2013 ഫെബ്രുവരി 12, ചൊവ്വാഴ്ച

എന്തുകൊണ്ട് ചര്‍ച്ച് ആക്ട്?


ജോസഫ് പുലിക്കുന്നേല്‍
(2013 ജനുവരി 20-ാം തീയതി കേരള സാഹിത്യ അക്കാഡമി ഓഡിറ്റോറിയത്തില്‍ കേരള കാത്തലിക് ഫെഡറേഷന്‍ സംഘടിപ്പിച്ച ചര്‍ച്ചാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധം)

ക്രൈസ്തവ സഭകളുടെ പൊതു സമ്പത്ത് ഭരിക്കുന്നതിന് ഒരു നിയമം വേണം എന്ന ആവശ്യത്തിന് അടിസ്ഥാനപരമായി രണ്ടു കാരണങ്ങളുണ്ട്. 

1. ഭരണഘടന : ഭരണഘടന 25, 26 വകുപ്പുകള്‍ താഴെ കൊടുക്കുന്നു.
Article 25 : '(1) Subject to public order, morality and health and to the other provisions of this Part, all persons are equally entitled to freedom of conscience and the right freely to profess, practise and propagate religion.
(2) Nothing in this article shall affect the operation of any 
existing law or prevent the State from making any law
(a) regulating or restricting any economic, financial, 
political or other secular activity which may be 
associated with religious practice;
(b) providing for social welfare and reform or the throwing 
open of Hindu religious institutions of a public character 
to all classes and sections of Hindus.'
Article 26 : 'Subject to public order, morality and health, every religious denomination or any section thereof shall have the right-
(a) to establish and maintain institutions for religious and 
charitable purposes;
(b) to manage its own affairs in matters of religion;
(c) to own and acquire movable and immovable property; and 
(d) to administer such property in accordance with law.'

ഭരണഘടന 25-ാം വകുപ്പ് രണ്ടാം ഉപവകുപ്പ് എ അനുസരിച്ച് മതങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവും മതത്തിനന്യമായ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നതിന് രാഷ്ട്രത്തിന് അധികാരം ലഭിക്കുന്നു.
26-ാം വകുപ്പ് ഡി ഉപവകുപ്പ് അനുസരിച്ച് മതങ്ങളുടെ പൊതു സമ്പത്ത് ഭരിക്കേണ്ടത് നിയമമനുസരിച്ചാണ്. 
ഇന്ന് ക്രൈസ്തവ സഭാ വിഭാഗങ്ങളൊഴിച്ച് ഇന്ത്യയിലെ മറ്റെല്ലാ മതങ്ങളുടെയും സാമ്പത്തിക കാര്യങ്ങള്‍ രാഷ്ട്രം നിര്‍മിച്ച നിയമത്തിലൂടെയാണ് നടത്തപ്പെടുന്നത്. വഖഫ് ആക്ട് മുസ്ലീമുകള്‍ക്കും, വിവിധ ദേവസ്വം നിയമങ്ങള്‍ ഹിന്ദു ക്ഷേത്രങ്ങളുടെ ഭരണത്തിനും, ഗുരുദ്വാരാ നിയമം സിഖു മതസ്ഥരുടെ പൊതു സമ്പത്ത് ഭരിക്കുന്നതിനും ആധാരമായി നിര്‍മിച്ചിട്ടുണ്ട്. ഭാരതത്തിലെ മറ്റെല്ലാ മതങ്ങളുടെയും പൊതു സമ്പത്ത് ഭരിക്കാന്‍ നിയമം ഉണ്ടാക്കിയ ഗവണ്‍മെന്റ് ക്രൈസ്തവ മതത്തെ മാത്രം നിയമത്തിന്‍കീഴില്‍ കൊണ്ടുവരാത്തത് തികച്ചും വിവേചനമാണ്. അതുകൊണ്ട് ഭരണഘടനക്ക് അനുസൃതമായി ക്രൈസ്തവരുടെ പൊതു സമ്പത്ത് ഭരിക്കുന്നതിന് ഒരു നിയമം അനിവാര്യമാണ്. 
2. അപ്പോസ്തലിക നിയമം : യേശുവിന്റെ പ്രബോധനങ്ങളും അപ്പസ്‌തോലന്മാരുടെ പഠനങ്ങളുമാണല്ലോ സഭയുടെ അടിത്തറ. യേശു അവതരിച്ചത് ദൈവരാജ്യം സ്ഥാപിക്കുന്നതിനാണ്. ആ ദൈവരാജ്യമാകട്ടെ മറ്റു രാഷ്ട്രങ്ങളെപ്പോലെ അധികാരാധിഷ്ഠിതമല്ല. അവിടെ ഒന്നാമനാകുന്നവന്‍ എല്ലാവരുടെയും ദാസനാണ്. അവിടുന്നു പറഞ്ഞു: എന്റെ രാജ്യം ഐഹികമല്ല. അതുകൊണ്ട് ഈ ലോകത്തില്‍ നിയമാധിഷ്ഠിതമായ ഒരു സാമ്രാജ്യം സ്ഥാപിക്കുകയായിരുന്നില്ല യേശുവിന്റെ ലക്ഷ്യം. ജനാധിപത്യം സഭയ്ക്ക് അന്യമല്ല. ഏകാധിപത്യം സഭയുടെ ഭരണക്രമം ആകണമെന്ന് യേശുവോ അപ്പോസ്തലന്മാരോ പറഞ്ഞിട്ടില്ല. അപ്പോസ്തലന്മാര്‍ വളരെ വ്യക്തമായി പറഞ്ഞു: ''ഞങ്ങള്‍ ദൈവവചന പ്രഘോഷണം ഉപേക്ഷിച്ച് ഭക്ഷണവിതരണത്തില്‍ ഏര്‍പ്പെടുന്നത് ശരിയല്ല. അതിനാല്‍, സഹോദരരേ, നിങ്ങളുടെ ഇടയില്‍നിന്നു സമ്മതരും വിജ്ഞാനവും ആത്മാവും നിറഞ്ഞവരുമായ ഏഴുപേരെ തെരഞ്ഞെടുക്കുക. അവരെ ഞങ്ങള്‍ ഈ ജോലിക്കായി നിയോഗിക്കാം. ഞങ്ങളാകട്ടെ, പ്രാര്‍ഥനയിലും വചനശുശ്രൂഷയിലും ഏകാഗ്രചിത്തരായി ഇരുന്നുകൊള്ളാം.'' (അപ്പോ. പ്രവ. 6 : 2-4)
ഇവിടെ അപ്പോസ്തലന്മാര്‍ ഭൗതിക ഭരണത്തില്‍നിന്നും മാറിനിന്നു കൊണ്ട് സഭാംഗങ്ങളില്‍നിന്നും തെരഞ്ഞെടുക്കുന്നവരില്‍ അധികാരം ഏല്പിക്കുകയാണ്. സഭയുടെ സാമൂഹിക ദര്‍ശനം ജനാധിപത്യം തന്നെയാണ്. മാര്‍പാപ്പാ ആയിരുന്ന (എ.ഡി. 235) റോമിലെ ST. HIPPOLYTUS എഴുതുന്നു: 'Let the bishop be ordained after he has been chosen by all the people. When someone pleasing to all has been named, let the people assemble on the Lord's Day with the presbyters and with such bishops as may be present. All giving assent, the bishops shall impose hands on him, and, the presbytery shall stand by in silence indeed, all shall remain silent, praying in their hearts for the descent of the Spirit.
Then one of the bishops present shall at the request of all, impose his hand on the one who is being ordained bishop, and shall pray thus.' (The Faith of the Early Fathers, Vol. One, Page 166)

