2013, ജനുവരി 16, ബുധനാഴ്‌ച

കാലത്തിന്റെ അടയാളങ്ങള്‍


ജോസഫ് പുലിക്കുന്നേല്‍ 
ഓശാന 2013 ജനുവരി ലക്കത്തില്‌ നിന്ന് 

ഈ ഓശാന നിങ്ങളുടെ കയ്യില്‍ എത്തുമ്പോഴേക്കും 'മോണിക്ക തോമസ് എന്ന കത്തോലിക്കാ വനിതയോട് നീതി പാലിക്കണം' എന്ന് ആവശ്യപ്പെട്ടുകൊണ്ട് കാഞ്ഞിരപ്പള്ളിയില്‍ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഒരു സമരം നടത്തിക്കഴിയും. 

കത്തോലിക്കാ സഭയില്‍ ഇത്രയുംകാലം മൂടിവയ്ക്കപ്പെട്ട ചില അനീതികള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് മെത്രാനോ പുരോഹിതനോ പറഞ്ഞാല്‍ അതു സത്യമായിരിക്കും എന്ന ഒരു വിശ്വാസം പൊതുജനസമൂഹത്തിനുണ്ടായിരുന്നു. ആ വിശ്വാസ്യത ഇന്നു പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുന്നു എന്ന് നമ്മുടെ മെത്രാന്മാരും പുരോഹിതരും മനസ്സിലാക്കേണ്ട കാലമായിരിക്കുന്നു. 


പത്തിരുപതു കൊല്ലങ്ങള്‍ക്കുമുമ്പ് മാന്നാനത്ത് തയ്യില്‍ പോത്തച്ചന്റെ വകയായ കുറെ സ്ഥലം അസ്സീസി മൂന്നാം സഭയുടെ വകയായി വാങ്ങുകയുണ്ടായി. അതോടെ പോത്തച്ചന്‍ നിസ്സഹായനായിക്കഴിഞ്ഞു. എഗ്രിമെന്റില്‍ പറഞ്ഞ കാര്യങ്ങളൊന്നും നിറവേറ്റാന്‍ സഭാധികാരത്തിനു കഴിഞ്ഞില്ല. പോത്തച്ചന്‍ കോടതിയില്‍ പോയി. പോത്തച്ചന്‍ നിരുപാധികം സ്ഥലം എഴുതിക്കൊടുത്തതാണെന്നായിരുന്നു സഭയുടെ വാദം. ഇക്കാര്യത്തില്‍ കോടതിക്കും സംശയം ഉണ്ടായിരുന്നില്ല. കോടതിക്ക് ഉണ്ടായിരുന്ന സംശയം പോത്തച്ചന്‍ തന്റെ വക വിലപിടിപ്പുള്ള സ്വത്ത് ഇങ്ങനെ എഴുതികൊടുക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചായിരുന്നു. സുപ്രീംകോടതി ഈ ആധാരം റദ്ദാക്കി. കാരണം പോത്തച്ചന്റെ മാനസികാവസ്ഥ ദുര്‍ബലമായിരുന്നു എന്നും മതത്തിന്റെ പേരില്‍ പോത്തച്ചന്‍ ചൂഷണം ചെയ്യപ്പെട്ടിരുന്നു എന്നുമായിരുന്നു സുപ്രീം കോടതിയുടെ കണ്ടെത്തല്‍.


മോണിക്ക തോമസിന്റെ പ്രശ്‌നവും ഇതുതന്നെയാണ്. കത്തോലിക്കാ സഭയുടെ പേരിലുള്ള ഇത്തരം ചൂഷണങ്ങള്‍ പൊതു സമൂഹത്തിന് സഭയോടുള്ള വിശ്വാസ്യത നഷ്ടപ്പെടുന്നതിനു കാരണമാകുമെന്ന് എന്തുകൊണ്ട് മെത്രാന്മാര്‍ ചിന്തിക്കുന്നില്ല? 


സ്ത്രീകളാണ് പൊതുവെ എന്തും പറഞ്ഞാല്‍ വിശ്വസിക്കുന്നവര്‍. അവര്‍ പോലും ഇന്ന് സഭയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണ്. ഞാറയ്ക്കല്‍ സ്‌കൂളിന്റെ ഉടമസ്ഥാവകാശം ഒരു അച്ചന്‍ കന്യാസ്ത്രീകളുടെ കയ്യില്‍നിന്നും അന്യായമായി കൈവശപ്പെടുത്തിയപ്പോള്‍ അതിനെ എതിര്‍ക്കാന്‍ കന്യാസ്ത്രീയമ്മമാര്‍ മുന്നോട്ടു വരുമെന്നു വിചാരിച്ചില്ല. മെ ത്രാന്മാരും പുരോഹിതരും ഉറച്ചു നിന്ന് ഒരു പുരോഹിതന്റെ കള്ളയൊപ്പിനെ വെള്ളയാക്കാന്‍ പരിശ്രമിക്കുകയായിരുന്നു. എങ്കിലും കേസ് സുപ്രീം കോടതി വരെ പോയി. കന്യാസ്ത്രീയമ്മമാര്‍ വിജയിച്ചു. പണസമ്പാദനമാണ് സഭയുടെ ലക്ഷ്യം എന്ന ഒരു പുതിയ 'ആത്മീയ സത്യം' ആണ് ഇന്ന് സഭയെ നയിക്കുന്നത്. ഇത് സഭയ്ക്കുള്ളില്‍ അന്തഃഛിദ്രം സൃഷ്ടിക്കുന്നു.

2013, ജനുവരി 13, ഞായറാഴ്‌ച

അല്മായശബ്ദം: എന്റെ (തമ്പുരാന്റെ) അമ്മോ!

അല്മായശബ്ദം: എന്റെ (തമ്പുരാന്റെ) അമ്മോ!:

'via Blog this'

അല്മായശബ്ദം: കവര്‍ പിരിവ്

ജോസഫ് പുലിക്കുന്നേല്‍ 
വര്‍ഷങ്ങള്‍ക്കുമുമ്പ് ഓശാനമാസികയിലെഴുതിയ ഈ കുറിപ്പ് ഇന്നും പ്രസക്തമാണെങ്കില്‍ എന്താണ് കാരണം?

പാലാ രൂപതാധികാരികള്‍ നിര്‍ബന്ധിച്ചു പണം പിരിക്കുന്നതിനുള്ള ഒരു നൂതന അടവ് ആരംഭിച്ചിട്ടുണ്ട്. കുടുംബനാഥന്മാരുടെ അഡ്രസ്സെഴുതി അവര്‍ക്ക് കവര്‍ കൊടുക്കുക. ആ കവറില്‍ത്തന്നെ പണമിട്ട് ബഹു. വികാരിയച്ചനെ ഏല്‍പ്പിക്കണം എന്നതാണു ചട്ടം. ഈ പണം അരമനയുടേതായിരിക്കും. അത് പള്ളിക്കണക്കില്‍ ചേര്‍ക്കേണ്ടതില്ല. ആരോടും കണക്കു പറയേണ്ടതില്ല എന്നു സാരം. എത്ര ലഭിച്ചൂ എന്ന് ആരുമറിയേണ്ടതില്ല; എത്ര ചിലവാക്കിയെന്ന് ആരോടും പറയേണ്ടതുമില്ല!
ഈ കവര്‍പിരിവിന് ഒട്ടേറെ ഗുണങ്ങളുണ്ട്. ഒന്നാമതായി, നടന്നു പിരിക്കുക എന്ന ബുദ്ധിമുട്ട് ഒഴിവാക്കാം. പിന്നെ, ഇടവകയിലെ ആരെല്ലാം എത്ര തുക സംഭാവന ചെയ്തു എന്നു തീര്‍ച്ചപ്പെടുത്തി 'അരമനയോടുള്ള കൂറ്' നിര്‍ണയിക്കുന്നതിനുള്ള ഒരു മാപിനികൂടിയാണ് ഇത്. ഇതിനുംപുറമെ ഇടവക വികാരിയുടെ കഴിവിനെ അളക്കാനും ഈ 'കവര്‍ പിരിവ്' ഉപയോഗിക്കാം. ഏറ്റവും കൂടുതല്‍ പിരിക്കുന്ന വികാരിക്ക് അരമനാധികാരികളുടെ മുഖപക്ഷം ഉണ്ടായിരിക്കും. പിരിവുകവറില്‍ തുക കുറഞ്ഞവരുടെ മക്കള്‍ക്ക് കത്തോലിക്കാവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനത്തിനുള്ള ചാന്‍സില്ലതന്നെ. 'അരമന മുഖപക്ഷദാഹി'കളായ ചില വൈദികര്‍ ചിലേടങ്ങളിലെങ്കിലും ഈ നിര്‍ബന്ധിതപിരിവ് പ്രഖ്യാപിച്ചിട്ടുണ്ട്. കമ്മറ്റിക്കാരുടെ വിശ്വാസ്യതയും പ്രാഗത്ഭ്യവും തെളിയിക്കേണ്ട ഒരു മണ്ഡലവും ഈ കവര്‍പിരിവാണ്.
 

ഒരു 50 കൊല്ലങ്ങള്‍ക്കു മുമ്പു നടന്ന ഒരു സംഭവം ഞാനോര്‍ക്കുന്നു. ഞങ്ങളുടെ ഇടവകയില്‍ ധീരനായ ഒരു വൈദികന്‍ വികാരി ആയി വന്നു. അന്നു ചങ്ങനാശ്ശേരി മെത്രാന്‍ മാര്‍ ജയിംസ് കാളാശ്ശേരി ആയിരുന്നു. പള്ളിയുടെ ഏതോ ഒരു യോഗനിശ്ചയവുമായി കൈക്കാരന്മാര്‍ സഹിതം അച്ചന്‍ ചങ്ങനാശ്ശേരിയിലെത്തി. ഈ പരാമര്‍ശിതനായ പുരോഹിതന്‍ ധീരനും അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിച്ചുപോന്നവനുമായിരുന്നു. മെത്രാന്‍ അദ്ദേഹത്തോട് എന്തോ ധിക്കാരമായി പറഞ്ഞു. വൈദികന്‍ പരസ്യമായി തിരിച്ചടിച്ചു: ''തിരുമേനിക്കും എനിക്കും കിട്ടിയിരിക്കുന്ന പട്ടം ഒന്നുതന്നെയാണ്. വ്യത്യാസം തിരുമേനിയുടെ പട്ടം കുറച്ചുകൂടി വലുപ്പത്തില്‍ വടിച്ചു എന്നുമാത്രം. ഞാന്‍ എന്റെ പള്ളിയെ പ്രതിനിധീകരിച്ചാണുവന്നത്. അവരുടെ തീരുമാനം നടപ്പാക്കുകയും ചെയ്യും.''
 
തന്ത്രശാലിയായ മെത്രാന്‍ കൈക്കാരന്മാരോട് പറഞ്ഞു. ''നിങ്ങളുടെ കാര്യം നോക്കാന്‍ പറ്റിയ വൈദികന്‍ തന്നെയാണിദ്ദേഹം.'' അന്ന് അച്ചന്മാര്‍ക്ക് അവര്‍ ജനങ്ങളുടെ കൂടെയാണെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. ലത്തീനീകരണത്തിന്റെ ഫലമായി വൈദികനു നഷ്ടപ്പെട്ടത് ഈ ആത്മവിശ്വാസമാണ്.
 

സരസകവി ചെമ്മനം ചാക്കോയുടെ പ്രസിദ്ധമായ ഒരു കവിതയില്‍, ഗുരുനാഥന്‍ ശിഷ്യനായ ഒരദ്ധ്യാപകന്റെ അടുക്കല്‍ ഒരു കാര്യം സാധിച്ചുകിട്ടുന്നതിനായി ചെല്ലുന്ന ഒരു കഥയുണ്ട്. തന്റെ കുട്ടിക്ക് അവിഹിതമായി കുറച്ചു മാര്‍ക്കു കൂട്ടിയിട്ടുകിട്ടുക എന്നതാണ് ലക്ഷ്യം. ഗുരുഭക്തനായ അദ്ധ്യാപകശിഷ്യന്‍ പേപ്പര്‍ പരിശോധിച്ചപ്പോള്‍ കുട്ടി തോറ്റിരിക്കുന്നു. എങ്കിലും കുട്ടിക്കു ജയിക്കുന്നതിനുള്ള മാര്‍ക്കു കൊടുക്കാം എന്ന് ആ ഗുരുഭക്തന്‍ സമ്മതിക്കുന്നു. അപ്പോള്‍ ഗുരു പറഞ്ഞു: 'ഏതായാലും മാര്‍ക്കു കൂട്ടിയിടാമെന്നു സമ്മതിച്ചതല്ലേ; എന്നാല്‍ ഫസ്റ്റ് ക്ലാസ് മാര്‍ക്കു കൊടുത്തേര്.' ഗുരുവിന്റെ ന്യായമിതായിരുന്നു: 5 മിനിട്ടു വ്യഭിചരിച്ചാലും 1 മണിക്കൂര്‍ വ്യഭിചരിച്ചാലും പാപം ഒന്നുതന്നെയല്ലേ? സത്യസന്ധമായി മാര്‍ക്കിടണം എന്ന തത്വത്തില്‍നിന്നും വ്യതിചലിച്ചുകഴിഞ്ഞാല്‍പ്പിന്നെ എത്ര മാര്‍ക്ക് കൂടുതലിട്ടാലെന്താ?
 

