില്പറയുന്ന ചിലതൊക്കെ പരിശുധാത്മാവിനെതിരയൂള്ള ദൂഷണം അല്ലെ?വിവേകികളായ നിങ്ങളുടെ എല്ലാവരുടെയും ഉത്തരം ഈ സഹോടരി പ്രതീക്ഷിയ്ക്കുന്നു.
പലരോടും ചോദിച്ചിട്ട് വ്യക്തമായ ഒരുത്തരം ആരുംതന്നില്ല.
7.
പാപി ,പാപം എന്ന്
എപ്പോഴും പറയുക ,ഇത് പോലെ സംശയവും ഭയവും ജനിപ്പിക്കുന്ന
ബൈബിള്‍ വാചകങ്ങള്‍ ഉപയോഗിക്കുക്ക ,ഇവയാണ് പരിശുദ്ധആത്മാവിനു
എതിരായ കാര്യങ്ങള്‍ .
8.
AnonymousJanuary 11, 2013 3:31 PM
പെണ്ണായി, പല
രൂപഭാവങ്ങളായി, അവതാരങ്ങളായി വരുന്ന ജോഷ് കദളിക്കാടിനു
അനൂപ് നല്‍കിയ മറുപടി ധാരാളം. എത്ര ഉത്തരം ലഭിച്ചാലും ചൊറിഞ്ഞു ചൊറിഞ്ഞ്
പിന്നെയും അതേ ചോദ്യം ചോദിക്കും. ത്രിത്വം സത്യമാണെന്നു പറയുന്നതുവരെ ഈ പുരോഹിതന്‍
ആവര്‍ത്തിച്ചുകൊണ്ടിരിക്കും.
'via Blog this'
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