3. സഭയുടെ പഠനം രണ്ടാം വത്തിക്കാന്‍ സൂനഹദോസ് : 1960-കളില്‍ 23-ാം ജോണ്‍ മാര്‍പാപ്പായുടെ കാലത്ത് വിളിച്ചു കൂട്ടിയ രണ്ടാം വത്തിക്കാന്‍ സൂനഹദോസില്‍ ''പൗരസ്ത്യ സഭകളുടെ ആദ്ധ്യാത്മിക പിതൃസ്വത്ത്'' സംരക്ഷിക്കുന്നതിനുള്ള പ്രഖ്യാപനത്തില്‍ ഇങ്ങനെ കാണുന്നു.
''സാര്‍വ്വത്രികസഭ പൗരസ്ത്യസഭകളോടു വളരെ അധികം കടപ്പെട്ടിരിക്കുന്നു. ഇതിന് ചരിത്രവും പാരമ്പര്യങ്ങളും എണ്ണമറ്റ സഭാസ്ഥാപനങ്ങളും സാക്ഷ്യം വഹിക്കുന്നുണ്ട്. സഭാപരവും ആദ്ധ്യാത്മികവുമായ പിതൃസ്വത്തിനെ കൗണ്‍സില്‍ വിലമതിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നു. അതോടൊപ്പം ഇതിനെ ക്രിസ്തുവിന്റെ സാര്‍വത്രിക സഭയുടെതായി പരിഗണിക്കുകയും ചെയ്യുന്നു. അതിനാല്‍ പൗരസ്ത്യസഭകള്‍ക്കും പാശ്ചാത്യസഭകളെപ്പോലെതന്നെ അവയുടെ പ്രത്യേക ശിക്ഷണത്തിനനുസരിച്ച് സ്വയം ഭരിക്കാനുള്ള അവകാശവും കടമയുമുണ്ടെന്ന് ഈ കൗണ്‍സില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. സംപൂജ്യമായ പൗരാണികത്വത്താല്‍ വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് ഏറ്റം ഒത്തു പോകുന്നതും ആത്മാക്കളുടെ നന്മയ്ക്കു കൂടുതല്‍ ഉപകരിക്കുന്നതുമായതിനാല്‍ അവ അത്യന്തം അഭിനന്ദനീയംതന്നെ.
നിയമാനുസൃതമായ ആരാധനക്രമങ്ങളും ശിക്ഷണങ്ങളും സംരക്ഷിക്കാമെന്നും സംരക്ഷിക്കണമെന്നും എല്ലാ പൗരസ്ത്യ സഭകളും സുനിശ്ചിതമായി അറിഞ്ഞിരിക്കട്ടെ. ജീവാത്മകമായ വളര്‍ച്ചയ്ക്കുവേണ്ടി മാത്രമല്ലാതെ യാതൊരു മാറ്റവും അവയില്‍ വരുത്താവുന്നതല്ല. അതിനാല്‍ ഏറ്റവും വിശ്വസ്തതയോടെ ഇവയെല്ലാം പൗരസ്ത്യര്‍തന്നെ അനുസരിക്കണം. മുമ്പത്തേക്കാള്‍ കൂടുതലായി ഇവ പഠിക്കുകയും പൂര്‍ണമായി ആചരിക്കുകയും വേണം. കാലത്തിന്റെയോ വ്യക്തികളുടെയോ സാഹചര്യങ്ങള്‍ക്ക് അടിപ്പെട്ട് തങ്ങള്‍ക്കു ചേരാത്ത വിധത്തില്‍ ഇവയില്‍നിന്നും വ്യതിചലിച്ചുപോയിട്ടുണ്ടെങ്കില്‍ പൗരാണിക പാരമ്പര്യത്തിലേയ്ക്ക് തിരിയുവാന്‍ അവര്‍ ശ്രദ്ധിക്കേണ്ടതാണ്.'' (രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകള്‍)
പൗരസ്ത്യ ദേശത്തെ സഭകള്‍ക്ക് അവരവരുടേതായ പാരമ്പര്യങ്ങളുണ്ട്. പൗരസ്ത്യ ദേശത്തെ സഭകളില്‍ ഒരുപക്ഷേ അന്ത്യോഖ്യ കഴിഞ്ഞാല്‍ ഏറ്റവും പുരാതനമായ സഭ ഭാരതസഭയാണ്. ഈ സഭയുടെ പാരമ്പര്യങ്ങളെ പൂര്‍ണമായും പുനരുദ്ധരിക്കുന്നതിന് വത്തിക്കാന്‍ കൗണ്‍സില്‍ അനുവാദം നല്‍കുന്നുണ്ട്. അങ്ങനെ ഭാരത ഭരണഘടനയും അപ്പോസ്തലന്മാരും സഭാ സൂനഹദോസും സമ്മതംമൂളിയിട്ടുള്ളതാണ് ഭാരത ക്രൈസ്തവരുടെ പാരമ്പര്യമനുസരിച്ച് പൊതു സമ്പത്ത് ഭരിക്കുന്നതിനുള്ള വ്യവസ്ഥ. 
ക്രൈസ്തവ സഭയുടെ പൂര്‍വ പാരമ്പര്യത്തെക്കുറിച്ച് മാര്‍ ജോസഫ് പവ്വത്തില്‍ (മുന്‍ ആര്‍ച്ചു ബിഷപ്പ് ചങ്ങനാശ്ശേരി) ഇങ്ങനെ പറയുന്നു. 
''എല്ലാ സഭകളിലും പൊതുവായ അപ്പോസ്തലപൈതൃകം തീര്‍ച്ചയായും ഉണ്ട്. എന്നാല്‍ ഈ പൊതുപൈതൃകം ഒരു അപ്പോസ്തലനില്‍ സമൂര്‍ത്തമായി പ്രകടമായിരുന്നു - ഉദാഹരണത്തിന്, തോമസ് ക്രിസ്ത്യാനികള്‍ പങ്കുവെച്ച മാര്‍ത്തോമ്മായുടെ നിയമം. അപ്പോസ്തലനായ മാര്‍ത്തോമ്മായാണ് നമ്മുടെ പൂര്‍വപിതാക്കന്മാരെ ഈ പ്രത്യേകമായ ക്രൈസ്തവ ജീവിത രീതിയിലേക്കു നയിച്ചത്. പക്ഷേ, അതികേന്ദ്രീകൃതമായ രാജകീയ ഭരണവ്യവസ്ഥയുള്ള പാശ്ചാത്യസഭയുടെ അംഗങ്ങളായി യൂറോപ്പില്‍നിന്നും ഇവിടെയെത്തിയ പോര്‍ട്ടുഗീസ് മിഷനറിമാര്‍ക്ക്, റോമന്‍ പാരമ്പര്യങ്ങളില്‍നിന്നും വ്യത്യസ്തമായ സഭാപാരമ്പര്യങ്ങളെ മനസ്സിലാക്കാനായില്ല.......''
''പാശ്ചാത്യ ദേശത്തുനിന്നെത്തിയ പദ്രുവാദോ-പ്രൊപ്പഗാന്താ മെത്രാന്മാര്‍ 16-ാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ സ്ഥാനംപിടിച്ചു. അത് കൊളോണിയല്‍ വികസനത്തിന്റെ കാലമായിരുന്നു. സഭാപരമായ സംസര്‍ഗം പരസ്പരം അംഗീകരിച്ചിരുന്നെങ്കിലും, ഒരു നൂറ്റാണ്ടിനകം ലത്തീന്‍ സഭ തോമസ് ക്രൈസ്തവരുടെ അധികാര സംവിധാനം നഷ്ടപ്പെടുത്തുകയും, അവരുടെ ആരാധനാസമ്പ്രദായത്തെ വികലീകരിക്കുകയും, പാശ്ചാത്യ രീതിയിലുള്ള ദൈവശാസ്ത്രപരവും ആത്മീയവുമായ രൂപവല്‍ക്കരണം നടത്തുകയും ചെയ്തു. അതിന്റെ ഉദ്ദേശ്യം, കുറച്ച് സഭാനേതാക്കന്മാരെ സംബന്ധിച്ചെങ്കിലും, ലത്തീന്‍ സമ്പ്രദായം ഈ സഭയില്‍ പൂര്‍ണമായും ഉള്‍പ്രവേശിപ്പിക്കുകയായിരുന്നു. നിര്‍ഭാഗ്യവശാല്‍, ഈ പ്രക്രിയ ഇന്നും തുടരുന്നു. പാശ്ചാത്യദേശത്തുനിന്നുള്ള മെത്രാന്മാര്‍ ഇവിടെ നടപ്പിലാക്കിയ ഈ കൃത്രിമ ഘടകങ്ങള്‍ക്കുവേണ്ടിയുള്ള കൊതി സമീപഭൂതകാലത്തെ മാനസിക അടിമത്തത്തിന്റെ ഒരു തെളിവാണ്.....''