2 comments:
കവര്‍ പിരിവു കുറേക്കൂടി പുരോഗമിച്ചിട്ടുണ്ട്. കൂടെ ഒരപേക്ഷാ ഫാറവും കൂടി ഉണ്ടിപ്പോള്‍. ഭാവിയില്‍ എന്ത് കൊടുക്കും എന്ന് കൂടി അതില്‍ എഴുതി ഒപ്പിട്ടു കൊടുക്കണം. അമേരിക്കയില്‍ ക്രെഡിറ്റ്‌ കാര്‍ഡിന്‍റെ പാസ് വേര്‍ഡും കൊടുക്കണം. ഇതെല്ലാം കമ്പ്യുട്ടറില്‍ കേറ്റി വെക്കും; ഇടവേളകളില്‍ മെത്രാന് നോക്കി ചിരിക്കാന്‍. ഒരു തമാശ വേണ്ടേ?

ഇങ്ങിനെ പിരിവിനു തല വെച്ച് കൊടുക്കുന്നവരെയാണ് വിഡ്ഢികള്‍ എന്ന് വിളിക്കേണ്ടത്. തല ഉപയോഗിച്ച് ജിവിക്കുന്ന ഒരൊറ്റ അത്മായനും ഇക്കൂട്ടത്തിലില്ല. പ്രായമാകുമ്പോള്‍ തല വെച്ചുകൊടുക്കുന്ന സഭാ താരങ്ങളെ മറക്കാന്‍ പാടില്ല. ഈ പണം കൊണ്ട് വേണം ഗുണ്ടാകളെ തീറ്റിപ്പോറ്റെണ്ടാത്. റാന്നിയില്‍ ഒരച്ചന്‍ അയ്യപ്പ കിര്‍ത്തനം രചിച്ചതിന് ഇപ്പൊ വധഭിഷണി നേരിടുകയാണ്. എങ്ങിനെ ചിന്തിക്കണമെന്ന് ഈ SSLC + Phd ക്കാര്‍ പറയും. അതങ്ങ് കേട്ടാല്‍ മതി.
ജോണിക്കുട്ടന്‍January 11, 2013 4:08 PM
ഇപ്രകാരം കിട്ടുന്ന കവറുകള്‍ ഒരിക്കലും ഞാന്‍ പണം ഇട്ടോ ഇടാതെയോ തിരിച്ചു കൊടുക്കാറില്ല. വികാരി ഒരിക്കലും ചോദിച്ചിട്ടും ഇല്ല. ഈ പണം എവിടെയും account ചെയ്യാറില്ലാത്തതാണെന്ന് എനിക്ക് അറിയാം.എനിക്ക് അറിയാമെന്നു അച്ഛനും അറിയാം. അതിനാല്‍ ആയിരിക്കും ചോദിക്കാത്തത്. എങ്കിലും ഒരു കാര്യം തീര്‍ച്ചയാണ്. ഇത്തരം കവറില്‍ ഒരു ലക്ഷം ഇപ്പോള്‍ ഇട്ടു കൊടുത്താല്‍ പോലും അത്യാവശ്യ സമയത്ത് അതാതിന്‍റെ തോതനുസരിച്ച് അന്നു വേറെ പണം കൊടുത്തില്ലെങ്കില്‍ ഉദ്ദേശിച്ച കാര്യം നടക്കുകയില്ല. കവറില്‍ കൊടുത്തു എന്ന് വെച്ച് discount പോലും കിട്ടുക ഇല്ല. പിന്നെന്തിനു ഇപ്പോള്‍ കവറില്‍ ഇട്ടു കൊടുത്തു നല്ല പിള്ള ചമയണം?


2013, ജനുവരി 11, വെള്ളിയാഴ്‌ച

വൈദികവിവാഹം - കാലഘട്ടത്തിന്റെ ആവശ്യമോ?


ജോസഫ് പുലിക്കുന്നേല്‍ 
1975 ഡിസംബറില്‍ വൈദികര്‍ക്കുവേണ്ടി എന്ന പംക്തിയില്‍
ഒരു വായനക്കാരന്റെ സംശയത്തിന് നല്കിയ മറുപടി 
ചോദ്യം:
ഓശാന യാഥാസ്ഥിതികത്വത്തിനെതിരും പുരോഗമനസ്വഭാവമുള്ളതുമാണെന്നാണല്ലോ അഭിമാനിക്കുന്നത്. എങ്കില്‍ എന്തുകൊണ്ടാണ് കത്തോലിക്കാസഭയിലെ വൈദികരെ വിവാഹം കഴിക്കാനനുവദിക്കുന്നതിനായി സ്വരം ഉയര്‍ത്താത്തത്? ഇത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നു തോന്നുന്നുണ്ടോ? വൈദിക പംക്തിയിലൂടെ മറുപടി തരുമോ?

മറുപടി: 
ഉപയോഗിച്ച് അര്‍ത്ഥം ശോഷിച്ച ചില പദങ്ങളുണ്ട്, ഭാഷയില്‍. അങ്ങിനെയുള്ള പദങ്ങളാണ് ''യാഥാസ്ഥിതികത്വവും, പുരോഗമനവും''. എന്താണ് യാഥാസ്ഥിതികത്വം? എന്താണ് ഈ പുരോഗമനമെന്നു പറഞ്ഞാല്‍? ഞങ്ങള്‍ എല്ലാ പഴയ സമ്പ്രദായങ്ങള്‍ക്കും എതിരല്ല; എന്തെങ്കിലും, പുതിയതുകണ്ടാല്‍, പുരോഗമനത്തിന്റെ പേരില്‍ കേറി ആലിംഗനം ചെയ്യാനും തയ്യാറില്ല.


ഇന്ന് സഭയില്‍, മാറ്റപ്പെടേണ്ടതും തിരുത്തപ്പേടേണ്ടതുമായ അനുവധി കാര്യങ്ങള്‍ ഉണ്ട്. അതില്‍ അത്രയൊന്നും പ്രധാനമല്ലാത്ത ഒരു പ്രശ്‌നമാണ് വൈദികവിവാഹപ്രശ്‌നം എന്നാണ് ഞങ്ങള്‍ക്കു തോന്നിയിട്ടുള്ളത്.


ഒരു പുരോഹിതന്‍, വിവാഹിതനായാലും, അവിവാഹിതനായാലും, അദ്ദേഹം, മനുഷ്യസ്‌നേഹത്തിനുവേണ്ടി സമര്‍പ്പിക്കപ്പെട്ട്, ദൈവവചന ശുശ്രൂഷയില്‍, തീവ്രമനസ്‌കനാണെങ്കില്‍ അദ്ദേഹത്തിന്റെ ജീവിതാന്തസ്സിനെക്കുറിച്ച് അന്വേഷിച്ചിട്ടു കാര്യമില്ല. ദൈവവചന ശുശ്രൂഷയിലും മനുഷ്യസ്‌നേഹപ്രവൃത്തികളിലും ഉത്സുകനല്ലെങ്കില്‍ ഒരു പുരോഹിതന്‍ അവിവാഹിതനായാലും അയാല്‍ വര്‍ജ്ജ്യനാണ്.


നിര്‍ഭാഗ്യവശാല്‍ കത്തോലിക്കരില്‍, പുരോഹിതത്വത്തേക്കുറിച്ച് ചില മിഥ്യാധാരണകളുണ്ട്. അവ കഴിവതും വേഗം നമ്മുടെ മനസ്സില്‍നിന്നും പിഴുതെറിയേണ്ടിയിരിക്കുന്നു. വിശുദ്ധ പൗലോസ് ഒരു പുരോഹിതനുവേണ്ട ഗുണങ്ങളെക്കുറിച്ച് ഇങ്ങനെ പറയുന്നു. ''നീ പോരായ്മയുള്ളത് ക്രമപ്പെടുത്തുകയും, ഞാന്‍ നിന്നോട് കല്പിച്ചിട്ടുള്ളതുപോലെ, പട്ടണം തോറും പുരോഹിതന്മാരെ നിയമിക്കയും, ചെയ്യേണ്ടതിനാകുന്നു ഞാന്‍ ക്രേത്തേയില്‍ നിന്നെ ആക്കിക്കൊണ്ടു പോന്നത്. (നിയമിക്കപ്പെടുന്നയാള്‍) കുറ്റമില്ലാത്തവനും, ഏക ഭാര്യയുടെ ഭര്‍ത്താവായിരുന്നവനും, ദൂഷണം പറയാത്തവരായി, അനുസരണയില്ലാതെ ദുര്‍മ്മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കാത്തവരായുള്ള വിശ്വാസികളായ മക്കളുള്ളവനും ആയിരിക്കണം. പുരോഹിതന്‍, ദൈവഭവനത്തിന്റെ കാര്യസ്ഥന്‍ എന്ന നിലയില്‍, കുറ്റമില്ലാത്തവനായിരിക്കണം. അവന്‍ സ്വന്തം വിചാരത്തില്‍ നടത്തപ്പെടരുത്. കോപിക്കുന്നവനാകരുത്. ''അവന്റെ കൈ അടിക്കുവാന്‍ ഓട്ടമുള്ളതാകരുത്; അവന്‍ നീചലാഭങ്ങള്‍ ഇഛിക്കയുമരുത്. മറിച്ച് അവന്‍ അതിഥികളെ സ്‌നേഹിക്കുന്നവനായിരിക്കണം; ഇന്ദ്രീയ നിഗ്രഹമുള്ളവനായിരിക്കണം; പരിശുദ്ധനായിരിക്കണം; ദുരാഗ്രഹങ്ങളില്‍ നിന്നുതന്നെത്തന്നെ അമര്‍ത്തുന്നവനായിരിക്കണം. ക്ഷേമകരമായ പഠനംകൊണ്ട് ആശ്വസിപ്പിക്കുവാനും, തര്‍ക്കിക്കുന്നവരെ ശാസിക്കുവാനും കൂടി സാധിക്കത്തക്കവണ്ണം അവന്‍ വിശ്വാസവചനത്തിന്റെ പഠനത്തില്‍ ശ്രദ്ധയുള്ളവനായിരിക്കണം. (തിത്തോസിന് എഴുതിയ ലേഖനം 1:5-9)

വിശുദ്ധപൗലോസ് തിമോത്തെയാസിന് ഇങ്ങനെ എഴുതുന്നു. 'ഒരുവന്‍ പുരോഹിതസ്ഥാനം ആഗ്രഹിക്കുന്നു എങ്കില്‍ അവന്‍ നല്ല ജോലി ആഗ്രഹിക്കുന്നു എന്ന ചൊല്ല് വിശ്വാസ യോഗ്യമാകുന്നു, എന്നാല്‍ പുരോഹിതന്‍ കളങ്കമില്ലാത്തവനും, ഏക ഭാര്യയുടെ ഭര്‍ത്താവായിരിക്കുന്നവനും, വിചാരത്തില്‍ ഉണര്‍വ്വും ഇന്ദ്രീയനിഗ്രഹവും, ക്രമമുള്ളവനും, അതിഥികളെ സ്‌നേഹിക്കുന്നവനും ഉപദേശിക്കുവാന്‍ സമര്‍ത്ഥനും ആയിരിക്കണം. വീഞ്ഞുകുടിയില്‍ കടന്നവനോ, അടിക്കുവാന്‍ കയ്യോട്ടമുള്ളവനോ ആകരുത്. മറിച്ച് താഴ്ചയുള്ളവനായിരിക്കണം. കലഹപ്രിയനും അര്‍ത്ഥാഗ്രഹിയും ആകുക അരുത്. സ്വന്തഭവനം നന്നായി ഭരിക്കുന്നവനും, സ്വന്ത മക്കളെ സകല വിശുദ്ധിയോടുംകൂടി അനുസരണത്തില്‍ നിര്‍ത്തുന്നവനും, ആയിരിക്കണം. സ്വന്തഭവനം നന്നായി ഭരിക്കുവാന്‍ അറിയുന്നില്ലെങ്കില്‍, ദൈവത്തിന്റെ സഭയെ ഭരിക്കുവാന്‍ അവന് എങ്ങിനെ സാധിക്കു.''(1 തിമോ. 3: 1-5)

പുരോഹിതന്‍ വിവാഹം കഴിക്കാത്തവനായിരിക്കണമെന്ന് വി. പൗലോസ് ഒരിടത്തും പറഞ്ഞിട്ടില്ല. എന്നുതന്നെയല്ല, വിവാഹം കഴിക്കുന്നതിനെ എതിര്‍ക്കുന്നവരെ അദ്ദേഹം കുറ്റപ്പെടുത്തിയിട്ടുണ്ട്.
''ഭാവിയില്‍ ചിലര്‍ വ്യാജാത്മാക്കളെ വിശ്വസിച്ചും, പിശാചിന്റെ ഉപദേശങ്ങള്‍ക്ക് ചെവി കൊടുത്തും വിശ്വാസം ഉപേക്ഷിക്കുമെന്ന് ആത്മാവ് പറയുന്നു. അവര്‍ വ്യാജമായിരിക്കും പറയുന്നത്. അവരുടെ മനസ്സാക്ഷിയില്‍ പിശാചിന്റെ അടയാളം ചൂടു കുത്തിവെച്ചിരിക്കുന്നു. അവര്‍ വിവാഹം നിശിദ്ധമാണെന്നു പറയും. സത്യം ഗ്രഹിച്ചിട്ടുള്ളവരും, വിശ്വാസികളും കൃതജ്ഞതാസ്‌തോത്രത്തോടെ ഭക്ഷിക്കാനായി ദൈവം സൃഷ്ടിച്ചിട്ടുള്ള ചില ഭക്ഷ്യവിഭവങ്ങള്‍ വര്‍ജ്ജ്യമാണെന്നു പറയും''.... (1 തിമോ. 4: 1-2)

പുരോഹിതന്റെ അവിവാഹിതാവസ്ഥയെ സാധൂകരിക്കുന്നതിനായി എടുത്തു കാണിക്കുന്ന പൗലോസിന്റെ ഒരു വാചകം ഉണ്ട്. ''എന്തെന്നാല്‍ സകല മനുഷ്യരും ശുദ്ധതയില്‍ എന്നെപ്പോലെ ആയിരിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.'' (1 കോറി. 1: 7-7) വി. പൗലോസ് അവിവാഹിതനായിരുന്നു. പക്ഷേ ഏവര്‍ക്കും ആ വരം നല്‍കപ്പെട്ടിരുന്നില്ല. വി. പൗലോസിന്റെ മാനസാന്തരം അത്ഭുതകരമായ രീതിയില്‍, ദൈവപരിപാലനം അനുസരിച്ചായിരുന്നു. മറ്റാര്‍ക്കും ആ വരം ലഭിച്ചിരുന്നില്ല. വി. പൗലോസ് തുടര്‍ന്നു പറയുന്നു, ''എങ്കിലും ഒരു വിധത്തിലുള്ളതായിട്ടും മറ്റൊരു വിധത്തിലുള്ളതായിട്ടും, ഓരോരുത്തരും ദൈവത്തില്‍നിന്നും ദാനം നല്‍കപ്പെട്ടിട്ടുണ്ട്. അവര്‍ തങ്ങളെത്തന്നെ നിയന്ത്രിക്കുന്നില്ലെങ്കില്‍, വിവാഹം ചെയ്യട്ടെ. കാമത്താല്‍ എരിയുന്നതിനേക്കാള്‍ നല്ലത് ഭാര്യയെ സ്വീകരിക്കുന്നതാകുന്നു''  (1 കോറി. 7: 7-9.)