''അവരുടെ (തോമസ് ക്രൈസ്തവരുടെ) പ്രത്യേകമായ ദൈവശാസ്ത്രപൈതൃകത്തിന്റെ ആകെത്തുക മാര്‍ത്തോമ്മായുടെ നിയമം (മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗം) എന്ന പദസമുച്ചയത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. അവരുടെ സഭാജീവിതശൈലിയില്‍ പ്രത്യേകം പ്രകടമാകുന്ന മുഴുവന്‍ ക്രൈസ്തവപൈതൃകവും അതില്‍ അന്തര്‍ലീനമാണ്. ജീവിക്കുന്ന ഒരു ദൈവശാസ്ത്രത്തിന്റെ ചലനാത്മകമായ ആവിഷ്‌ക്കാരമാണ് മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗം....''
''അവര്‍ക്ക് (തോമസ് ക്രൈസ്തവര്‍ക്ക്) അവരുടേതായ സഭാസമ്പ്രദായം ഉണ്ടായിരുന്നു. അതില്‍ പ്രാദേശിക സഭയെക്കുറിച്ചുള്ള ദൈവശാസ്ത്രം ഒരു ജീവിക്കുന്ന യാഥാര്‍ഥ്യമായിരുന്നു. പ്രാദേശിക വൈദികരുടെ നേതൃത്വത്തിലുള്ള പള്ളിയോഗം, സഭ ദൈവജനമാണെന്ന ആശയത്തിന്റെ സഭാശാസ്ത്രപരമായ യാഥാര്‍ത്ഥ്യമായിരുന്നു; അത് സഭയുടെ, ദൈവജനത്തിന്റെ, ഏറ്റവും നല്ല പ്രകാശനമായിരുന്നു. അതൊരു ഭരണസമിതി മാത്രമായിരുന്നില്ല. പ്രാദേശിക പള്ളിയോഗങ്ങളുടെ രൂപീകരണത്തില്‍ 'മണ്‍റം' എന്നറിയപ്പെട്ടിരുന്ന ദ്രാവിഡ സംഘങ്ങളുടെ സ്വാധീനം ഉണ്ടായിരുന്നിരിക്കാം. പരസ്പരം പങ്കുവയ്ക്കുന്ന സമൂഹത്തിന്റെ കൂട്ടായ്മയുടെ പ്രകാശനമാണത്.......''
''പ്രാദേശിക സഭകളുടെ ഭരണം പ്രായപൂര്‍ത്തിയായ പുരുഷന്മാരും തദ്ദേശപുരോഹിതരും ഉള്‍ക്കൊള്ളുന്ന ഇടവകയോഗമാണു നടത്തിയിരുന്നത്. പ്രായംചെന്ന വൈദികനായിരുന്നു, ദേശത്തുപട്ടക്കാരുടെ അധ്യക്ഷന്‍. തോമസ് ക്രൈസ്തവരുടെ സഭാസംവിധാനം അവരുടെ സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക പശ്ചാത്തലത്തില്‍ വികസിച്ചുവന്നതായിരുന്നു'' (Acts of the Synod of Bishops of the Syro-Malabar Chruch', held in Vatican from 8 -16 Jan 1996, പേജ് 65,71,72,75 - സ്വതന്ത്ര തര്‍ജമ)
പാശ്ചാത്യ സഭയുടെ ഇടപെടല്‍ മൂലം ഭാരതസഭയുടെ നിയമാനുസൃതമായുള്ള ആരാധനാക്രമങ്ങളും ശിക്ഷണങ്ങളും തമസ്‌കരിച്ചു. ഇതു പുനരുദ്ധരിക്കുന്നതിനുള്ള അവകാശം അതതു സഭകളുടേതാണ്. സാര്‍വത്രികസഭയെക്കുറിച്ച് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുമുമ്പ് ഉണ്ടായിരുന്ന കാഴ്ചപ്പാടല്ല ഇന്നുള്ളത്. മറിച്ച് പൗരസ്ത്യ ദേശത്തെ സഭകള്‍ക്ക് അപ്പസ്‌തോലിക പാരമ്പര്യമനുസരിച്ച് അവരുടേതായ ശിക്ഷണക്രമങ്ങളുണ്ട്. ആ ശിക്ഷണക്രമങ്ങള്‍ പാശ്ചാത്യ ഇടപെടല്‍മൂലം നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അതു പുനസ്ഥാപിക്കുന്നതിനു പരിശ്രമിക്കേണ്ടത് ഓരോ സഭയുടെയും കടമയാണ്. ഇത് ചെയ്യേണ്ടിയിരുന്നത് ഇവിടുത്തെ മെത്രാന്മാരാണ്. എന്നാല്‍ നമ്മുടെ പാരമ്പര്യത്തെ പൂര്‍ണമായും അവഗണിച്ചുകൊണ്ട് വത്തിക്കാന്‍ രചിച്ച പൗരസ്ത്യ കാനോന്‍ നിയമത്തിലൂടെ പാശ്ചാത്യ സഭയുടെ ഭരണസമ്പ്രദായം സഭയ്ക്കുള്ളില്‍ ഉള്‍പ്രവേശിച്ചിരിക്കുകയാണ്. ഇത് വത്തിക്കാന്‍ കൗണ്‍സിലിന്റെ ആത്മാവിനോട് ചെയ്യുന്ന ക്രൂരതയാണ്.
മറ്റൊരു പ്രശ്‌നം കാനോന്‍ നിയമം പാശ്ചാത്യ സഭകള്‍ക്ക് മാത്രമായി 1917-ല്‍ രൂപംകൊടുത്തതാണ്. 1991 വരെ സീറോ-മലബാര്‍ സഭയിലും സീറോ-മലങ്കര സഭയിലും കാനോന്‍ നിയമം ഇല്ലായിരുന്നു. ഈ കാനോന്‍ നിയമം ഭൗതിക സമ്പത്തുകള്‍ ഭരിക്കുന്നതിനുംകൂടി രൂപം കൊടുത്തിട്ടുള്ളതാണ്. ഇന്ത്യയിലെ ഭൗതിക സമ്പത്തിന്റെ ഭരണം ഇന്ത്യന്‍ നിയമത്തിനനുസരിച്ചായിരിക്കണം എന്നത് ഭരണഘടനാപരമായി ആവശ്യമാണ്. കാരണം ഇന്ത്യ ഒരു പരമാധികാര രാഷ്ട്രമാണ്. പരമാധികാര രാഷ്ട്രമായ ഇന്ത്യയിലെ ഭൗതികസമ്പത്തുകളുടെ ഭരണത്തിന് നിയമങ്ങള്‍ നിര്‍മിക്കേണ്ടത് പരമാധികാര രാഷ്ട്രമായ ഇന്ത്യയാണ്. ഈ അവകാശം വേറെ ഏതെങ്കിലും രാഷ്ട്രത്തിനു വിട്ടുകൊടുത്താല്‍ ഇന്ത്യയുടെ പരമാധികാരം കേവലം 'വാചകമടി' മാത്രമായിത്തീരുന്നു. ഇന്ന് ഇന്ത്യയില്‍ കോട്യാനുകോടി രൂപയുടെ സ്വത്ത് കത്തോലിക്കാസഭയ്ക്കും മറ്റു സഭകള്‍ക്കുമുണ്ട്. ഇതു ഭരിക്കേണ്ടത് ഏതു നിയമമനുസരിച്ചാണ് എന്ന ചോദ്യം വളരെ പ്രസക്തമാണ്. 

പൗരസ്ത്യ കാനോന്‍ നിയമം 1008 *1 ഇങ്ങനെ പറയുന്നു. ''സഭാസ്വത്തുക്കളുടെയെല്ലാം പരമോന്നത ഭരണാധികാരിയും കാര്യസ്ഥനും റോമാമാര്‍പാപ്പയാണ്.'' 
*2. ഭൗതികവസ്തുക്കള്‍ ഏതു നൈയാമികവ്യക്തി നിയമാനുസൃതമായി സമ്പാദിച്ചിരിക്കുന്നുവോ ആ വ്യക്തിക്കായിരിക്കും റോമാമാര്‍പാപ്പയുടെ പരമാധികാരത്തിന്‍കീഴില്‍ അവയുടെ ഉടമസ്ഥാവകാശം.''
ഇന്ത്യന്‍ ഭരണ നിയമമനുസരിച്ച് ഏതെങ്കിലും ഒരു വ്യക്തിയോ സംഘടനയോ ഭൗതിക സ്വത്തുക്കള്‍ സമ്പാദിക്കുന്നുവെങ്കില്‍ അതിന്റെ ഭരണാവകാശം അയാളില്‍തന്നെ നിക്ഷിപ്തമാണ്. ആ അവകാശം വേറൊരാള്‍ക്കും നിയമാനുസൃതമായിട്ടല്ലാതെ ഏറ്റെടുക്കാന്‍ അവകാശമില്ല. ഉദാഹരണത്തിന് പാലാ പള്ളി അതിപുരാതനമായ ഒരു പള്ളിയാണ്. ആ പള്ളിക്ക് ധാരാളം സ്ഥാവര ജംഗമ വസ്തുക്കളുണ്ട്. ഈ വസ്തുക്കള്‍ ആര്‍ക്കെങ്കിലും ഒരു പ്രഖ്യാപനത്തിലൂടെ ഏറ്റെടുക്കാന്‍ അവകാശമുണ്ടോ? ഇന്ത്യന്‍ പ്രസിഡണ്ടിനും പാര്‍ലമെന്റിനുപോലും നിയമാനുസൃതമല്ലാതെ മറ്റുള്ളവരുടെ സമ്പത്ത് ഭരിക്കാന്‍ അവകാശമില്ല എന്നതാണ് ഇന്ത്യയിലെ നിയമം. ഈ നിയമത്തിനു വിരുദ്ധമായിട്ടാണ് വത്തിക്കാന്‍ രാഷ്ട്രത്തിന്റെ തലവനായ മാര്‍പാപ്പ ഇന്ത്യയിലെ പള്ളികളുടെ ഭൗതിക സമ്പത്ത് ഭരിക്കുന്നതിനുള്ള അവകാശം സ്വയം ഏറ്റെടുത്തിരിക്കുന്നത്. 
ഭൗതിക സ്വത്തുക്കള്‍ ഭരിക്കുന്നത് മാര്‍പാപ്പാ നേരിട്ടല്ല. അദ്ദേഹം സ്വതന്ത്രമായി നിയമിക്കുന്ന മെത്രാന്മാരാണ് ഭരിക്കുന്നത്. ഈ മെത്രാന്മാരുടെ അധികാരം കാനോന 190, 191-ല്‍ വിവരിക്കുന്നു.
കാനോന 190 : നിയമപരമായ എല്ലാ കാര്യങ്ങളിലും രൂപതാ മെത്രാന്‍ രൂപതയെ പ്രതിനിധാനം ചെയ്യുന്നു.
കാനോന 191 *1 : തനിക്ക് ഭരമേല്പിക്കപ്പെട്ടിരിക്കുന്ന രൂപതയെ നിയമനിര്‍മ്മാണ (legislative) ഭരണനിര്‍വഹണ (
(executive) നീതിന്യായ (judicial))  അധികാരത്തോടുകൂടി രൂപതാമെത്രാന്‍ ഭരിക്കുന്നു.'' 
ഇന്നു ലോകത്തില്‍ ഒരു ഭരണാധികാരിക്കും നിയമനിര്‍മ്മാണാവകാശവും ഭരണനിര്‍വ്വഹണാവകാശവും നീതിന്യായ നടത്തിപ്പിനുള്ള അവകാശവും ഒരുമിച്ച് നല്‍കുന്നില്ല. ഭരണപരമായ ഈ മൂന്നു കര്‍ത്തവ്യങ്ങളും വ്യത്യസ്ത കേന്ദ്രങ്ങളില്‍ നിക്ഷിപ്തമാക്കിയാണ് ജനാധിപത്യത്തിന്റെ മൂല്യസംരക്ഷണം ലോകമെമ്പാടും നടത്തുന്നത്. എന്നാല്‍ ഇന്ത്യയിലെ കോടാനുകോടി രൂപ വിലവരുന്ന സ്വത്തുക്കളും വരുമാനവും റോമന്‍ മാര്‍പാപ്പാ നിയമിക്കുന്ന മെത്രാന്മാര്‍ സര്‍വതന്ത്ര സ്വതന്ത്രമായി ഭരിക്കുന്നു. ഈ സ്വത്തുമുഴുവന്‍ വിശ്വാസികളുടേതാണ്. 
ചര്‍ച്ച് ആക്ട് വേണം എന്നു പറയുമ്പോള്‍ അതിനെതിരായ വാദഗതികള്‍ ഉണ്ട് എന്നുള്ളതും മറച്ചു വയ്‌ക്കേണ്ടതിന്റെ ആവശ്യമില്ല. കാലാകാലങ്ങളില്‍ സമൂഹത്തിലുണ്ടാകുന്ന പരിവര്‍ത്തനങ്ങള്‍ യാഥാസ്ഥിതിക മനസ്സ് എന്നും എതിര്‍ത്തിട്ടുണ്ട് എന്നോര്‍ക്കുക. ഞാന്‍ മനസ്സിലാക്കിയിടത്തോളം ചര്‍ച്ച് ആക്ടിന് വിരുദ്ധമായി ഉയര്‍ത്തിപ്പിടിക്കുന്ന വാദങ്ങളെ കണ്ടില്ലെന്നു നടിക്കാനാകില്ല. 
1. ഇതര രാജ്യങ്ങളില്‍ പ്രത്യേകിച്ച് യൂറോപ്പിലും അമേരിക്കയിലും കാനോന്‍ നിയമം സഭയുടെ നിയമമായി രാഷ്ട്രങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. അതുകൊണ്ട് ഇന്ത്യയിലെ സഭയുടെ പൊതുസമ്പത്തിന്റെ ഭരണത്തില്‍ ഇന്ത്യയ്ക്ക് പ്രത്യേകമായി ഒരു നിയമം ഉണ്ടാക്കുന്നതിന് ആഗോളതലത്തില്‍ എതിര്‍പ്പുകള്‍ ഉണ്ടായേക്കാം. 

ഒരു കാലത്ത് ക്രൈസ്തവ രാഷ്ട്രങ്ങളായിരുന്ന യൂറോപ്പ്, അമേരിക്ക മുതലായ രാജ്യങ്ങളില്‍ സഭാ ഭരണത്തില്‍ കാനോന്‍ നിയമത്തെ അടിസ്ഥാന പ്രമാണമാക്കിയിട്ടുണ്ടെങ്കില്‍ അതിനു ചരിത്രപരമായ കാരണങ്ങളുണ്ട്. കോണ്‍സ്റ്റന്റൈന്റെ കാലംമുതല്‍ പൗരസ്ത്യ പാശ്ചാത്യ സഭകള്‍ രാജകീയ ഭരണത്തെ അംഗീകരിക്കുകയും ആ ഭരണനിയമത്തിന്റെ മൂശയില്‍ നിയമങ്ങള്‍ കോര്‍ത്തിണക്കുകയും ചെയ്തിരുന്നു. കാനോന്‍ നിയമം സഭയുടെ ആഭ്യന്തര നിയമമായി പ്രഖ്യാപിച്ചത് 1917,18 കാലഘട്ടത്തിലാണ്. കാനോന്‍ നിയമം പുരോഹിതര്‍ക്കു നല്‍കിയിരുന്ന പല അവകാശങ്ങളെയും രാഷ്ട്രനിയമം റദ്ദാക്കിയിട്ടുണ്ട്. ഉദാഹരണം ഡിവോഴ്‌സ്. സഭ ഡിവോഴ്‌സിനെ ശക്തമായി എതിര്‍ത്തു. പക്ഷേ യൂറോപ്പിലെ എല്ലാ രാഷ്ട്രങ്ങളും ഇന്ത്യയും ഇന്ന് കാനോന്‍ നിയമ വ്യവസ്ഥയെ അനുസരിക്കുന്നില്ല. കാനോന്‍ നിയമ വ്യവസ്ഥ അനുസരിച്ചുള്ള വിവാഹത്തെ പല കത്തോലിക്കാ രാഷ്ട്രങ്ങളും അംഗീകരിക്കുന്നില്ല. വിവാഹം കൂദാശയാണെന്ന് സഭയ്ക്കു പറയാം. രണ്ടു വ്യക്തികളുടെ അവകാശങ്ങള്‍ പങ്കുവയ്ക്കുന്ന വിവാഹം ഒരു സിവില്‍ ആക്ടായിട്ടാണ് എല്ലാ രാഷ്ട്രങ്ങളും കരുതിയിരിക്കുന്നത്. മുസ്ലീം രാഷ്ട്രങ്ങള്‍ കാനോന്‍ നിയമം അംഗീകരിച്ചിട്ടുണ്ട് എന്നു പറയാനാകില്ല. സഭയുടെ സ്വത്തു ഭരിക്കുന്നതിന് ഇന്ത്യ ഒരു നിയമം ഉണ്ടാക്കിയാല്‍ അതിനെ വിദേശ രാഷ്ട്രങ്ങള്‍ എതിര്‍ക്കും എന്നുള്ള വാദം തികച്ചും മിഥ്യാ വാദമാണ്.
2. ഇങ്ങനെ ഒരു നിയമം ഉണ്ടാക്കിയാല്‍തന്നെ സഭയുടെ സ്വത്തുക്കള്‍ അപഹരിക്കപ്പെടുകയില്ല എന്നതിന് എന്താണ് ഉറപ്പ്? 
സഭയുടെ സ്വത്തുക്കള്‍ അപഹരിക്കപ്പെടും എന്നതല്ല ചര്‍ച്ച് ആക്ടിനു കാരണമായി കാണേണ്ടത്. മറിച്ച് യേശുവിന്റെ കല്പനകള്‍ക്കനുസൃതമല്ല കാനോന്‍ നിയമം എന്നുള്ളതാണ്. മെത്രാന്മാരും പുരോഹിതരും അപ്പോസ്തല പിന്‍ഗാമികളാണെന്നാണല്ലോ സഭയുടെ കാഴ്ചപ്പാട്. പന്ത്രണ്ടു ശിഷ്യന്മാരും ചേര്‍ന്ന ആദ്യത്തെ സൂനഹദോസില്‍ മൂപ്പന്മാര്‍ ഭൗതിക ഭരണത്തില്‍നിന്നും മാറിനില്‍ക്കണമെന്ന് തീരുമാനിക്കുകയുണ്ടായി. (അപ്പോ. പ്രവ. 6 :1-6) ഇന്ന് സഭയില്‍ പണം അപഹരിക്കപ്പെടുന്നപക്ഷം അതിനെക്കുറിച്ച് എന്തെങ്കിലും നടപടി എടുക്കാന്‍ അതിന്റെ ഉടമസ്ഥരായ വിശ്വാസികള്‍ക്ക് കഴിയുകയില്ല. നേരെ മറിച്ച് ഒരു ചര്‍ച്ച് ആക്ട് ഉണ്ടെങ്കില്‍ വിശ്വാസികള്‍ക്ക് തങ്ങളുടെ പരാതിയുമായി ഹൈക്കോടതിയെ സമീപിക്കാം. 
3. ഇങ്ങനെ ഒരു നിയമം ഉണ്ടാക്കിയാല്‍ ഗവണ്മെന്റിന് സഭയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ അവസരം കൊടുക്കുകയല്ലേ?
അല്ല. കാരണം, നിയമം നിര്‍മിക്കുമ്പോള്‍ ഈ നിയമ നടത്തിപ്പിനായി ഗവണ്‍മെന്റിനെ ആശ്രയിക്കേണ്ടതില്ല എന്ന വകുപ്പ് എഴുതിചേര്‍ക്കേണ്ടിവരും. അങ്ങനെ പൊതുമുതലിനെ പൊതു മുതലായികണ്ട് പൊതു നിയമംകൊണ്ട് ഭരിക്കപ്പെടുന്ന ഒരു വ്യവസ്ഥ ഇന്ത്യയില്‍ ഉണ്ടാകണം. 
ഇന്ത്യ ഒരു ജനാധിപത്യ മതേതര രാഷ്ട്രമാണ്. ഈ മതേതര രാഷ്ട്രത്തില്‍ ഒരു മതത്തിനുമാത്രം അവരുടെ ഭൗതിക വസ്തുക്കള്‍ ഭരിക്കാനുള്ള അവകാശം പുരോഹിതര്‍ക്കു വിട്ടുകൊടുക്കുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വ സങ്കല്പത്തിന് വിരുദ്ധമാണ്. ഇക്കാര്യത്തെക്കുറിച്ച് വിപുലമായ ചര്‍ച്ച ആവശ്യമാണ്. ഇത്തരം ഒരു ചര്‍ച്ച ഇവിടെ ആരംഭിച്ചത് അത്യന്തം സന്തോഷകരവുമാണ്.