മദ്ധ്യയുഗങ്ങള്‍വരെ, യൂറോപ്പിലും ഇപ്പോള്‍, ചില പൗരസ്ത്യസഭകളിലും, കത്തോലിക്കാസഭ വിവാഹം അനുവദിച്ചിട്ടുണ്ട്.
ഒരു വൈദികന്‍, യഥാര്‍ത്ഥമായി എന്തായിരിക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത് എന്നതാണ് നമ്മുടെ മുമ്പിലുള്ള പ്രശ്‌നം. അയാള്‍ ജനങ്ങള്‍ക്ക് നന്മ ചെയ്യുന്നതില്‍ തീവ്രതയുള്ളവനും, ക്രിസ്തുവിന്റെ ശാശ്വതധര്‍മ്മ നിയമങ്ങളുടേ ഇടറാത്ത ശുശ്രൂഷകനുമായിരിക്കണം. അയാള്‍ വിവാഹിതനോ, അവിവാഹിതനോ എന്നത് അയാളുടെ വ്യക്തിപരമായ കാര്യം മാത്രമാണ്. എന്തുവേഷം ധരിക്കണമെന്നുള്ളതും അതാതു നാടിന്റെ സാംസ്‌കാരിക പശ്ചാത്തലത്തെ ആശ്രയിച്ചിരിക്കും. ഇവയൊന്നും മിശിഹായുടെ പഠനങ്ങളുടെ ഭാഗമായി കാണാന്‍ പാടില്ലാത്തതാണ്.

ശാശ്വതനിയമവും സാമൂഹ്യനിയമവും
മിശിഹാ ചില ശാശ്വതനിയമങ്ങള്‍ ആവിഷ്‌കരിച്ചു. ദൈവത്തിന്റെ അസ്തിത്വം പുത്രന്റെ മനുഷ്യാവതാരം, രക്ഷാകര ബലി, മനുഷ്യബന്ധങ്ങളില്‍ സ്‌നേഹത്തിന്റെ പരമമായ സ്ഥാനം മുതലായവ. ഇവ അലംഘനീയങ്ങളും മാറ്റാന്‍ പാടില്ലാത്തതുമാണ്. എന്നാല്‍ കത്തോലിക്കാസഭയില്‍ കാലാകാലങ്ങളില്‍ മാറ്റം സംഭവിച്ചിട്ടുള്ളവയും ഇനിയും മാറ്റാവുന്നതുമായ പല സാമൂഹ്യ നിയമങ്ങളെയും, നിര്‍ഭാഗ്യവശാല്‍ ശാശ്വതനിയമങ്ങളെന്നപോലെ പാലിച്ചുവന്നു. 

മാര്‍പ്പാപ്പാ റോമില്‍ തന്നെ താമസിക്കണമെന്ന് ദൈവം കല്‍പ്പിച്ചിട്ടില്ല; പാലായിലോ തൃശൂരോ വന്നു താമസിച്ചാലും, ദൈവത്തിന് പ്രത്യേക എതിര്‍പ്പൊന്നും ഉണ്ടാകുമെന്നു തോന്നുന്നില്ല!!! വെളുത്തവര്‍ മാത്രം മാര്‍പ്പാപ്പയായിരിക്കണമെന്ന് മിശിഹാ കല്‍പ്പിച്ചിട്ടില്ല. പക്ഷേ ഇക്കാലമത്രയും അങ്ങിനെയായിരുന്നത് രാഷ്ട്രീയ കാരണങ്ങളാലായിരുന്നു. മാര്‍പ്പാപ്പാ, സ്വിസ്സഗാര്‍ഡുകളുടെ തോളിലേ സഞ്ചരിക്കാവൂ എന്ന് ക്രിസ്തുവിന് നിര്‍ബന്ധമില്ല; പുരോഹിതന്‍ വിവാഹിതനായിരിക്കരുതെന്ന് നമ്മുടെ കര്‍ത്താവ് കല്പിച്ചിട്ടില്ല. കാലത്തിനും സംസ്‌കാരത്തിനും സാമൂഹ്യാവശ്യത്തിനും അനുസൃതമായി അവ മാറ്റാനും, ആ മാറ്റത്തിനുവേണ്ടി വാദിക്കാനും നമുക്ക് അവകാശമുണ്ട്.

പുരോഹിതനെ വിവാഹം കഴിക്കാന്‍ അനുവദിക്കുകയില്ല വേണ്ടത്; വിവാഹം കഴിച്ചവരെ പുരോഹിതരാക്കാന്‍ അനുവദിക്കുകയാണു ശരി എന്നു തോന്നുന്നു. എങ്കില്‍, പ്രായപൂര്‍ത്തിയും, സ്വഭാവസ്ഥിരതയും ഉള്ള വൈദികരെ സഭയ്ക്കു ലഭിക്കും. വിവാഹം നിഷിദ്ധമാണെന്ന നിയമം സഭാപഠനങ്ങള്‍ക്ക് വിരുദ്ധമാണ് എന്നു തോന്നുന്നു.

2013, ജനുവരി 7, തിങ്കളാഴ്‌ച

മറിയത്തിന്റെ 'ത്രിത്വ'വും 'സഹരക്ഷക'പദവിയും - അല്മായശബ്ദം

..........എനിക്കൊരപേക്ഷയുണ്ട്. 3000-ാമാണ്ടാകുമ്പോഴേയ്ക്കും മാര്‍ യൗസേപ്പുപിതാവിനെ 'സഹസഹരക്ഷകനാ'യുംകൂടി ഉയര്‍ത്തണം. കാരണം, അങ്ങേരാണല്ലോ വേല ചെയ്ത് കഞ്ഞിയും വെള്ളവും കൊടുത്ത് ബാലനായ യേശുവിനെയും അമ്മയായ മറിയത്തെയും സംരക്ഷിച്ചത്. അദ്ദേഹത്തോളം വലിയൊരു ത്യാഗി ഭൂമുഖത്തില്‍ വേറെയാരും ഇല്ല.
ആദിമക്രൈസ്തവ വിശ്വാസമനുസരിച്ച് യേശു പാപിയായ മനുഷ്യന്റെ രക്ഷകനാണ്. ഇപ്പോഴിതാ മറിയത്തെയും സഹരക്ഷകയായി സഭ ഉയര്‍ത്താന്‍ പോകുന്നു! തിരുകുടുംബ ത്തിലെ രണ്ടുപേരെയും ഇങ്ങനെ സഭാപ്രഖ്യാപനംകൊണ്ട് ഉയര്‍ത്തിയ നിലയ്ക്ക് എന്തുകൊണ്ട് മാര്‍ യൗസേപ്പിനും ഔദ്യോഗികമായ ചില സ്ഥാനങ്ങള്‍ കൊടുത്തുകൂടാ? ഇക്കാര്യത്തെക്കുറിച്ച് യൗസേപ്പു നാമധാരികളായ നമ്മുടെ മെത്രാന്മാര്‍ ഒന്നു സീരിയസായി 'തിങ്കു' ചെയ്യുന്നത് നന്നായിരിക്കും. 

(എന്റെ പേരിനു കാരണക്കാരനും അങ്ങേരായതുകൊണ്ട് ഇക്കാര്യത്തില്‍ എനിക്കും ചില്ലറ താല്പര്യമുണ്ട്.)

9 comments:
1.                http://img2.blogblog.com/img/b36-rounded.png
ത്രീത്വം എന്നത് തന്നെ , എനിക്കിതുവരെ മനസിലായിട്ടില്ല . മനസിലാക്കാന്‍ ഒത്തിരി ശ്രമിച്ചു പരാജയപ്പെട്ടു. വായിച്ചിട്ട് മനസിലായത് , പിതാവ് പുത്രനേക്കാള്‍ ഉന്നതനും രണ്ടു വ്യക്തികലുമാനെന്നാനു . ലളിതമായി ആര്‍ക്കെങ്കിലും വിശധീകരിക്കാം എങ്കില്‍ പറയുക .
1.    https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi5RiPGOhrTdUFCROx9sAGKFaeR_yykoKgRWQ5yOntTEo_X7qeSagQ7ZflLz8joc_fZFEvFjHt7hWmlZ1YDY-SSTvccJoefR9iStFIeZof2MF8ANCdI-qCKqeMay1zsFo0ZXXH5eKExMATE/s45/zn%25252Bphoto.jpg
ത്രിത്വത്തെ തല്‍ക്കാലം വിട്ടുകളയുക, ജെസ്സീ. അതിലും അടിസ്ഥാനപരമായ വാക്കും ആശയവും ദൈവം തന്നെയാണ്. ആ ശബ്ദംകൊണ്ട് ഓരോരുത്തരും മനസ്സിലാക്കുന്നത് ഓരോന്നാണ്. യഹൂദനും ക്രൈസ്തവനും മുസ്ലീങ്ങളുമായ പണ്ഡിതര്‍ ഉറപ്പിച്ചു പറയുന്നു, ദൈവമൊരു വസ്തുവോ വ്യക്തിയോ അല്ല, മറിച്ച് ഒരു ചൈതന്യമാണ് എന്ന്. ക്രൈസ്തവ പുരോഹിതര്‍ ദൈവത്തെ വ്യക്തിയും, പിതാവും അപ്പൂപ്പനുമൊക്കെയായി രൂപംകൊടുത്ത്, വിശ്വാസികളുടെ മനസ്സില്‍ ആകെ ഉദ്വേഗങ്ങളാണ് സൃഷ്ടിക്കുന്നത്. വസ്തുതയെന്തെന്നാല്‍, നമ്മുടെ ലോകവീക്ഷണത്തിലും അസ്തിത്വാനുഭവത്തിലും ഒതുങ്ങുന്നതല്ല ദൈവം എന്ന ശക്തി. ദൈവത്തെ പരമമായ ജീവന്‍ എന്ന് കരുതിയാലും പിശകാകും. കാരണം, നാമറിയുന്ന ജീവന്‍ വളരെ പരിമിതമാണ്. അതനുസരിച്ച്, നമ്മുടേതുപോലുള്ള ഇഷാനിഷ്ടങ്ങള്‍ ദൈവത്തിലും ഉണ്ടെന്നു കരുതുന്നതിന്റെ ഫലമാണ് നമ്മുടെ പ്രാര്‍ത്ഥനകളെല്ലാം അപേക്ഷകളായി മാറുന്നത്.