2013 ഫെബ്രുവരി 1, വെള്ളിയാഴ്‌ച

എന്തേ എല്ലാം വെളുത്ത പുണ്യവാളന്മാര്‍?


(ഓശാന മാസിക 1975 ഡിസംബര്‍ ലക്കം) 

കത്തോലിക്കാസഭയിലെ പുണ്യവാന്മാരെല്ലാം ഇരുപതാം നൂറ്റാണ്ടുവരെ വെള്ളക്കാരായിരുന്നു. അതിനുംപുറമേ 'ഇസ്പാന്യാദേശത്തും' 'ഇത്താല്യാദേശത്തും' 'പോര്‍ത്തുഗീസുദേശത്തു'മാണ് പുണ്യവാന്മാരുടേയും പുണ്യവാളത്തിമാരുടേയും ചാകര ഉണ്ടായിട്ടുള്ളത്. 2000 കൊല്ലത്തെ പാരമ്പര്യമുള്ള ഭാരതസഭയില്‍ ഒറ്റപുണ്യവാന്‍പോലുമില്ല. ഇല്ലെന്നു തീര്‍ത്തുപറഞ്ഞുകൂടാ. വി. ഗോണ്‍സാലോ ഗാര്‍സ്യ എന്ന ഒരു ഇന്ത്യാക്കാരന്‍ ജപ്പാനും സ്‌പെയിനും തമ്മിലുള്ള വഴക്കില്‍പ്പെട്ട്, സ്‌പെയിന്‍കാരുടെ വശത്തുനിന്ന് ജപ്പാനില്‍വെച്ച് 1582-ല്‍ കൊല്ലപ്പെടുകയുണ്ടായി. ഇദ്ദേഹത്തെ ഇസ്പാന്യാക്കാരായ മറ്റുള്ളവരുടെ കൂടെ ചേര്‍ത്ത് ഒരു പുണ്യവാളനാക്കുകയുണ്ടായി. എങ്കിലും അദ്ദേഹത്തിനു ലഭിച്ച പദവിയുടെ പിന്‍പില്‍ പ്രവര്‍ത്തിച്ചിരുന്നത് ഇസ്പാന്യാക്കാരായിരുന്നതിനാല്‍ ഇന്ത്യാക്കാരനായി നമ്മള്‍ അദ്ദേഹത്തെ വകയിരുത്തിയിട്ടില്ല. (ഒരുപക്ഷേ അദ്ദേഹം ഇന്ത്യാക്കാര്‍ക്ക് അത്ഭുതങ്ങളൊന്നും ചെയ്തുകാണില്ല.



എന്തുകൊണ്ടാണ് ഇന്ത്യാക്കാരായ പുണ്യവാളന്മാരുണ്ടാകാതിരുന്നത് എന്ന് കേട്ടാലും: ''പതിനേഴാം നൂറ്റാണ്ടുവരെ ഭാരതസഭയുടെ പാശ്ചാത്യബന്ധമത്രയും, പൗരസ്ത്യസഭ-പേര്‍ഷ്യന്‍-വഴി മാത്രമായിരുന്നു. പൂര്‍വ്വകാലങ്ങളില്‍, അതാതിടങ്ങളിലെ പ്രാദേശിക സഭാധികാരികളാണ് (മെത്രാന്‍) ഈവക കാര്യങ്ങളില്‍ നിര്‍ണ്ണായകമായ വിധി കല്പിച്ചിരുന്നത്. 1171-ല്‍ മൂന്നാം അലക്‌സാണ്ടര്‍പാപ്പായാണ് വിശുദ്ധപദപ്രഖ്യാപനാവകാശം റോം മാര്‍പ്പാപ്പായുടെ കുത്തകാവകാശമായി സംവരണം ചെയ്തത്.


ഭാരതവും റോമായും തമ്മിലുണ്ടായിരുന്ന അകലവും പരിഗണിക്കപ്പെടേണ്ട ഒരു ഘടകമാണ്. ഇന്നത്തേപോലുള്ള യാത്രാസൗകര്യങ്ങളും സമ്പര്‍ക്കമാദ്ധ്യമങ്ങളും അന്നുണ്ടായിരുന്നില്ലല്ലോ? അപ്പോള്‍ റോമായുടെ വിശുദ്ധപദ പ്രഖ്യാപനം നടപടിക്രമങ്ങള്‍ സംബന്ധിച്ച് ഭാരതീയര്‍ അന്നൊക്കെ ഒട്ടുംതന്നെ ബോധവാന്മാരായിരുന്നില്ല.
വിവിധങ്ങളായ ആധുനികയാത്രാസൗകര്യങ്ങളും സമ്പര്‍ക്കമാദ്ധ്യമങ്ങളും കൊണ്ട് സ്ഥലകാലദൂരം പരിഹരിക്കപ്പെട്ടിരുന്നാലും ഒരാളെ വിശുദ്ധനെന്ന് പ്രഖ്യാപിച്ചുകിട്ടുക അത്ര എളുപ്പമായ കാര്യമൊന്നുമല്ല. അതിന് പണവും മറ്റുനാനാതരം കഴിവുകളും സ്വാധീനവുമൊക്കെ ഉണ്ടായേ പറ്റൂ. അതൊക്കെ, അന്നും ഇന്നും, ദരിദ്രഭാരതത്തിനു താങ്ങാനാവാത്ത ഭാരവും കൃഛ്‌റസാദ്ധ്യമായൊരു കാര്യവുമാണ്.


ഇവയ്‌ക്കെല്ലാം പുറമേ മറ്റൊന്ന് ഉദ്ധരണീയമായുണ്ട്. ഭാരതീയരെ സംബന്ധിച്ച് പ്രത്യേകിച്ചും 'ഞാന്‍ (ധന്യന്‍ നേതാവ്) മറ്റാരും അല്ല; ഇല്ല, പാടില്ല' എന്നൊരു മനോവ്യാപാരത്തിനടിമകളല്ലേ ഭാരതീയര്‍, ഈ ചിത്തവൃത്തിയുടെ ബാഹ്യപ്രകടനമല്ലേ ജാതിയുടെയും മതത്തിന്റേയും ഭാഷയുടേയും ദേശത്തിന്റേയും ഒക്കെ പേരില്‍ നമ്മുടെ ഇടയില്‍ നിത്യേന എന്നോണം തലയുയര്‍ത്തിക്കൊണ്ടിരിക്കുന്ന ചേരിതിരിവും മത്സരവും, തേജോവധവുമൊക്കെ. അപ്പോള്‍ അവന്‍ വിശുദ്ധനെന്ന് ഇവന്‍ എങ്ങിനെ സമ്മതിക്കും. ഈ സാഹചര്യത്തില്‍ ഒരുവന്‍ ദൈവത്തിന്റേയും മനുഷ്യരുടേയും (?) മുമ്പില്‍ പ്രായത്തിലും, ജ്ഞാനത്തിലും വളര്‍ന്ന് ആത്മബലം പ്രാപിച്ച് വിവേകപൂരിതനായി ജീവിച്ചുമരിച്ചാലും അവന്‍ അങ്ങിനെ ഒക്കെ ആയിരുന്നെന്ന് വകവെച്ചുകൊടുക്കാന്‍ മറുപക്ഷക്കാര്‍ കൂട്ടാക്കിയെന്നും വരുകയില്ല.''
(ക്രിസ്തുമതവും ഭാരതവും - പ്രകാശം പബ്ലിക്കേഷന്‍സ് ആലപ്പുഴ, സമ്പാ: റവ: ഹൊര്‍മീസ് സി.എം.ഐ.)


വിലയ്ക്കു വാങ്ങാമോ?
ഇതുവരെ നാം വിശ്വസിച്ചിരുന്നത് ഒരു വ്യക്തിയുടെ പൂണ്യപൂര്‍ണ്ണമായ ജീവിതവും, ആ ജീവിതത്തില്‍ തൃപ്തനാകുന്ന ദൈവവുമാണ്, ഒരു വ്യക്തിയെ 'പുണ്യവാന്‍' എന്ന മഹോന്നത പദവിയിലേയ്ക്ക് ഉയര്‍ത്തുന്നത് എന്നാണ്. എന്നാല്‍ സംഗതിയുടെ കിടപ്പ് അങ്ങിനെയല്ലാ എന്നാണ് മേല്‍ക്കാണുന്ന പ്രസ്താവന തെളിയിക്കുന്നത്. ഒരാളെ പുണ്യവാളനാക്കാന്‍ 'പുണ്യം' മാത്രം പോരപോലും! ''അതിന് പണവും മറ്റു നാനാതരം കഴിവുകളും സ്വാധീനവും ഒക്കെ ഉണ്ടായേ പറ്റൂ.'' അത് ദരിദ്രഭാരത്തിന് താങ്ങാനാകാത്ത ഭാരമാണ്. അപ്പോള്‍ പുണ്യവാളന്‍ പദവി പണത്തിന്റെയും സ്വാധീനത്തിന്റെയും സൃഷ്ടിയാണ്. 