നാം മനസ്സിലാക്കുന്ന വ്യക്തി എന്ന സങ്കല്പം ദൈവത്തില്‍ ആരോപിക്കാന്‍ പറ്റില്ല എന്നതിന്റെ ഒരു സൂചനയാണ് ത്രിത്വം എന്ന സങ്കല്പം തന്നെ. എല്ലാറ്റിനും ആധാരമാകുമ്പൊഴും, നമ്മുടെ എല്ലാ അറിവിനും അപ്പുറത്താണ് ദൈവം എന്ന് സമ്മതിക്കുകയാണ് ബുദ്ധിക്കു ചെയ്യാവുന്ന ഏക കാര്യം. ഇവിടെ ഗ്രീക്ക് ഓര്‍ത്തോഡോക്സ് വിശ്വാസികള്‍ ദൈവത്തെപ്പറ്റി ധരിച്ചിരിക്കുന്നത്‌ ഓര്‍മ്മിക്കുന്നത് ഉപകരിക്കും. ദൈവത്തെപറ്റി എന്ത് പറഞ്ഞാലും അതിനു രണ്ടു ഗുണങ്ങള്‍ ഉണ്ടാവണം. ഒന്ന്: അതില്‍ വിരുദ്ധോക്തിയുണ്ടായിരിക്കണം. അതായത്, ദൈവം മനുഷ്യയുക്തിക്കുളില്‍ ഒതുങ്ങുകില്ല എന്ന ബോധം. രണ്ട്: നിമിഷനേരത്തേയ്ക്കെങ്കിലും അത് അത്യത്ഭുതത്തിന്റെയും അത്യാദരവിന്റെയും മൌനത്തിലെയ്ക്ക് നമ്മെ കൊണ്ടുപോകണം. നമ്മുടെ എല്ലാ വാക്കുകള്‍ക്കും അറിവിനും അതീതമാണ് ദൈവം എന്ന എളിമയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആധാരം: Faith and Belief - Wilfred Cantwell Smith
 

വിശ്വാസം ബുദ്ധിക്കതീതമാണെന്നു പറയുമെങ്കിലും ബുദ്ധിക്കുള്ളില്‍ പരാശക്തിയെ തളച്ചിടാനുള്ള ഉദ്യമം അതിലുമുണ്ട്. നമ്മുടെ ക്ഷണികമായ ജീവിതത്തിന് ഒരല്പം മൂല്യവും അര്‍ത്ഥവും കൊടുക്കാനുള്ള ശ്രമത്തില്‍ മനുഷ്യര്‍ വിശ്വാസത്തിലേയ്ക്ക് തിരിയുന്നു. എന്നാല്‍ അങ്ങനെയൊരര്‍ത്ഥം ഉണ്ടെന്നുള്ളതിനു വിശ്വാസത്തിനു വെളിയില്‍ ഒരു തെളിവും ഇല്ല എന്നതാണ് നഗ്നമായ സത്യം. സംശയമുണ്ടെങ്കില്‍, എക്ലെസ്യാസ്റ്റെസ് (സഭാപ്രസംഗകന്‍) വായിക്കുക.
2.                https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi5RiPGOhrTdUFCROx9sAGKFaeR_yykoKgRWQ5yOntTEo_X7qeSagQ7ZflLz8joc_fZFEvFjHt7hWmlZ1YDY-SSTvccJoefR9iStFIeZof2MF8ANCdI-qCKqeMay1zsFo0ZXXH5eKExMATE/s45/zn%25252Bphoto.jpg
ഈ ലേഖനത്തിനുള്ള എന്റെ കമെന്റ് മറ്റൊരു ലേഖനമായി ചേര്‍ത്തിട്ടുണ്ട്.
3.                https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiffra3Jz-BRoJZ2fxmQ56LUtxGeGe1lbC7UfsfvclS-_iiE5cnNcbXWpVWo7cC3I_LOnpyrH3cKKKfTvIdBiUSnmJmQx1n_nS9PnpScupf8rDAl9v3g7Uu8jRmRl9Q8JKlyQctDmMYz0OZ/s45/profile.JPG
പിതാവായ ദൈവത്തിന്റെ പുത്രിയാണ്‌ മറിയമെങ്കിൽ യേശുവും മറിയവും സഹോദരീ സഹോദരങ്ങളല്ലേ?
4.                http://img2.blogblog.com/img/b36-rounded.png
സാക്ക് പറഞ്ഞതുപോലെ ത്രിത്വം അധികം ചിന്തിക്കാതെയിരിക്കുകയായിരിക്കും നല്ലത്. ദൈവത്തിന്റെ ത്രിത്വം കണ്ടു പിടിച്ച മഹാനാരാണെങ്കിലും അദ്ദേഹം തോമസ്‌ ആല്‍വാ എഡിസനെക്കാളും ഐസക്ക്ന്യൂട്ടനെക്കാളും ബുദ്ധിയുള്ളവനും ലോകത്ത് ജനിച്ചവരിലും ജനിക്കാന്‍ ഇരിക്കുന്നവരിലും മഹാ സൂത്രശാലിയെന്നു വേണം കരുതുവാന്‍. 

പേഗന്‍കാലത്തു മനുഷ്യന്റെ സങ്കല്പം അനുസരിച്ച് പല ദൈവങ്ങള്‍ ഉണ്ടായിരുന്നു. കോണ്‌സ്റ്റാന്‍ന്റിയന്‍ ചക്രവര്‍ത്തിയുടെ കാലംമുതല്‍ ക്രിസ്തുമതത്തിലേക്ക് പ്രാകൃതവിശ്വാസങ്ങളും കടന്നുകൂടി. അവരുടെ ബഹുദൈവങ്ങളെ ഒന്നാക്കി ത്രിത്വദൈവം എന്ന പ്രാചീനവിശ്വാസം ക്രിസ്ത്യന്‍ സഭകളും സ്വീകരിച്ചു. യഹൂദര്‌ക്കും മുസ്ലിമുകള്‍ക്കും ഇല്ലാത്ത പേഗനീസ്സത്തിലെ ത്രിത്വദൈവം ക്രിസ്തീയവിശ്വാസങ്ങളില്‍ അലിഞ്ഞു ചേര്‌ന്നു. പുതിയ അര്‍ഥങ്ങളും ഭാവനകളും നിര്‍വചനങ്ങളും ഓരോ കാലത്ത് പുരോഹിതവര്‍ഗം നല്‍കി. ത്രിത്വം, മതതത്ത്വമാക്കി പണം സമാഹരിക്കുവാനുള്ള ഒരു മാര്‍ഗവുമായി.പ്രാകൃത പേഗനീസംചിന്താഗതിക്കാര്‍ കൂട്ടത്തോടെ ക്രിസ്ത്യാനികളായി. വിമര്‍ശിക്കുന്നവരെ പാഷന്ധികളായി സഭ മുദ്രയും കുത്തി.
 

ആരോ ഒരു സൂത്രശാലി ത്രിത്വം കണ്ടുപിടിച്ചു. അയാള്‍ പിതാവായ ദൈവമായി. തെറ്റെന്നു പറഞ്ഞു മറ്റേതോ പുത്രന്‍തമ്പുരാന്‍ പേഗനീസ്സ കാലത്തുണ്ടായി. പിതാവ് നടപ്പിലാക്കിയ നിയമങ്ങള്‍ക്കു ഭേദഗതികള്‍ വരുത്തുകയായിരുന്നു അയാളുടെ ജോലി. പിതാവിനും പുത്രനും തമ്മില്‍ അഭിപ്രായ ഐക്യം ഉണ്ടാക്കി യോജിപ്പിക്കുവാന്‍ വന്ന മൂന്നാമത്തെ വിദ്വാന്‍ ത്രിത്വത്തിലെ മൂന്നാംദൈവം ആയി. പിന്നീട് ത്രിത്വം കണ്ടുപിടിച്ചവനും തെറ്റെന്നു പറഞ്ഞവനും പിതാവിനെയും പുത്രനെയും രമ്യതയില്‍ എത്തിച്ചവനും ഒരു ദൈവമായി. ഇവര്‍ തമ്മിലുള്ള ബന്ധം ത്രിത്വ രഹസ്യവും ആയി. സാമാന്യബുദ്ധിയില്‍ മനസിലാവുകയില്ല.

മൂന്നാം നൂറ്റാണ്ടില്‍ ഈ മൂന്നു മിടുക്കന്മാരും ഒന്നായി ക്രിസ്ത്യന്‌ സഭയിലും നുഴഞ്ഞു കയറി. യുക്തിയില്ലാത്ത മന്ദബുദ്ധികള്‌ക്കും തീയോളജി പഠിച്ചു പണമുണ്ടാക്കുന്ന സൂത്രശാലികളായവര്‌ക്കുമേ ഈ ദൈവങ്ങളെ മനസിലാവുകയുള്ളൂ. മറ്റുള്ളവരുടെ ബുദ്ധിയില്‍ ഒതുങ്ങാത്ത ത്രിത്വരഹസ്യമെന്ന് പറഞ്ഞു സംശയം ചോദിക്കുന്നവരുടെ നേരെ പുരോഹിതന്‍ കൈകഴുകും.

ബൈബിളില്‍ സൂചിപ്പിക്കാത്ത പല ആചാരങ്ങളും പ്രാകൃത മതങ്ങളുടെ തുടര്‍ച്ചയാണ്. കുര്‌ബാനയിലെ അപ്പം സൂര്യ നമസ്ക്കാര വാദികളില്‍ നിന്നും ഉണ്ടായതുപോലെ ത്രിത്വവും സൂര്യകള്‌ട്ടില്‌നിന്നു ഉത്ഭവിച്ചുവെന്നു അനുമാനിക്കാം. സൂര്യനപ്പുറത്തു ഒരു ദൈവത്തെ അന്ന് ചിന്തിക്കുവാന്‍ കഴിവില്ലായിരുന്നു. സൂര്യന് മൂന്നു അവസ്ഥകള്‍, 1.ഘനം, 2.ഊര്‍ജം അഥവാ ചൂട്, 3. പ്രകാശം എന്നിങ്ങനെ തരം തിരിക്കാം. ഒരു തീക്കട്ടയും ഇങ്ങനെതന്നെ.
 
തീയില്ലാത അവസ്ഥ, ചൂടുള്ള തീക്കട്ട, പ്രകാശം നല്‍കുന്ന തീക്കട്ട. ഏകദൈവവാദികളും ദ്വൈതവും ത്രിത്വവും അടങ്ങിയ ത്രിമൂര്‍ത്തികളുടെ ഉറവിടങ്ങള്‍ സൂര്യഭഗവാന്‍തന്നെ. വെറും ഘനം ആയി ദൈവത്തിന്റെ ആദ്യത്തെ രൂപവും ചൂടായിരിക്കുന്ന ശക്തി ദൈവത്തിന്റെ രണ്ടാമത്തെ രൂപവും പ്രകാശം തരുന്ന ശക്തി ദൈവത്തിന്റെ മൂന്നാമത്തെ രൂപവുമാക്കി സൂര്യനെതന്നെ മൂന്നും കൂടിയ ഒന്നായ ദൈവം ആക്കി.ഘനവും ചൂടും പ്രകാശവും നല്‍കുന്ന മൂന്നുംകൂടിയ ഒരു ദൈവമാക്കി. ഒരു ശക്തിയാക്കി.

മൂന്നു ഗ്ലാസുകളില്‍ വെച്ചിരിക്കുന്ന മൂന്നു തുള്ളികള്‍ വെള്ളങ്ങള്‍ ഒരു ഗ്ലാസില്‍ പകര്‍ന്നാല്‍ ഒന്നാകുന്നതുപോലെ ത്രിത്വം എന്നുപറഞ്ഞു പണ്ട് ഒരു പണ്ഡിതന്‍അച്ചന്‍ പള്ളിയില്‍ പ്രസംഗിക്കുന്നതും ഓര്‍മ്മവരുന്നു.
 

മാത്യുവിന്റെ സുവിശേഷത്തില്‍ യേശുവിന്റെ ജനനം വിവരിക്കുന്നുണ്ട്. പരുശുദ്ധ അരൂപിയാല്‍ പുത്രന്‍ ഉണ്ടായി എന്നാണ് വചനം. (Matt.1:18).പാവം ജോസഫ് മറിയത്തിന്റെ ചാരിത്രത്തെ തെറ്റിദ്ധരിച്ചു. വിവാഹ നിശ്ചയം റദ്ദാക്കുവാനും ആഗ്രഹിച്ചു. എന്നാല്‍ ഗബ്രിയേല്‍ സ്വപ്നത്തില്‍ പറഞ്ഞു, ദാവീദിന്റെ പുത്രാ, മേരിയെ ഭാര്യയാക്കുന്നതില്‍ പേടിക്കേണ്ടാ. പരിശുദ്ധ ആത്മാവിനാല്‍ അവള്‍ ഗര്‍ഭിണി ആയി. പിതാവും പുത്രനും പരിശുദ്ധ ആത്മാവും ബൈബിളിലെയും കഥാപാത്രങ്ങളായി. ഇവിടെ ഉത്തരം കിട്ടാത്ത മറ്റൊരു ചോദ്യമുണ്ട്. പരിശുദ്ധ ആത്മാവിനാല്‍ ഗര്‍ഭം ധരിച്ചെങ്കില്‍ യേശുവിന്റെ പിതാവ് പരിശുദ്ധ ആത്മാവല്ലേ.? മൂന്നാമതൊരു പിതാവ് പിന്നെ എങ്ങനെ ഉണ്ടായി? ഇങ്ങനെ പരിശുദ്ധ ആത്മാവിനെ പറഞ്ഞു രക്ഷപെടുന്ന മഠം ചാടി പുരോഹിതരുടെ കഥകള്‍ ഇന്നും ലോക വാര്‍ത്തകളില്‍ ഒന്നാണ്.
5.                http://img2.blogblog.com/img/b36-rounded.png
എന്താണ് ത്രീത്വം പറയതിരിയ്ക്കുന്നത്. അത് പറയാതിരുന്നാല്‍ എങ്ങനെ ആണ് അത് എന്താണ് എന്നതിന്റെ സംശയം തീരുക.
6.                http://img2.blogblog.com/img/b36-rounded.png
പരിശുട്ധാത്മാവിനെതിരെ ഉള്ള ദൂഷണം ഈ യുഗത്തിലും വരാന്‍ ഇരിയ്ക്കുന്ന യുഗത്തിലും ക്ഷമിയ്ക്കില്ല എന്ന് ബൈബിബിളില്‍ പറയുന്നുണ്ടല്ലോ. എന്താണ് അത് ? അങ്ങിനീന്കിളീ ബ്ലോഗില്പറയുന്ന ചിലതൊക്കെ പരിശുധാത്മാവിനെതിരയൂള്ള ദൂഷണം അല്ലെ?വിവേകികളായ നിങ്ങളുടെ എല്ലാവരുടെയും ഉത്തരം ഈ സഹോടരി പ്രതീക്ഷിയ്ക്കുന്നു. പലരോടും ചോദിച്ചിട്ട് വ്യക്തമായ ഒരുത്തരം ആരുംതന്നില്ല.
7.                https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiFaUevMhFZfRE36XgD-PmV-OSdYAwDcuo2JnfGAR1ry2qFZmDIEcWc5pHAQIGwuw36W-vvZcYlxMLMaiK_u1VdG4k-u906wl2QE1oll5hU0w_vIq-v84m1cw6qQ9lhqnqSjvQ28yCipUVc/s45/527874_10150747248915972_1564235386_n.jpg
പാപി ,പാപം എന്ന് എപ്പോഴും പറയുക ,ഇത് പോലെ സംശയവും ഭയവും ജനിപ്പിക്കുന്ന ബൈബിള്‍ വാചകങ്ങള്‍ ഉപയോഗിക്കുക്ക ,ഇവയാണ് പരിശുദ്ധആത്മാവിനു എതിരായ കാര്യങ്ങള്‍ .
8.                http://img1.blogblog.com/img/anon36.png
പെണ്ണായി, പല രൂപഭാവങ്ങളായി, അവതാരങ്ങളായി വരുന്ന ജോഷ്‌ കദളിക്കാടിനു അനൂപ്‌ നല്‍കിയ മറുപടി ധാരാളം. എത്ര ഉത്തരം ലഭിച്ചാലും ചൊറിഞ്ഞു ചൊറിഞ്ഞ് പിന്നെയും അതേ ചോദ്യം ചോദിക്കും. ത്രിത്വം സത്യമാണെന്നു പറയുന്നതുവരെ ഈ പുരോഹിതന്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും.
അല്മായശബ്ദം:

'via Blog this'

2013, ജനുവരി 6, ഞായറാഴ്‌ച

വിദ്യാഭ്യാസമൂല്യങ്ങള്‍

ജോസഫ് പുലിക്കുന്നേല്‍  
ഓശാന 1975 ഡിസംബര്‍ ലക്കത്തിലെ 
യുവശക്തി എന്ന പംക്തിയില്‍നിന്ന് 


കേരളത്തിലെ കത്തോലിക്കാസഭയുടെ വിദ്യാഭ്യാസരംഗത്തുള്ള മുതലിറക്ക് കോടിക്കണക്കിനു രൂപയാണ്. ഒരുകാലത്ത് വമ്പിച്ച ആദായവും അതോടൊപ്പം സാമൂഹ്യാന്തസ്സും സഭാതലവന്മാര്‍ക്ക് ആര്‍ജ്ജിച്ചുകൊടുക്കുവാന്‍ ഈ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെമേല്‍, പുരോഹിതന്മാര്‍ക്കും കന്യാസ്ത്രീകള്‍ക്കുമുള്ള ഉടമാവകാശത്തെയും സ്വതന്ത്രഭരണത്തെയും നിലനിര്‍ത്തുന്നതിനുവേണ്ടി അല്‍മായര്‍ ലക്ഷക്കണക്കിനു രൂപാ മുടക്കി സമരം നടത്തുകയും ജീവാഹൂതി ചെയ്യുകയും ചെയ്തിട്ടുണ്ട്. സ്ഥാപനങ്ങളുടെ കെട്ടിപ്പടുക്കലില്‍ സമുദായം വന്‍പിച്ച മൂലധനം മുടക്കിയിട്ടുണ്ട് എന്നത് സത്യമാണെങ്കിലും അവയുടെ നടത്തിപ്പിനെ സംബന്ധിച്ച് ക്രൈസ്തവമായ മൂല്യങ്ങളുടെ ക്രോഡീകരണം നടത്തപ്പെട്ടിരുന്നില്ല.
പാശ്ചാത്യ വിദ്യാഭ്യാസം
മിഷനറിമാരാണല്ലോ, ആധുനിക യൂറോപ്യന്‍ വിദ്യാഭ്യാസത്തിന്റെ അടിത്തറ ഇന്ത്യയില്‍ പാകിയത്. ബ്രിട്ടീഷുകാര്‍, ഇന്ത്യയില്‍ സ്ഥാപിച്ച് സാമ്രാജ്യത്തിന് ഉറപ്പുനല്‍കുവാന്‍ വേണ്ടി, ഇംഗ്ലീഷ് വിദ്യാഭ്യാസം ഇന്ത്യാക്കാര്‍ക്ക് നല്‍കുവാന്‍ അവര്‍ തീരുമാനിച്ചു. ഇംഗ്ലീഷുകാര്‍ക്ക് ക്ലാര്‍ക്കന്മാരെ സൃഷ്ടിച്ചുകൊടുക്കുന്നതിനുള്ള വിദ്യാഭ്യാസസ്ഥാനങ്ങള്‍ ആരംഭിക്കുന്നവരോട് അവര്‍ക്ക് പ്രത്യേക പ്രതിപത്തിയും താത്പര്യവും ഉണ്ടായിരുന്നു. പാശ്ചാത്യരാജ്യങ്ങളില്‍ വികാരം പ്രാപിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രവിജ്ഞാനം ഇന്ത്യാക്കാര്‍ക്ക് പകര്‍ന്നു കൊടുക്കണമെന്നതിലേറെ, അവരെ ഇംഗ്ലീഷ് പഠിപ്പിച്ച് ബ്രിട്ടീഷുകാരുടെ ക്ലാര്‍ക്കന്മാരാക്കി 'നാലുകാശ്' നേടുന്നതിന് അവസരം ഉണ്ടാക്കിക്കൊടുക്കുക എന്നതായിരുന്നു, ഈ വിദ്യാഭ്യാസസേവനങ്ങളുടെ ലക്ഷ്യം. യജമാനപ്രീതിയെ ലാക്കാക്കി സ്ഥാപിക്കപ്പെട്ടിരുന്ന ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചിരുന്ന മൂല്യങ്ങള്‍ (്മഹൗല)െ ഭാരതീയേതരമായിരുന്നു. ഭാരതീയമായ എല്ലാം തരംതാഴ്ന്നതാണെന്നും പാശ്ചാത്യമായതെന്തും ഉന്നതവും അനുകരണീയവുമാണെന്നും പഠിപ്പിക്കാനാണ് ഈ മിഷനറി സ്‌കൂളുകളും കോളേജുകളും ഉപയോഗിക്കപ്പെട്ടത്. ഭാരതത്തിന്റെ ഉന്നതമായ സംസ്‌ക്കാരപൈതൃകത്തിലേക്ക് എത്തിനോക്കാന്‍ വിദ്യാര്‍ത്ഥികളെ അനുവദിച്ചിരുന്നില്ല. അവയെ വിദ്യാഭ്യാസത്തിന്റെ സജീവഘടകമാക്കി മാറ്റാന്‍ പരിശ്രമിച്ചുമില്ല; ഈ വിദ്യാലയങ്ങളുടെ ഘടനയും സ്വഭാവവും അതിന് അനുയോജ്യമായിരുന്നില്ലതാനും.
കത്തോലിക്കര്‍ വിദ്യാഭ്യാസ രംഗത്ത്
കേരളത്തെസംബന്ധിച്ച് ഇംഗ്ലീഷ്‌വിദ്യാഭ്യാസത്തോട് പൊതുവേ കത്തോലിക്കര്‍ക്ക് അവജ്ഞയായിരുന്നു. ഇംഗ്ലീഷ്‌വിദ്യാഭ്യാസത്തിന് കേരളത്തില്‍ അടിത്തറയിട്ടത് പ്രൊട്ടസ്റ്റന്റ് മിഷനറിമാരായിരുന്നു. പോര്‍ട്ടുഗീസുകാരുടെ സ്വാധീനവലയത്തില്‍പ്പെട്ടിരുന്ന കേരളത്തിലെ കത്തോലിക്കാസഭ, സാമ്രാജ്യസ്ഥാപന വിഷയത്തില്‍ അവരുടെ എതിരാളികളായിരുന്ന ഇംഗ്ലീഷുകാരുടെ ഭാഷ പഠിക്കുന്നതിനെ എതിര്‍ത്തു. അങ്ങിനെ കുറേകാലത്തേക്ക് ഇംഗ്ലീഷ് ഭാഷ, കത്തോലിക്കര്‍ക്ക് നിഷിദ്ധമാണെന്നു വരെ കല്പിക്കപ്പെട്ടു.
ഈ നൂറ്റാണ്ടിന്റെ ആദ്യകാലത്താണ് കത്തോലിക്കാസഭ വിദ്യാഭ്യാസരംഗത്ത് കാലുവെച്ചത്. കോട്ടയം, ആലുവാ എന്നീ കേന്ദ്രങ്ങളില്‍ സ്ഥാപിക്കപ്പെട്ടിരുന്ന പ്രൊട്ടസ്റ്റന്റു കോളേജുകളില്‍, സഭാധികാരികളുടെ വിലക്കിനെ അവഗണിച്ചുകൊണ്ട് കത്തോലിക്കാ വിദ്യാര്‍ത്ഥികള്‍ പഠിക്കാന്‍ ആരംഭിച്ചപ്പോഴാണ്, ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനുള്ള വാതില്‍ കത്തോലിക്കാസഭ തുറന്നത്. സ്‌കൂള്‍ വിദ്യാഭ്യാസവും, കോളേജ് വിദ്യാഭ്യാസവും അന്ന് കരുപിടിപ്പിച്ചിരുന്നത് വിദേശീയരായ ധ്വരമാരായിരുന്നു. തൃശ്ശിനാപ്പള്ളി കോളേജില്‍ പഠിച്ച പാശ്ചാത്യവിദ്യാഭ്യാസത്തിന്റെ പ്രവാചകരാണ് കേരളത്തിലെ കോളേജ് വിദ്യാഭ്യാസത്തിന് അടിത്തറ പാകിയത്. രാജഭക്തിയും ഇംഗ്ലീഷ് ഭക്തിയും സാമ്രാജ്യഭക്തിയും മറ്റുമായിരുന്നു വിദ്യാഭ്യാസത്തിലെ സാമൂഹ്യമൂല്യങ്ങളായി അവര്‍ നിര്‍ണ്ണയിച്ചത്. ഈ വിദ്യാഭ്യാസ വിചക്ഷണന്മാര്‍ കേരളീയരുടെ പേരുവരെ പാശ്ചാത്യവല്‍ക്കരിച്ചുകളഞ്ഞു. മാത്തു മാത്യുവും, ഉലഹന്നന്‍ ജോണും, വര്‍ക്കി ജോര്‍ജ്ജും, മാമ്മി മേരിയും എല്ലാമായി. സ്‌കൂളുകള്‍ക്കെല്ലാം പാശ്ചാത്യരുടെ മണമുള്ള പേരുകളിട്ടു. ട.േ ആലൃരവാമി',െ ട.േ ഠവീാമ,െ ട.േ ങമൃ്യ' െമുതലായവ. അങ്ങനെ വിദ്യാഭ്യാസമെന്നു പറഞ്ഞാല്‍ ഭാരതീയമായ എല്ലാത്തിന്റെയും നിഷേധമെന്ന അര്‍ത്ഥം വന്നുചേര്‍ന്നു. കാര്‍ഷികമണ്ഡലത്തില്‍ പരിശ്രമിച്ചു മുന്നേറിയ കത്തോലിക്കര്‍, സ്‌കൂളുകള്‍ സ്ഥാപിക്കുന്നതിന് പണം കൊടുക്കാന്‍ തയ്യാറായി. അങ്ങിനെ കത്തോലിക്കാ വിദ്യാലയ സാമ്രാജ്യത്തിന്റെ അടിത്തറ ഇട്ടു.