ഇസ്പാന്യാരാജ്യത്തിനും ഇത്താല്യാരാജ്യത്തിനും പോര്‍ത്തുഗീസ് രാജ്യത്തിനും പണവും സ്വാധീനവും ഉണ്ടായിരുന്നതിനാല്‍ കൂടുതല്‍ പുണ്യവാളന്മാരെ അവര്‍ക്കു കിട്ടി. (ഇപ്പോള്‍ പല പുണ്യവാളന്മാരെയും റോമാ സ്ഥാനഭ്രഷ്ടരാക്കിക്കഴിഞ്ഞു - വി. ഗീവര്‍ഗീസുനെയും വിശുദ്ധ ഫിലോമിനായെയും മറ്റും. അവര്‍ ജീവിച്ചിരുന്നു എന്നതിനു തെളിവൊന്നും ഇല്ല. എങ്കിലും അരീത്ര വെല്ലീച്ചനും എടത്വായിലെ ഗീവര്‍ഗീസു പുണ്യവാനും മൈസൂറിലെ സെന്റ് ഫിലോമിനായും മറ്റും ഇപ്പോഴും അത്ഭുതം പ്രവര്‍ത്തിക്കുന്നു എന്നതാണ് മഹാത്ഭുതം!) ഷെവലിയാര്‍ സ്ഥാനംപോലെ പണംകൊണ്ടും സ്വാധീനംകൊണ്ടും നേടാവുന്ന ഒന്നാണ് പുണ്യവാളന്‍ പദം എന്നാണോ അതിനര്‍ത്ഥം.


ഇന്ത്യ സ്വതന്ത്രയാകുകയും യാത്രാസൗകര്യം വര്‍ദ്ധിക്കുകയും, മീനച്ചില്‍ താലൂക്കിന്റെ സമ്പത്തും എല്ലാംകൂടി ഒത്തിണങ്ങുകയും സുറിയാനി മെത്രാന്മാര്‍ക്ക് റോമില്‍ സ്വാധീനം വര്‍ദ്ധിക്കുകയും ചെയ്തതുകൊണ്ടാണോ അല്‍ഫോന്‍സാമ്മയും ചാവറകുര്യാക്കോസ് ഏലിയാസച്ചനും മറ്റും പുണ്യവാന്‍ പദവിയുടെ പടി പതുക്കെപതുക്കെ കയറാന്‍ തുടങ്ങിയത്? അപ്പോള്‍ പണം ഇല്ലാത്തതുകൊണ്ട് പുണ്യവാളന്മാരാകാതെ പോയ എത്ര കറുത്ത മനുഷ്യര്‍ സ്വര്‍ഗ്ഗത്തില്‍ ഉണ്ട്!!!
പണം ഉള്ളതുകൊണ്ടും റോമുമായി സാമീപ്യസമ്പര്‍ക്കമുള്ളതു കൊണ്ടും വെള്ളക്കാരാണ് പുണ്യവാളന്മാര്‍. ഇനി പണമുണ്ടാക്കി പരിശ്രമിച്ചാല്‍ നമുക്കും കറുത്ത പുണ്യാളന്മാരെ കിട്ടുമായിരിക്കും.

2013 ജനുവരി 16, ബുധനാഴ്‌ച

കാലത്തിന്റെ അടയാളങ്ങള്‍


ജോസഫ് പുലിക്കുന്നേല്‍ 
ഓശാന 2013 ജനുവരി ലക്കത്തില്‌ നിന്ന് 

ഈ ഓശാന നിങ്ങളുടെ കയ്യില്‍ എത്തുമ്പോഴേക്കും 'മോണിക്ക തോമസ് എന്ന കത്തോലിക്കാ വനിതയോട് നീതി പാലിക്കണം' എന്ന് ആവശ്യപ്പെട്ടുകൊണ്ട് കാഞ്ഞിരപ്പള്ളിയില്‍ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഒരു സമരം നടത്തിക്കഴിയും. 

കത്തോലിക്കാ സഭയില്‍ ഇത്രയുംകാലം മൂടിവയ്ക്കപ്പെട്ട ചില അനീതികള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് മെത്രാനോ പുരോഹിതനോ പറഞ്ഞാല്‍ അതു സത്യമായിരിക്കും എന്ന ഒരു വിശ്വാസം പൊതുജനസമൂഹത്തിനുണ്ടായിരുന്നു. ആ വിശ്വാസ്യത ഇന്നു പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുന്നു എന്ന് നമ്മുടെ മെത്രാന്മാരും പുരോഹിതരും മനസ്സിലാക്കേണ്ട കാലമായിരിക്കുന്നു. 


പത്തിരുപതു കൊല്ലങ്ങള്‍ക്കുമുമ്പ് മാന്നാനത്ത് തയ്യില്‍ പോത്തച്ചന്റെ വകയായ കുറെ സ്ഥലം അസ്സീസി മൂന്നാം സഭയുടെ വകയായി വാങ്ങുകയുണ്ടായി. അതോടെ പോത്തച്ചന്‍ നിസ്സഹായനായിക്കഴിഞ്ഞു. എഗ്രിമെന്റില്‍ പറഞ്ഞ കാര്യങ്ങളൊന്നും നിറവേറ്റാന്‍ സഭാധികാരത്തിനു കഴിഞ്ഞില്ല. പോത്തച്ചന്‍ കോടതിയില്‍ പോയി. പോത്തച്ചന്‍ നിരുപാധികം സ്ഥലം എഴുതിക്കൊടുത്തതാണെന്നായിരുന്നു സഭയുടെ വാദം. ഇക്കാര്യത്തില്‍ കോടതിക്കും സംശയം ഉണ്ടായിരുന്നില്ല. കോടതിക്ക് ഉണ്ടായിരുന്ന സംശയം പോത്തച്ചന്‍ തന്റെ വക വിലപിടിപ്പുള്ള സ്വത്ത് ഇങ്ങനെ എഴുതികൊടുക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചായിരുന്നു. സുപ്രീംകോടതി ഈ ആധാരം റദ്ദാക്കി. കാരണം പോത്തച്ചന്റെ മാനസികാവസ്ഥ ദുര്‍ബലമായിരുന്നു എന്നും മതത്തിന്റെ പേരില്‍ പോത്തച്ചന്‍ ചൂഷണം ചെയ്യപ്പെട്ടിരുന്നു എന്നുമായിരുന്നു സുപ്രീം കോടതിയുടെ കണ്ടെത്തല്‍.


മോണിക്ക തോമസിന്റെ പ്രശ്‌നവും ഇതുതന്നെയാണ്. കത്തോലിക്കാ സഭയുടെ പേരിലുള്ള ഇത്തരം ചൂഷണങ്ങള്‍ പൊതു സമൂഹത്തിന് സഭയോടുള്ള വിശ്വാസ്യത നഷ്ടപ്പെടുന്നതിനു കാരണമാകുമെന്ന് എന്തുകൊണ്ട് മെത്രാന്മാര്‍ ചിന്തിക്കുന്നില്ല? 


സ്ത്രീകളാണ് പൊതുവെ എന്തും പറഞ്ഞാല്‍ വിശ്വസിക്കുന്നവര്‍. അവര്‍ പോലും ഇന്ന് സഭയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണ്. ഞാറയ്ക്കല്‍ സ്‌കൂളിന്റെ ഉടമസ്ഥാവകാശം ഒരു അച്ചന്‍ കന്യാസ്ത്രീകളുടെ കയ്യില്‍നിന്നും അന്യായമായി കൈവശപ്പെടുത്തിയപ്പോള്‍ അതിനെ എതിര്‍ക്കാന്‍ കന്യാസ്ത്രീയമ്മമാര്‍ മുന്നോട്ടു വരുമെന്നു വിചാരിച്ചില്ല. മെ ത്രാന്മാരും പുരോഹിതരും ഉറച്ചു നിന്ന് ഒരു പുരോഹിതന്റെ കള്ളയൊപ്പിനെ വെള്ളയാക്കാന്‍ പരിശ്രമിക്കുകയായിരുന്നു. എങ്കിലും കേസ് സുപ്രീം കോടതി വരെ പോയി. കന്യാസ്ത്രീയമ്മമാര്‍ വിജയിച്ചു. പണസമ്പാദനമാണ് സഭയുടെ ലക്ഷ്യം എന്ന ഒരു പുതിയ 'ആത്മീയ സത്യം' ആണ് ഇന്ന് സഭയെ നയിക്കുന്നത്. ഇത് സഭയ്ക്കുള്ളില്‍ അന്തഃഛിദ്രം സൃഷ്ടിക്കുന്നു.

2013 ജനുവരി 13, ഞായറാഴ്‌ച

അല്മായശബ്ദം: എന്റെ (തമ്പുരാന്റെ) അമ്മോ!

അല്മായശബ്ദം: എന്റെ (തമ്പുരാന്റെ) അമ്മോ!:

'via Blog this'

അല്മായശബ്ദം: കവര്‍ പിരിവ്

ജോസഫ് പുലിക്കുന്നേല്‍ 
വര്‍ഷങ്ങള്‍ക്കുമുമ്പ് ഓശാനമാസികയിലെഴുതിയ ഈ കുറിപ്പ് ഇന്നും പ്രസക്തമാണെങ്കില്‍ എന്താണ് കാരണം?

പാലാ രൂപതാധികാരികള്‍ നിര്‍ബന്ധിച്ചു പണം പിരിക്കുന്നതിനുള്ള ഒരു നൂതന അടവ് ആരംഭിച്ചിട്ടുണ്ട്. കുടുംബനാഥന്മാരുടെ അഡ്രസ്സെഴുതി അവര്‍ക്ക് കവര്‍ കൊടുക്കുക. ആ കവറില്‍ത്തന്നെ പണമിട്ട് ബഹു. വികാരിയച്ചനെ ഏല്‍പ്പിക്കണം എന്നതാണു ചട്ടം. ഈ പണം അരമനയുടേതായിരിക്കും. അത് പള്ളിക്കണക്കില്‍ ചേര്‍ക്കേണ്ടതില്ല. ആരോടും കണക്കു പറയേണ്ടതില്ല എന്നു സാരം. എത്ര ലഭിച്ചൂ എന്ന് ആരുമറിയേണ്ടതില്ല; എത്ര ചിലവാക്കിയെന്ന് ആരോടും പറയേണ്ടതുമില്ല!
ഈ കവര്‍പിരിവിന് ഒട്ടേറെ ഗുണങ്ങളുണ്ട്. ഒന്നാമതായി, നടന്നു പിരിക്കുക എന്ന ബുദ്ധിമുട്ട് ഒഴിവാക്കാം. പിന്നെ, ഇടവകയിലെ ആരെല്ലാം എത്ര തുക സംഭാവന ചെയ്തു എന്നു തീര്‍ച്ചപ്പെടുത്തി 'അരമനയോടുള്ള കൂറ്' നിര്‍ണയിക്കുന്നതിനുള്ള ഒരു മാപിനികൂടിയാണ് ഇത്. ഇതിനുംപുറമെ ഇടവക വികാരിയുടെ കഴിവിനെ അളക്കാനും ഈ 'കവര്‍ പിരിവ്' ഉപയോഗിക്കാം. ഏറ്റവും കൂടുതല്‍ പിരിക്കുന്ന വികാരിക്ക് അരമനാധികാരികളുടെ മുഖപക്ഷം ഉണ്ടായിരിക്കും. പിരിവുകവറില്‍ തുക കുറഞ്ഞവരുടെ മക്കള്‍ക്ക് കത്തോലിക്കാവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനത്തിനുള്ള ചാന്‍സില്ലതന്നെ. 'അരമന മുഖപക്ഷദാഹി'കളായ ചില വൈദികര്‍ ചിലേടങ്ങളിലെങ്കിലും ഈ നിര്‍ബന്ധിതപിരിവ് പ്രഖ്യാപിച്ചിട്ടുണ്ട്. കമ്മറ്റിക്കാരുടെ വിശ്വാസ്യതയും പ്രാഗത്ഭ്യവും തെളിയിക്കേണ്ട ഒരു മണ്ഡലവും ഈ കവര്‍പിരിവാണ്.
 

ഒരു 50 കൊല്ലങ്ങള്‍ക്കു മുമ്പു നടന്ന ഒരു സംഭവം ഞാനോര്‍ക്കുന്നു. ഞങ്ങളുടെ ഇടവകയില്‍ ധീരനായ ഒരു വൈദികന്‍ വികാരി ആയി വന്നു. അന്നു ചങ്ങനാശ്ശേരി മെത്രാന്‍ മാര്‍ ജയിംസ് കാളാശ്ശേരി ആയിരുന്നു. പള്ളിയുടെ ഏതോ ഒരു യോഗനിശ്ചയവുമായി കൈക്കാരന്മാര്‍ സഹിതം അച്ചന്‍ ചങ്ങനാശ്ശേരിയിലെത്തി. ഈ പരാമര്‍ശിതനായ പുരോഹിതന്‍ ധീരനും അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിച്ചുപോന്നവനുമായിരുന്നു. മെത്രാന്‍ അദ്ദേഹത്തോട് എന്തോ ധിക്കാരമായി പറഞ്ഞു. വൈദികന്‍ പരസ്യമായി തിരിച്ചടിച്ചു: ''തിരുമേനിക്കും എനിക്കും കിട്ടിയിരിക്കുന്ന പട്ടം ഒന്നുതന്നെയാണ്. വ്യത്യാസം തിരുമേനിയുടെ പട്ടം കുറച്ചുകൂടി വലുപ്പത്തില്‍ വടിച്ചു എന്നുമാത്രം. ഞാന്‍ എന്റെ പള്ളിയെ പ്രതിനിധീകരിച്ചാണുവന്നത്. അവരുടെ തീരുമാനം നടപ്പാക്കുകയും ചെയ്യും.''
 
തന്ത്രശാലിയായ മെത്രാന്‍ കൈക്കാരന്മാരോട് പറഞ്ഞു. ''നിങ്ങളുടെ കാര്യം നോക്കാന്‍ പറ്റിയ വൈദികന്‍ തന്നെയാണിദ്ദേഹം.'' അന്ന് അച്ചന്മാര്‍ക്ക് അവര്‍ ജനങ്ങളുടെ കൂടെയാണെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. ലത്തീനീകരണത്തിന്റെ ഫലമായി വൈദികനു നഷ്ടപ്പെട്ടത് ഈ ആത്മവിശ്വാസമാണ്.
 

സരസകവി ചെമ്മനം ചാക്കോയുടെ പ്രസിദ്ധമായ ഒരു കവിതയില്‍, ഗുരുനാഥന്‍ ശിഷ്യനായ ഒരദ്ധ്യാപകന്റെ അടുക്കല്‍ ഒരു കാര്യം സാധിച്ചുകിട്ടുന്നതിനായി ചെല്ലുന്ന ഒരു കഥയുണ്ട്. തന്റെ കുട്ടിക്ക് അവിഹിതമായി കുറച്ചു മാര്‍ക്കു കൂട്ടിയിട്ടുകിട്ടുക എന്നതാണ് ലക്ഷ്യം. ഗുരുഭക്തനായ അദ്ധ്യാപകശിഷ്യന്‍ പേപ്പര്‍ പരിശോധിച്ചപ്പോള്‍ കുട്ടി തോറ്റിരിക്കുന്നു. എങ്കിലും കുട്ടിക്കു ജയിക്കുന്നതിനുള്ള മാര്‍ക്കു കൊടുക്കാം എന്ന് ആ ഗുരുഭക്തന്‍ സമ്മതിക്കുന്നു. അപ്പോള്‍ ഗുരു പറഞ്ഞു: 'ഏതായാലും മാര്‍ക്കു കൂട്ടിയിടാമെന്നു സമ്മതിച്ചതല്ലേ; എന്നാല്‍ ഫസ്റ്റ് ക്ലാസ് മാര്‍ക്കു കൊടുത്തേര്.' ഗുരുവിന്റെ ന്യായമിതായിരുന്നു: 5 മിനിട്ടു വ്യഭിചരിച്ചാലും 1 മണിക്കൂര്‍ വ്യഭിചരിച്ചാലും പാപം ഒന്നുതന്നെയല്ലേ? സത്യസന്ധമായി മാര്‍ക്കിടണം എന്ന തത്വത്തില്‍നിന്നും വ്യതിചലിച്ചുകഴിഞ്ഞാല്‍പ്പിന്നെ എത്ര മാര്‍ക്ക് കൂടുതലിട്ടാലെന്താ?
 

2 comments:
കവര്‍ പിരിവു കുറേക്കൂടി പുരോഗമിച്ചിട്ടുണ്ട്. കൂടെ ഒരപേക്ഷാ ഫാറവും കൂടി ഉണ്ടിപ്പോള്‍. ഭാവിയില്‍ എന്ത് കൊടുക്കും എന്ന് കൂടി അതില്‍ എഴുതി ഒപ്പിട്ടു കൊടുക്കണം. അമേരിക്കയില്‍ ക്രെഡിറ്റ്‌ കാര്‍ഡിന്‍റെ പാസ് വേര്‍ഡും കൊടുക്കണം. ഇതെല്ലാം കമ്പ്യുട്ടറില്‍ കേറ്റി വെക്കും; ഇടവേളകളില്‍ മെത്രാന് നോക്കി ചിരിക്കാന്‍. ഒരു തമാശ വേണ്ടേ?