സ്വാതന്ത്ര്യത്തിനുശേഷം
കത്തോലിക്കാ വിദ്യാലയങ്ങളുടെ നിര്‍മ്മാണത്തിലും വികസനത്തിലും അല്‍മായര്‍ ത്യാഗം സഹിച്ച് മുതലിറക്കിക്കൊടുത്തെങ്കിലും, ഈ വിദ്യാലയങ്ങളുടെ ഉടമസ്ഥതയും നിയന്ത്രണവും പുരോഹിതന്മാരുടേതായിരുന്നു. ഈ പുരോഹിതന്മാരെ പരിശീലിപ്പിച്ചിരുന്ന സെമിനാരികളുടെ നിയന്ത്രണവും ഭരണവും വിദേശീയരായ മൂപ്പച്ചന്മാര്‍ക്കും. അവരില്‍നിന്നു ലഭിച്ച വിജ്ഞാനമാണ് കേരളത്തിലെ കത്തോലിക്കാപുരോഹിതന്മാര്‍ക്കുണ്ടായിരുന്നത്. ഈ മൂപ്പച്ചന്മാരാകട്ടെ, സാമാന്യജനങ്ങളില്‍നിന്ന് അകന്നുനില്‍ക്കുന്നതിനാവശ്യമായ ജീവിതമൂല്യങ്ങളാണ് ശെമാശന്മാര്‍ക്ക് സെമിനാരിയില്‍ നല്‍കിയത്. ഭക്ഷണത്തിന് സ്പൂണും ഫോര്‍ക്കും ഉപയോഗിക്കുന്നതുവരെ നിര്‍ബന്ധമാക്കിയിരുന്നു. പ്ലേറ്റോയും അരിസ്റ്റോട്ടിലും അഗസ്റ്റിനും അക്വീനാസ്സും ആവിഷ്‌ക്കരിച്ച ദന്തഗോപുരതത്വശാസ്ത്രത്തിന്റെ ദഹിക്കാത്ത കഷണങ്ങള്‍ വിഴുങ്ങി, മന്തന്റെ കാലുപോലെ വീര്‍ത്ത വിജ്ഞാനഭാരവുമായാണ് അവര്‍ ഈ വിദ്യാലയങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തത്. ഭാരതീയമായവയെ പുച്ഛിച്ചുതളളാനുള്ള ആര്‍ജ്ജിതശുംഭത്വം അവരുടെ കൂടെപ്പിറപ്പായിരുന്നു. വിദേശീയര്‍ നമ്മെ ഭരിച്ചിരുന്ന കാലത്ത്, അവരുടെ വിശ്വാസം ആര്‍ജ്ജിക്കുന്നതിനുവേണ്ടിയുള്ള മൂല്യവിഭവങ്ങള്‍ ആവശ്യത്തിന് സമ്പാദിച്ചിരുന്നു നാം. പക്ഷേ ഇന്‍ഡ്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം, വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിനും ലക്ഷ്യത്തിനും മാറ്റം ആവശ്യമാണെന്നു വന്നു. ക്ലാര്‍ക്കുമാരുടെ സൃഷ്ടിക്കുവേണ്ടിയുള്ള അടിമത്തമനോഭാവം സ്ഥായിഭാവമായ വിദ്യാഭ്യാസമൂല്യം തിരുത്തേണ്ടി വന്നു. ഒരു രാഷ്ട്രമെന്ന നിലയില്‍, വ്യക്തിത്വം വളര്‍ത്തിയെടുക്കയും നമ്മുടെ സാംസ്‌ക്കാരിക പൈതൃകത്തില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്ന ഒരു ജനതയായി ഭാരതീയരെ പരിവര്‍ത്തനം ചെയ്യേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസം അതിനുള്ള മൗലിക ഉപകരണമാക്കി മാറ്റേണ്ടതാവശ്യമായി വന്നു.
സംഘര്‍ഷം
എന്നാല്‍ കത്തോലിക്കാ വിദ്യാലയങ്ങളെ നിയന്ത്രിച്ചിരുന്ന പുരോഹിതവര്‍ഗ്ഗത്തിന് അതിനാവശ്യമായ 'കോപ്പ്' കയ്യില്‍ ഇല്ലായിരുന്നു. അവരുടെ 'മഹത്വത്തിന്റെ'യും സ്ഥാപനങ്ങളെ ഭരിക്കാനുള്ള അവകാശങ്ങളുടെയും ആകെയുള്ള മുതല്‍ 'ളോഹ'യായിരുന്നു. ഈ ളോഹയാകട്ടെ, 'ക്യാന്‍ഡി സെമിനാരിയും പൂനാ സെമിനാരിയും' നല്‍കിയ ദഹിക്കാത്ത പാരമ്പര്യമതതത്വശാസ്ത്രമാകുന്ന വീര്‍ത്ത മന്തിന് ആവരണം മാത്രമായിരുന്നുതാനും. സ്വതന്ത്രഭാരതത്തിന്റെ ദേശീയ ലക്ഷ്യങ്ങളെയും മൂല്യങ്ങളെയും ഉള്‍ക്കൊളളിച്ച് ഭാരതീയ പൈതൃകത്തിന് ഊന്നല്‍ കൊടുത്തുകൊണ്ട്, വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിന് മാറ്റം വരുത്താനുള്ള പരിശ്രമത്തെ ഇക്കൂട്ടര്‍ ശക്തിയായി എതിര്‍ത്തു. ഇതിനുകാരണം, വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തില്‍ മാറ്റം വന്നാല്‍ ഇവര്‍ക്ക് വിദ്യാഭ്യാസ മണ്ഡലത്തിലുള്ള 'പിടി അയഞ്ഞു'പോകുമെന്നതു തന്നെ. അവരുടെ ദരിദ്രമായ ഭാവനയില്‍, ഏറ്റവും നല്ല വിദ്യാലയമെന്നാല്‍ 'മൂപ്പച്ചന്മാര്‍' നടത്തിയിരുന്ന തൃശ്ശിനാപ്പള്ളി കോളേജായിരുന്നു.
പാശ്ചാത്യാഭിമുഖമായ ഈ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ പടികാവല്‍ക്കാരായി നില്‍ക്കാനാണ് കത്തോലിക്കാവിദ്യാഭ്യാസത്തിന്റെ കുടി ഉടമകളായ പുരോഹിതന്മാര്‍ തുനിഞ്ഞത്.
ഇത് വിദ്യാഭ്യാസ മണ്ഡലത്തിലും സാമൂഹ്യമണ്ഡലത്തിലും വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചു.
അതാണ് മുന്‍കാലങ്ങളില്‍ നാം കണ്ട വിദ്യാഭ്യാസ സമരങ്ങളുടെയെല്ലാം അടിസ്ഥാനം.
ധാര്‍മ്മിക മൂല്യശോഷണം
പാശ്ചാത്യവിദ്യാഭ്യാസ രീതിയ്ക്ക് ഇന്ത്യയില്‍ അടിത്തറ പാകിയ പാശ്ചാത്യര്‍ക്ക് -പ്രത്യേകിച്ചും ജസ്യൂട്ടുപുരോഹിതന്മാര്‍ക്ക്- അവര്‍ ഏറ്റെടുത്ത തൊഴിലിനെക്കുറിച്ച് അറിവുണ്ടായിരുന്നു. അതിനുള്ള ധാര്‍മ്മികമൂല്യങ്ങള്‍ അവര്‍ സമാഹരിച്ചിരുന്നു.
സ്വാതന്ത്ര്യത്തിനുശേഷം, കേരളത്തില്‍ കോളേജുകളുടെ ഒരു വിസ്‌ഫോടനം തന്നെ ഉണ്ടായി. അത്, സമുദായാഭിമാനത്തിന് വേണ്ടിയുള്ള പരസ്പര മത്സരമായിരുന്നു. ക്രിസ്ത്യാനികളുടെ കോളേജുകളെ ചൂണ്ടിക്കാണിച്ച്, നായന്മാരും നായന്മാരുടെ കോളേജുകളെ ചൂണ്ടിക്കാണിച്ച് ഈഴവരും ഇവരുടെ കോളേജുകളെ എല്ലാം ചൂണ്ടിക്കാണിച്ചു കത്തോലിക്കനും മത്സരിച്ചു കോളേജുകള്‍ വെച്ചു. ഈ കോളേജുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നതിലുപരി സമുദായങ്ങളുടെ അഭിമാന അടയാളങ്ങളായി (ടമേൗേ െ്യൊയീഹ) ത്തീര്‍ന്നു. കത്തോലിക്കരും ഈ മത്സരത്തിലേയ്ക്ക് എടുത്തുചാടി. കത്തോലിക്കരില്‍ ഈ രംഗത്ത് പരസ്പര മത്സരവും പൊന്തിവന്നു. ഓരോ മാസവും മത്സരിച്ചു കോളേജുകള്‍ സ്ഥാപിച്ചപ്പോള്‍, സഭക്കാരും വെറുതേ ഇരുന്നില്ല. കര്‍മ്മലീത്തരും ജസ്വീത്തരും കന്യാമഠസഭകളും മത്സരിച്ചു രംഗത്തിറങ്ങി. അവിടംകൊണ്ടും തീര്‍ന്നില്ല മത്സരം. ഫൊറോനാപള്ളികള്‍ മത്സരിച്ച് കോളേജുകള്‍ സ്ഥാപിക്കുന്നതിനു രംഗത്തിറങ്ങി. സഭകളുടെ പ്രോവിന്‍സുകള്‍ മത്സരിച്ചു കലാലയങ്ങള്‍ സ്ഥാപിച്ചു. ഈ മത്സരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംഖ്യ വര്‍ദ്ധിക്കുന്നതിനു സഹായിച്ചു. പക്ഷേ പ്രധാനമായ രണ്ടുപ്രശ്‌നങ്ങള്‍ ഈ മത്സരം സമൂഹത്തില്‍ സൃഷ്ടിച്ചു.
1) കത്തോലിക്കര്‍ പരസ്പരം മത്സരിച്ച് കോളേജുകള്‍ സ്ഥാപിക്കാന്‍ തുടങ്ങിയപ്പോള്‍ ഈ സ്ഥാപനങ്ങളുടെ നായകത്വത്തിന് അനുയോജ്യരായവരെ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുണ്ടായി. ഈ സ്ഥാപനങ്ങള്‍ സമുദായത്തിന്റെ പണംകൊണ്ടും സമുദായത്തിന്റെ പേരിലും ആണ് കെട്ടിപ്പടുത്തതെങ്കിലും, ഇവയുടെ ഉടമാവകാശം പുരോഹിതന്മാര്‍ക്കായിരുന്നു. കോളേജുകളുടെ തലവന്മാരാകാന്‍, യൂണിവേഴ്‌സിറ്റി നിശ്ചയിച്ചിരുന്ന ബിരുദങ്ങള്‍ പാസ്സായ പുരോഹിതന്മാരുണ്ടായിരുന്നില്ല. (കഴിവും പരിചയവുമുള്ള അല്‍മേനികള്‍ ധാരാളം ഉണ്ടായിരുന്നെങ്കിലും അവരെ പാടില്ലല്ലോ?) ഇതിന് ഒരു കുറുക്കുവഴി കണ്ടുപിടിച്ചു. അമേരിക്കയില്‍ കത്തോലിക്കര്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ പലതും ബിരുദം നല്‍കുന്ന യൂണിവേഴ്‌സിറ്റികളാണ്. അവിടെ ചെന്നാല്‍, ബുദ്ധിമുട്ടുകൂടാതെ എം.എയും പി.എച്ച്.ഡിയും എല്ലാം കിട്ടും. ഇത് ഒരു വലിയ കണ്ടുപിടുത്തമായിരുന്നു! എസ്.എസ്.എല്‍.സി. മാത്രം പാസ്സായിട്ടുള്ള മദ്ധ്യവയസ്‌ക്കരായ അച്ചന്മാര്‍ അമേരിക്കയിലേക്കു പറന്നു. ആറുമാസവും ഒരു കൊല്ലവും കഴിഞ്ഞ് അവര്‍ എം.എ. ഡിഗ്രിയും ഡോക്ടറേറ്റും മറ്റുമായി തിരിച്ചെത്തി. കപ്പലില്‍, ലോകം ചുറ്റിക്കണ്ട ഈ കൂറകള്‍ കത്തോലിക്കാ ഉന്നത വിദ്യാഭ്യാസത്തിന്റെ ചുക്കാന്‍ മലവേടന്‍ തോക്കെടുക്കുന്നതുപോലെ ഏറ്റെടുത്തു.
2) സാമ്പത്തികമായി വന്‍പിച്ച മുതലിറക്കുള്ളതാണ് കോളേജിന്റെ സ്ഥാപനം. മത്സരിച്ചുള്ള കോളേജുകളുടെ കെട്ടിപ്പടുക്കലിന്റെ ഭാരം താങ്ങാനുള്ള സാമ്പത്തികശക്തിയും സന്മനസ്സും സമുദായത്തിനില്ലായിരുന്നു. കോളേജുകള്‍ക്ക് പണം ആവശ്യമായി വന്നു. അപ്പോള്‍, ഈ സ്ഥാപനങ്ങളുടെ മാനേജര്‍ സ്ഥാനത്തേയ്ക്ക് 'പണം ഉണ്ടാക്കാന്‍' കഴിവുള്ളവരെ നിയമിക്കേണ്ടി വന്നു. അവര്‍ക്ക് ലക്ഷ്യമല്ലാതെ മാര്‍ഗ്ഗം ഒരു പ്രശ്‌നമായിരുന്നില്ല. കൈക്കൂലിയും അഴിമതിയും സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുക എന്ന 'സദു'ദ്ദേശ്യത്തിന്റെ മുന്‍പില്‍ ഒരു തെറ്റായി അവര്‍ കണ്ടില്ല. അറിവിന്റെ കണ്ണുതുറക്കാന്‍ വിലക്കപ്പെട്ട കനി തിന്ന ആദത്തിന്റെ പിന്‍ഗാമികള്‍, കോളേജ് സ്ഥാപിക്കാന്‍, വിലക്കപ്പെട്ട കനികള്‍ പലതും പറിച്ചുതിന്നു.
അങ്ങിനെ കത്തോലിക്കാ കോളേജുകള്‍ക്ക് മൂല്യശോഷണം സംഭവിച്ചു.
ഇനിയെന്ത്
കത്തോലിക്കാ വിദ്യാലയങ്ങളുടെ മൂല്യശോഷണം വിളിച്ചുവരുത്തുന്ന സമൂഹത്തിന്റെ വിമര്‍ശനത്തെയും ഗവണ്‍മെന്റിന്റെ നിയന്ത്രണത്തെയും എതിര്‍ക്കാന്‍ സമരം ചെയ്യാന്‍ തയ്യാറായ സമുദായം, ഇതിന്റെ കാരണങ്ങളെക്കുറിച്ച് പഠിക്കാന്‍ തയ്യാറായില്ല. സമുദായം വന്‍പിച്ച മുതലിറക്കു നടത്തിയ ഈ സേവനമണ്ഡലത്തില്‍ നടക്കുന്ന കൊള്ളരുതായ്മയെ മറച്ചുവെയ്ക്കാനല്ലാതെ, സാമൂഹ്യവിമര്‍ശനം കൊണ്ടു തിരുത്താന്‍ സമൂഹം തയ്യാറായില്ല.
അഭിമാനധനരും, ചിന്താശക്തിയുള്ളവരുമായ പുതിയ തലമുറ നമ്മുടെ കോളേജുകളുടെ മൂല്യശോഷണത്തേക്കുറിച്ച് വിലയിരുത്തണം, പഠിക്കണം. രോഗത്തിന്റെ അടിസ്ഥാന കാരണം കണ്ടുപിടിക്കണം. ഈ സ്ഥാപനങ്ങള്‍, പുരോഹിതന്മാരുടെ കുടി അവകാശമല്ല. സമുദായത്തിന്റേതാണ്. ക്രൈസ്തവമതത്തിന്റെ ഉന്നതമൂല്യങ്ങളായ സത്യം, നീതി, സ്‌നേഹം, ഉപവി മുതലായവ ഈ കലാലയങ്ങളില്‍ ഇന്നു നിലനില്‍ക്കുന്നുണ്ടോ എന്ന് അന്വേഷിക്കണം. 'കത്തോലിക്കാ അന്തരീക്ഷ'മെന്നാല്‍, 'അച്ചന്മാരുടെയും അമ്മമാരുടെയും' 'ആധിപത്യ'മെന്നല്ല അര്‍ത്ഥമാക്കേണ്ടത്. ശാശ്വതങ്ങളായ ക്രൈസ്തവമൂല്യങ്ങളുടെ അനുസ്യൂതമായ പ്രവാഹത്താല്‍ ശുദ്ധീകരിക്കപ്പെട്ട അന്തരീക്ഷത്തെയാണ് കത്തോലിക്കാ അന്തരീക്ഷമെന്ന് വിവക്ഷിക്കുന്നത്.
പക്ഷേ ഇന്ന് പൊന്‍കാളകളാണ് വണങ്ങപ്പെടുന്നത്.

2013, ജനുവരി 2, ബുധനാഴ്‌ച

ഏഴു വ്യാകുലങ്ങള്‍


ജോസഫ് പുലിക്കുന്നേല്‍
(1975 ഡിസംബര്‍ ലക്കം ഓശാന മാസികയില്‍നിന്ന്)

1875-കേരളത്തിലെ കത്തോലിക്കരെ സംബന്ധിച്ച് സുപ്രധാനമായ ഒരു വര്‍ഷമാണ്. ആ വര്‍ഷമാണ്, പാതിരിമെത്രാന്മാര്‍ക്കെതിരായി, മാന്നാനം കൊവേന്തിയിലെ 7 അച്ചന്മാര്‍ റോമിന് അപേക്ഷയയച്ചത്. വരാപ്പുഴമെത്രാന്മാരുടെ ദുര്‍ഭരണത്തില്‍നിന്നും കേരള കത്തോലിക്കരെ വിടര്‍ത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അതിനെത്തുടര്‍ന്ന്, ഈ പുരോഹിതന്മാരെ വരാപ്പുഴമെത്രാന്‍ ലിയോനാര്‍ദ്ദ് കര്‍മ്മലീത്താ സഭയില്‍നിന്നും പുറംതള്ളി.
അവരുടെ പേരുകള്‍ താഴെ ചേര്‍ക്കുന്നു.
(1) പഴേപറമ്പില്‍ ലൂയീസച്ചന്‍ (പിന്നീട് വികാരിയത്തിന്റെ മെത്രാന്‍)
(2) മീനാട്ടൂര്‍ എമ്മാനുവല്‍ അച്ചന്‍
(3) കീരിഇരുമ്പന്‍ ഗീവറുഗീസച്ചന്‍
(4) മാതേക്കല്‍ മത്തായി അച്ചന്‍
(5) ശങ്കരിക്കല്‍ പൗലോസച്ചന്‍
(6) ചാവറയില്‍ യൗസേപ്പച്ചന്‍
(7) തറവാട്ടില്‍ ഹില്ലാരിയോസച്ചന്‍

വരാപ്പുഴമെത്രാന്റെ അധികാര ദുഷ്പ്രഭുത്വത്തിനെതിരെ പടവാളുയര്‍ത്തിയ ഈ വൈദികര്‍ പിന്നീട് ''ഏഴു വ്യാകുലങ്ങള്‍'' എന്ന പേരിലറിയപ്പെട്ടു. ഇവരെ പുറംതള്ളികൊണ്ട് ലിയോനാര്‍ദു മെത്രാന്‍ അയച്ച ഇടയലേഖനം താഴെ കൊടുക്കുന്നു. അപ്പസ്‌തോലന്മാരുടെ പിന്‍ഗാമിത്വവും, പരിശുദ്ധാത്മാവിന്റെ അനുഗ്രഹവും അവകാശപ്പെടുന്ന പ്രസ്തുത മെത്രാന്റെ കല്പന ശ്രദ്ധിക്കുക.


''ദൈവകൃപയാലും, ശ്ലീഹായ്ക്കടതുത് സിംഹാസനത്തിന്റെ മനോഗുണത്താലെയും, മലയാളത്തിന്റെ വികാരി അപ്പസ്‌തോലിക്കാ ആകുന്ന നാം, പ്രൊ:ലെയോനാര്‍ദൊ, ദെ, സാംളൂവിസ്, നിക്കോമേദ്യാ എന്ന ദിക്കിന്റെ മെത്രാപ്പോലീത്താ, മന്നാനം മുതലായ കൊവേന്തകളിലെ പെ. ബ: പ്രിയോറിന്.
എന്നാല്‍ സന്യാസികളുടെ നാമവും വസ്ത്രവും ധരിച്ച് ശ്ലീഹാന്മാരുടെ കൂട്ടത്തില്‍ യൂദാസ്‌കരിയോത്തായെപ്പോലെയും, കുഞ്ഞാടുകളുടെ തൊഴുത്തില്‍ ചെന്നായ്ക്കളെപ്പോലെയും, അവരുടെ ഹൃദയത്തില്‍ നരകവിഷം കലക്കിക്കൊണ്ട്, കൂടപത്രക്കാരെപോലെ പിശാചുക്കളുടെ സ്വരത്തിന് ചെവികൊടുത്തുംകൊണ്ട് ദുഷ്ടതയാലെ ബുദ്ധിമയങ്ങി അവരുടെ ദുരാശകളും, തന്നിഷ്ടങ്ങളും, ഒക്കെയും നന്മയെന്നും അതുതന്നെ നിറവേറ്റണമെന്നും വച്ച് ആയുസ്സും, നേരവും ഇതിനായി ചിലവഴിച്ചുവരുന്ന ചില കള്ളഭക്തിക്കാര്‍ ഈ കൊവേന്തകളില്‍ പാര്‍ത്തുവരുന്നു എന്ന് നാം അറിഞ്ഞിരിക്കുന്നു....ഇങ്ങനെയുള്ളവരുടെ മനോമൂര്‍ക്കതയും, ഹൃദയകാഠിന്യവും, വൈരാഗ്യഭാവവും, ഇവര്‍ വഴിയായി നടന്നുവരുന്ന ദുര്‍മര്യാദകളും നോക്കുമ്പോള്‍, മുമ്പിനാല്‍ തന്നെ ഇവര്‍ക്ക് യോഗ്യമായ വിധത്തില്‍ ഇവരോട് പ്രവര്‍ത്തിക്കേണ്ടിയിരുന്നു എന്ന് നാം കാണുന്നു..... എന്നാല്‍ ഇവരുടെ ഇത്ര മഹാരഹസ്യ ആലോചനകളും, പ്രാണന്‍ വച്ചുകൊണ്ടുള്ള മഹാവല്യസത്യവും എന്തുവന്നാലും പിന്‍വാങ്ങുകയില്ലെന്നുള്ള മൂര്‍ക്കതയും, അതു സ്ഥിരപ്പെടുത്തുവാന്‍ മേല്‍പ്പട്ടക്കാര്‍ക്കും തലവന്മാര്‍ക്കും വിരോധമായി പറഞ്ഞുനടത്തുന്ന നാനാവിധ ദൂറുകളും അവരോടുകാണിക്കുന്ന ധിക്കാരങ്ങളും ആരുടെയെങ്കിലും എഴുത്തുകളെ പിടിക്കയും, പൊട്ടിച്ചുവായിക്കയും, ആരുടെയെങ്കിലും കയ്യൊപ്പിട്ട് കള്ളകത്തുകളെ ഉണ്ടാക്കുകയും, ആര്‍ക്കെങ്കിലും എഴുതുകയും, എഴുതിയ്ക്കുകയും, ജനങ്ങളില്‍ മഹാഉതപ്പു പരസ്യമായിട്ടുണ്ടാകുന്നു എന്നു കണ്ടിട്ടും, അവരെ കുത്തി വാശികേറ്റിക്കൊണ്ട് ചിരിക്കയും, തങ്ങളെ സഹായിക്കാതിരിക്കയോ, വിരോധിക്കയോ, ചെയ്യുന്നവരെക്കൊണ്ട്, സകലദൂഷണങ്ങളും പറഞ്ഞറീക്കയും, പാടുള്ളിടത്തോളം ഞെരുക്കുകയും, എന്നിങ്ങനെ എണ്ണിയാല്‍ തീരാത്തവണ്ണം ഇവരുടെ ശങ്കില്‍ പുറപ്പെടുന്ന നരകസര്‍പ്പത്തിന്റെ വിഷം എവിടെ നിന്ന്?.... ഇങ്ങനെയുള്ള ദുഷ്‌ക്രിയകളുടെ ആധിക്യം കൊണ്ട് അല്‍മേനികള്‍കൂടെയും ഇവരെ വിഷസര്‍പ്പങ്ങളെന്നും, പിശാചുക്കളെന്നും പരസ്യമായി വിളിക്കാന്‍ മടിക്കുന്നില്ല. -ആ ഇവര്‍ തീവണ്ടിയേക്കാള്‍ ശീഘ്രത്തില്‍ നരക പാതാളത്തിലേയ്ക്ക് കടക്കുന്നു. വൈരത്തേക്കാള്‍ ഇവരുടെ ശങ്ക കടുത്തുപോയി. ഇരുട്ടുകുഴിയേക്കാള്‍ ഇവരുടെ ബോധവും, ആത്മാവും, അന്ധകാരമായിപ്പോയി.....
പുണ്യവാന്മാരെ ജനിപ്പിച്ച് കാക്കുന്ന കൊവേന്തകളില്‍ ഈ മിണ്ടാമാര്‍ഗ്ഗത്തിന്റെ കണ്ടെത്തിപ്പുകാരനായ നരകപിശാചുകള്‍ എങ്ങിനെ ഉണ്ടായി എന്നോര്‍ക്കുമ്പോള്‍ ബോധം ഭ്രമിക്കുന്നു....


വിശേഷിച്ച് ഏവരുടേയും പൊതുരക്ഷയും ഗുണവും വിചാരിപ്പാന്‍ ഉള്ള കടം നമ്മുടെമേല്‍ വന്നിരിക്കയാല്‍ ആത്മാവുകളുടെ നിത്യനാശത്തിന് കാരണമാകുന്ന ഈ വസന്ത പിടിച്ചിരിക്കുന്ന ആളുകള്‍, ഒരുകൂട്ടത്തില്‍ ഉണ്ടായിരിക്കുന്നതുവരേയും, പുത്തനായിട്ടു പട്ടമേല്‍ക്കുന്ന യാതൊരുത്തനേയും, അങ്ങോട്ടയയ്ക്കാനും, കുടിപാര്‍പ്പിക്കാനും നമ്മുടെ കടത്തിനും തക്കവണ്ണം പാടുള്ളതല്ല എന്ന് അറിഞ്ഞിരിക്കണം.
ഇത് മഞ്ഞുമ്മേല്‍നിന്നും 1876-ാം കാലം മകരം 15-ാം തീയതി
(ഒപ്പ്)
+Fr. Leonardo des Luis
Arch. Epis Vie. Ap.

അച്ചടിച്ചാല്‍ 10 പേജു വരുന്ന ഈ ''ഇടയലേഖനം'' മുഴുവന്‍ ഇവിടെ പകര്‍ത്തുന്നില്ല. ആ ലേഖനം ഉടനീളം ശാപവചനങ്ങളാണ്. ''ശ്ലീഹാന്മാരുടെ പിന്‍ഗാമിയായ'' മെത്രാന്‍ ''നരകസന്തതിയെന്നും ''യൂദാസ് കരിയോത്താ''യെന്നും ''മൂര്‍ക്കനെന്നും'' മറ്റും ശപിച്ചവരില്‍ ഒരുവനായ ലൂയീസ് പഴേപറമ്പിലാണ് പിന്നീട് എറണാകുളം വികാരിയത്തിന്റെ മെത്രാനായതെന്ന് ഓര്‍ക്കുമ്പോള്‍, ''ഈ ശ്ലീഹായ്ക്കടുത്ത'' ശാപവചനങ്ങളുടെ വിലയെന്തെന്ന് ചിന്തിച്ചുപോകുന്നു! മിശിഹാ തന്ന അധികാരമെന്നു പറഞ്ഞ് അഹങ്കരിച്ച്, അധികാരത്തിന്റെ മധുരരസം കുടിച്ച്, ദൈവത്തിന്റെ ആലയത്തെ കച്ചവടസ്ഥലമാക്കുന്നവര്‍ക്കെതിരെ ശബ്ദിച്ചവരെയെല്ലാം അവര്‍ ശപിച്ചിട്ടുണ്ട്. സ്വന്തം കാര്യം നേടുന്നതിന് അവര്‍ക്ക് ഹല്ലേലുയ്യാ പറഞ്ഞ് നില്‍ക്കുന്ന സമുദായ നേതാക്കളായ ''മേനിക്കണ്ടപ്പന്മാര്‍'' അന്നും ഇന്നും ഉണ്ടായിട്ടുണ്ട്. പക്ഷേ, അവരെല്ലാം, നവീകരണ ചിന്തയുടെ കുത്തൊഴുക്കില്‍പെട്ട്, ചരിത്രത്തില്‍പോലും അവശേഷിക്കാത്തവിധം മറക്കപ്പെടും. സത്യം അന്തിമമായി ജയിക്കും.

(ഉദ്ധരണികള്‍ ഐ.സി. ചാക്കോയുടെ ''മാര്‍ ലൂയീസ് പഴേപറമ്പില്‍'' എന്ന ജീവചരിത്രഗ്രന്ഥത്തില്‍ നിന്നാണ്.)

2013, ജനുവരി 1, ചൊവ്വാഴ്ച

ഡോ. പൈലിയുടെ സൂര്യാ ടി വി പ്രകടനം - ഒരു കത്ത്

2012 ഡിസംബര്‍ ലക്കം ഓശാന മാസികയില്‍നിന്ന്‌


ഡോ. പൈലിയുടെ സൂര്യാ ടീവി പ്രകടനത്തെക്കുറിച്ച് സാര്‍ എഴുതിയ ലേഖനം ഒരു സുഹൃത്തില്‍നിന്നും വാങ്ങി വായിക്കുകയുണ്ടായി. ഓശാനമൗണ്ടില്‍ ഒരു കാലത്ത് നടത്തിയിരുന്ന രണ്ടാം ശനിയാഴ്ച സെമിനാറുകളില്‍ ക്രമമായി പങ്കെടുത്തിരുന്ന ഒരാളാണു ഞാന്‍. മാത്രമല്ല ഓശാനമൗണ്ടില്‍ നടന്ന എല്ലാ പരിപാടികള്‍ക്കും ഞാന്‍ വരാറുമുണ്ടായിരുന്നു. മിക്ക വലിയ പരിപാടികള്‍ക്കും പൈലി സാര്‍ കൃത്യമായി വന്നിരുന്നതും ഓര്‍ക്കുന്നു. അദ്ദേഹത്തെ എനിക്കു നേരിട്ടു പരിചയമില്ല. ഓശാനമൗണ്ടിനെക്കുറിച്ചും ജോസഫ് സാറിനെക്കുറിച്ചും അവിടെ നടക്കുന്ന മറ്റു പരിപാടികളെക്കുറിച്ചും എനിക്കു നന്നായിട്ടറിയാം. വളരെ നല്ല പ്രവര്‍ത്തികളാണ് അവിടെ നടക്കുന്നതെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. പൈലി സാര്‍ 11 കൊല്ലം ചെയര്‍മാനായിരുന്നിട്ടും ഇവിടെ നടക്കുന്ന പ്രവര്‍ത്തികളെക്കുറിച്ചൊന്നും അദ്ദേഹം അറിഞ്ഞിരുന്നില്ല എന്നു വിശ്വസിക്കണമെങ്കില്‍ മനുഷ്യരെല്ലാം മണ്ടന്മാരായിരിക്കണം. ഓശാനമൗണ്ടില്‍ സദാചാര വിരുദ്ധമായ പ്രവര്‍ത്തികള്‍ നടക്കുന്നുണ്ടെന്ന് ഒരു സായിപ്പ് പറഞ്ഞാണുപോലും പൈലി സാര്‍ അറിയുന്നത്. എന്തുകൊണ്ട് അന്ന് ഇക്കാര്യത്തെക്കുറിച്ച് വിശദമായ ഒരു അന്വേഷണം നടത്താന്‍ പൈലി സാര്‍ ആവശ്യപ്പെട്ടില്ല എന്നത് അത്ഭുതമായി തോന്നുന്നു. സായിപ്പ് വന്നുപോയിട്ടും മൂന്നു യോഗത്തില്‍ പൈലി സാര്‍ സംബന്ധിച്ചിരുന്നതായി പറയുന്നു. എങ്കില്‍ ഒരു അന്വേഷണം നടത്താനുള്ള ഏര്‍പ്പാട് പൈലിസാര്‍ ചെയ്യേണ്ടിയിരുന്നില്ലേ. വര്‍ഷങ്ങള്‍ക്കുശേഷം ഈ വെളിപ്പെടുത്തല്‍ എന്തിനുവേണ്ടിയായിരുന്നു, ആരെ പ്രീണിപ്പിക്കാന്‍ എന്ന് എന്നെപ്പോലെയുള്ളവര്‍ സംശയിക്കുന്നെങ്കില്‍ അവരെ കുറ്റം പറയാനാകില്ല. 


അദ്ദേഹം ഇന്റര്‍വ്യൂവില്‍ പറയുന്നു. ജസ്റ്റിസ് തോമസിനെപ്പോലെയുള്ളവര്‍ ഇതു വിശ്വസിച്ചില്ലെന്ന്. അന്ന് പൈലിസാര്‍ ഈ ആരോപണങ്ങള്‍ ശരിയാണെന്നു വിശ്വസിച്ചിരുന്നെങ്കില്‍ എന്തുകൊണ്ട് അന്നുതന്നെ രാജിവയ്ക്കാതിരുന്നു? പകരം രാജു ജോസഫിനെ പുറത്താക്കുന്നതിന് അനുകൂലമായി വോട്ടു ചെയ്തുവെന്നു കാണുന്നു. 

ഒരു വിചിത്രമായ മാനസികാവസ്ഥയാണ് വാര്‍ധക്യത്തില്‍ പൈലി സാറിന് ഉള്ളതെന്നു തോന്നുന്നു. 

'ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ' എന്ന ഈ സമീപനം പൈലി സാര്‍ നടത്തിയിരുന്ന എറണാകുളത്തെ കുപ്രസിദ്ധമായ ലിസിന്റെ കാര്യത്തിലും അദ്ദേഹം വച്ചുപുലര്‍ത്തുന്നതായി തോന്നുന്നു. ലിസ് എന്ന പണാപഹരണ സംഘത്തില്‍ മുന്നാളായി നിന്ന് ആയിരക്കണക്കിന് കുടുംബങ്ങളെ സാമ്പത്തികമായി തകര്‍ത്തതിന്റെ ഉത്തരവാദിത്വം പൈലി സാറിനും കൂടിയുള്ളതാണ്. പൈലിസാറിന് ഒരു ഉത്തരവാദിത്വവുമില്ലായിരുന്നു എന്നാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്. അദ്ദേഹം ലിസിന്റെ സാരഥിയായി നില്‍ക്കുന്ന പടം ഉള്ള പരസ്യങ്ങള്‍ പത്രങ്ങളില്‍ വന്നിട്ടുണ്ട്. എന്നിട്ടും പൈലിസാര്‍ ആ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ല. പൈലിസാര്‍ ഇത്രമാത്രം തരംതാഴേണ്ടതില്ലായിരുന്നു എന്നു തോന്നുന്നു. ഇതെന്തിനായിരുന്നു എന്ന സംശയം ബാക്കി നില്‍ക്കുന്നു. 

ഓശാനയുടെ ഒരു സുഹൃത്ത്

പ്രതികരണം ജോസഫ് പുലിക്കുന്നേല്‍

ചിലര്‍ക്ക് ചില മാമൂലുകള്‍ ഉണ്ട്. ആ മാമൂലുകള്‍ ലഭിച്ചില്ലെങ്കില്‍ ആര്‍ക്കെതിരെയും എന്തു പ്രതികാര നടപടിയും അവര്‍ എടുത്തുകളയും. 

പണ്ട് ഒരു ഗ്രാമത്തില്‍ പൈലി എന്ന ഒരു അലസമനുഷ്യന്‍ ജീവിച്ചിരുന്നു. അലക്കിതേച്ച ഷര്‍ട്ടും മുണ്ടും ഇട്ട് കഴുത്തില്‍ നേര്യതും ചുറ്റി കാലത്ത് ചുറ്റിക്കറങ്ങാന്‍ ഇറങ്ങും. ഒന്നാം ലോകമഹായുദ്ധത്തില്‍ പട്ടാളത്തില്‍ ഉന്നത ജോലി ഉണ്ടായിരുന്നു എന്നാണ് അയാള്‍ നാട്ടുകാരെ ധരിപ്പിച്ചിരുന്നത്. ഒരു പണിയും ചെയ്യുകയില്ല. അദ്ദേഹം ജീവിത മാര്‍ഗം കണ്ടെത്തിയത് പരദൂഷണ പ്രചരണത്തിലൂടെയാണ്. പ്രത്യേകിച്ചും ആ ഗ്രാമത്തില്‍ ഏതെങ്കിലും ഒരു വീട്ടില്‍ കല്യാണാലോചന നടക്കുന്നെങ്കില്‍ പൈലി അറിഞ്ഞ് അവിടെയത്തും. പൈലിക്ക് മാമൂലായി കുറച്ചു കാശു കിട്ടണം. ഇല്ലെങ്കില്‍ അയാള്‍ 'പരദൂഷണം പറഞ്ഞ് കല്യാണം കുത്തും'. അതുകൊണ്ട് സാധാരണക്കാരായ മനുഷ്യര്‍ എല്ലാ കല്ല്യാണത്തിനും പൈലിക്ക് എന്തെങ്കിലും കൊടുക്കും. പൈലിയെ കൃത്യമായി കല്ല്യാണം ക്ഷണിക്കുകയും ചെയ്യും. 

ഇങ്ങനെ കാലം മുന്നോട്ടു നീങ്ങി. പൈലിയുടെ സേവനത്തിനല്ല മറിച്ച് പൈലിയുടെ ശല്യം ഇല്ലാതാക്കാനാണ് മറ്റുള്ളവര്‍ അധ്വാനിച്ചുകിട്ടുന്ന പണം അയാള്‍ക്കു കൊടുത്തത്. അങ്ങനെ കാര്യങ്ങള്‍ സുഗമമായി മുന്നോട്ടുപോകുമ്പോള്‍ ഒരു മേജര്‍ ആ ഗ്രാമത്തില്‍ കുറച്ചു സ്ഥലം വാങ്ങി വീടു വയ്ക്കാന്‍ ആരംഭിച്ചു. പൈലി മേജറെ കേറിപരിചയപ്പെട്ടു. താന്‍ ഒന്നാം ലോകമഹായുദ്ധകാലത്ത് പട്ടാളത്തില്‍ സേവിച്ചിരുന്നു എന്നായിരുന്നു പൈലി അദ്ദേഹത്തെ ധരിപ്പിച്ചത്. വൈകുന്നേരം കാപ്പി കുടിക്കുന്ന നേരത്തായിരിക്കും പൈലി പ്രത്യക്ഷപ്പെടുന്നത്. ഉദാരമനസ്‌കനായ മേജര്‍ പൈലിക്ക് ഒരു കപ്പു കാപ്പിയും എന്തെങ്കിലും കഴിക്കാനും കൊടുക്കും. പൈലിക്ക് ബഹു സന്തോഷം. 

അങ്ങനെയിരിക്കുമ്പോഴാണ് മേജര്‍ കുടുംബസമേതം തന്റെ ഗ്രാമത്തിലേക്ക് താമസമാക്കിയത്. വിവാഹപ്രായമായ ഒരു മകളുണ്ട്. ആ മകള്‍ക്ക് വിവാഹാലോചന നടക്കുന്നതായി പൈലി അറിഞ്ഞു. പതിവുപോലെ പൈലി മേജറെ സമീപിച്ചു. കല്യാണക്കാര്യം അന്വേഷിച്ചു. പൈലി പറഞ്ഞു. 'ഇവിടെ ചില മാമൂലുകളൊക്കെയുണ്ട്. പൈലിക്കു കിട്ടേണ്ടത് പൈലിക്കു കിട്ടണം'. മേജറിന് സംഗതി മനസ്സിലായില്ല. നാട്ടുകാരോടു ചോദിച്ചപ്പോഴാണ് അറിയുന്നത് ഗ്രാമത്തില്‍ കല്യാണം നടക്കണമെങ്കില്‍ പൈലിക്ക് മാമൂലു കൊടുക്കണം. പൈലി വീണ്ടും മേജറെ സമീപിച്ചു. വീണ്ടും പൈലി മാമൂലുകളെക്കുറിച്ച് ഓര്‍മിപ്പിച്ചു. എന്താ പൈലിയുടെ മാമൂല് എന്ന് മേജര്‍ ചോദിച്ചു. പൈലി സന്തുഷ്ടനായി. 'ഒപ്പിച്ചു തന്നാല്‍ മതി' എന്നായിരുന്നു പൈലിയുടെ മറുപടി. 'തന്നുകളയാം' എന്നായി മേജര്‍. 'വളരെ സന്തോഷം'. പൈലി കൈകൂപ്പി. 

''മുട്ടോളമെത്തിയ ഭുജാമുസലങ്ങള്‍'' ചുരുട്ടി പൈലിയുടെ നാസാദ്വാരങ്ങള്‍ക്കു നേരെ വെള്ളിടിപോലെ ഒരു പ്രയോഗം നടത്തി. കൂഴച്ചക്ക വീഴുംപോലെ പൈലി ഭൂതലത്തിലേക്കു പതിച്ചു. ഒട്ടൊക്കെയായോ? മേജര്‍ ചോദിച്ചു. മതിയേ എന്നു പൈലിയും. ഇതിനിടയില്‍ പൈലിയുടെ അന്നനാളത്തിന്റെ മറ്റേയറ്റത്തുകൂടി ഖരപദാര്‍ഥങ്ങള്‍ ഒഴുകുന്നുണ്ടായിരുന്നു. മേജര്‍ മൂക്കു പൊത്തി സെക്യൂരിറ്റിയോട് ഇയാളെ വലിച്ച് പുറത്തിടാന്‍ ആജ്ഞാപിച്ചു. പിന്നെ പൈലി ഈ മാമൂലുകളും പറഞ്ഞ് ഒരു വീട്ടിലും കയറിയിട്ടില്ല.

ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഗ്ലാഡ്സ്റ്റണ്‍ ആണെന്നു തോന്നുന്നു പറയുകയുണ്ടായി. 'ഓരോ മനുഷ്യനും ഓരോ വിലയുണ്ട്. അതുകൊടുത്താല്‍ അയാളെ വാങ്ങാം.' പൈലിമാരുടെ വിലയെന്താണെന്ന് എനിക്കറിഞ്ഞുകൂടായിരുന്നു! 
                                                                                                                    ശുഭം