ഇങ്ങിനെ പിരിവിനു തല വെച്ച് കൊടുക്കുന്നവരെയാണ് വിഡ്ഢികള്‍ എന്ന് വിളിക്കേണ്ടത്. തല ഉപയോഗിച്ച് ജിവിക്കുന്ന ഒരൊറ്റ അത്മായനും ഇക്കൂട്ടത്തിലില്ല. പ്രായമാകുമ്പോള്‍ തല വെച്ചുകൊടുക്കുന്ന സഭാ താരങ്ങളെ മറക്കാന്‍ പാടില്ല. ഈ പണം കൊണ്ട് വേണം ഗുണ്ടാകളെ തീറ്റിപ്പോറ്റെണ്ടാത്. റാന്നിയില്‍ ഒരച്ചന്‍ അയ്യപ്പ കിര്‍ത്തനം രചിച്ചതിന് ഇപ്പൊ വധഭിഷണി നേരിടുകയാണ്. എങ്ങിനെ ചിന്തിക്കണമെന്ന് ഈ SSLC + Phd ക്കാര്‍ പറയും. അതങ്ങ് കേട്ടാല്‍ മതി.
ജോണിക്കുട്ടന്‍January 11, 2013 4:08 PM
ഇപ്രകാരം കിട്ടുന്ന കവറുകള്‍ ഒരിക്കലും ഞാന്‍ പണം ഇട്ടോ ഇടാതെയോ തിരിച്ചു കൊടുക്കാറില്ല. വികാരി ഒരിക്കലും ചോദിച്ചിട്ടും ഇല്ല. ഈ പണം എവിടെയും account ചെയ്യാറില്ലാത്തതാണെന്ന് എനിക്ക് അറിയാം.എനിക്ക് അറിയാമെന്നു അച്ഛനും അറിയാം. അതിനാല്‍ ആയിരിക്കും ചോദിക്കാത്തത്. എങ്കിലും ഒരു കാര്യം തീര്‍ച്ചയാണ്. ഇത്തരം കവറില്‍ ഒരു ലക്ഷം ഇപ്പോള്‍ ഇട്ടു കൊടുത്താല്‍ പോലും അത്യാവശ്യ സമയത്ത് അതാതിന്‍റെ തോതനുസരിച്ച് അന്നു വേറെ പണം കൊടുത്തില്ലെങ്കില്‍ ഉദ്ദേശിച്ച കാര്യം നടക്കുകയില്ല. കവറില്‍ കൊടുത്തു എന്ന് വെച്ച് discount പോലും കിട്ടുക ഇല്ല. പിന്നെന്തിനു ഇപ്പോള്‍ കവറില്‍ ഇട്ടു കൊടുത്തു നല്ല പിള്ള ചമയണം?


2013 ജനുവരി 11, വെള്ളിയാഴ്‌ച

വൈദികവിവാഹം - കാലഘട്ടത്തിന്റെ ആവശ്യമോ?


ജോസഫ് പുലിക്കുന്നേല്‍ 
1975 ഡിസംബറില്‍ വൈദികര്‍ക്കുവേണ്ടി എന്ന പംക്തിയില്‍
ഒരു വായനക്കാരന്റെ സംശയത്തിന് നല്കിയ മറുപടി 
ചോദ്യം:
ഓശാന യാഥാസ്ഥിതികത്വത്തിനെതിരും പുരോഗമനസ്വഭാവമുള്ളതുമാണെന്നാണല്ലോ അഭിമാനിക്കുന്നത്. എങ്കില്‍ എന്തുകൊണ്ടാണ് കത്തോലിക്കാസഭയിലെ വൈദികരെ വിവാഹം കഴിക്കാനനുവദിക്കുന്നതിനായി സ്വരം ഉയര്‍ത്താത്തത്? ഇത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നു തോന്നുന്നുണ്ടോ? വൈദിക പംക്തിയിലൂടെ മറുപടി തരുമോ?

മറുപടി: 
ഉപയോഗിച്ച് അര്‍ത്ഥം ശോഷിച്ച ചില പദങ്ങളുണ്ട്, ഭാഷയില്‍. അങ്ങിനെയുള്ള പദങ്ങളാണ് ''യാഥാസ്ഥിതികത്വവും, പുരോഗമനവും''. എന്താണ് യാഥാസ്ഥിതികത്വം? എന്താണ് ഈ പുരോഗമനമെന്നു പറഞ്ഞാല്‍? ഞങ്ങള്‍ എല്ലാ പഴയ സമ്പ്രദായങ്ങള്‍ക്കും എതിരല്ല; എന്തെങ്കിലും, പുതിയതുകണ്ടാല്‍, പുരോഗമനത്തിന്റെ പേരില്‍ കേറി ആലിംഗനം ചെയ്യാനും തയ്യാറില്ല.


ഇന്ന് സഭയില്‍, മാറ്റപ്പെടേണ്ടതും തിരുത്തപ്പേടേണ്ടതുമായ അനുവധി കാര്യങ്ങള്‍ ഉണ്ട്. അതില്‍ അത്രയൊന്നും പ്രധാനമല്ലാത്ത ഒരു പ്രശ്‌നമാണ് വൈദികവിവാഹപ്രശ്‌നം എന്നാണ് ഞങ്ങള്‍ക്കു തോന്നിയിട്ടുള്ളത്.


ഒരു പുരോഹിതന്‍, വിവാഹിതനായാലും, അവിവാഹിതനായാലും, അദ്ദേഹം, മനുഷ്യസ്‌നേഹത്തിനുവേണ്ടി സമര്‍പ്പിക്കപ്പെട്ട്, ദൈവവചന ശുശ്രൂഷയില്‍, തീവ്രമനസ്‌കനാണെങ്കില്‍ അദ്ദേഹത്തിന്റെ ജീവിതാന്തസ്സിനെക്കുറിച്ച് അന്വേഷിച്ചിട്ടു കാര്യമില്ല. ദൈവവചന ശുശ്രൂഷയിലും മനുഷ്യസ്‌നേഹപ്രവൃത്തികളിലും ഉത്സുകനല്ലെങ്കില്‍ ഒരു പുരോഹിതന്‍ അവിവാഹിതനായാലും അയാല്‍ വര്‍ജ്ജ്യനാണ്.


നിര്‍ഭാഗ്യവശാല്‍ കത്തോലിക്കരില്‍, പുരോഹിതത്വത്തേക്കുറിച്ച് ചില മിഥ്യാധാരണകളുണ്ട്. അവ കഴിവതും വേഗം നമ്മുടെ മനസ്സില്‍നിന്നും പിഴുതെറിയേണ്ടിയിരിക്കുന്നു. വിശുദ്ധ പൗലോസ് ഒരു പുരോഹിതനുവേണ്ട ഗുണങ്ങളെക്കുറിച്ച് ഇങ്ങനെ പറയുന്നു. ''നീ പോരായ്മയുള്ളത് ക്രമപ്പെടുത്തുകയും, ഞാന്‍ നിന്നോട് കല്പിച്ചിട്ടുള്ളതുപോലെ, പട്ടണം തോറും പുരോഹിതന്മാരെ നിയമിക്കയും, ചെയ്യേണ്ടതിനാകുന്നു ഞാന്‍ ക്രേത്തേയില്‍ നിന്നെ ആക്കിക്കൊണ്ടു പോന്നത്. (നിയമിക്കപ്പെടുന്നയാള്‍) കുറ്റമില്ലാത്തവനും, ഏക ഭാര്യയുടെ ഭര്‍ത്താവായിരുന്നവനും, ദൂഷണം പറയാത്തവരായി, അനുസരണയില്ലാതെ ദുര്‍മ്മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കാത്തവരായുള്ള വിശ്വാസികളായ മക്കളുള്ളവനും ആയിരിക്കണം. പുരോഹിതന്‍, ദൈവഭവനത്തിന്റെ കാര്യസ്ഥന്‍ എന്ന നിലയില്‍, കുറ്റമില്ലാത്തവനായിരിക്കണം. അവന്‍ സ്വന്തം വിചാരത്തില്‍ നടത്തപ്പെടരുത്. കോപിക്കുന്നവനാകരുത്. ''അവന്റെ കൈ അടിക്കുവാന്‍ ഓട്ടമുള്ളതാകരുത്; അവന്‍ നീചലാഭങ്ങള്‍ ഇഛിക്കയുമരുത്. മറിച്ച് അവന്‍ അതിഥികളെ സ്‌നേഹിക്കുന്നവനായിരിക്കണം; ഇന്ദ്രീയ നിഗ്രഹമുള്ളവനായിരിക്കണം; പരിശുദ്ധനായിരിക്കണം; ദുരാഗ്രഹങ്ങളില്‍ നിന്നുതന്നെത്തന്നെ അമര്‍ത്തുന്നവനായിരിക്കണം. ക്ഷേമകരമായ പഠനംകൊണ്ട് ആശ്വസിപ്പിക്കുവാനും, തര്‍ക്കിക്കുന്നവരെ ശാസിക്കുവാനും കൂടി സാധിക്കത്തക്കവണ്ണം അവന്‍ വിശ്വാസവചനത്തിന്റെ പഠനത്തില്‍ ശ്രദ്ധയുള്ളവനായിരിക്കണം. (തിത്തോസിന് എഴുതിയ ലേഖനം 1:5-9)

വിശുദ്ധപൗലോസ് തിമോത്തെയാസിന് ഇങ്ങനെ എഴുതുന്നു. 'ഒരുവന്‍ പുരോഹിതസ്ഥാനം ആഗ്രഹിക്കുന്നു എങ്കില്‍ അവന്‍ നല്ല ജോലി ആഗ്രഹിക്കുന്നു എന്ന ചൊല്ല് വിശ്വാസ യോഗ്യമാകുന്നു, എന്നാല്‍ പുരോഹിതന്‍ കളങ്കമില്ലാത്തവനും, ഏക ഭാര്യയുടെ ഭര്‍ത്താവായിരിക്കുന്നവനും, വിചാരത്തില്‍ ഉണര്‍വ്വും ഇന്ദ്രീയനിഗ്രഹവും, ക്രമമുള്ളവനും, അതിഥികളെ സ്‌നേഹിക്കുന്നവനും ഉപദേശിക്കുവാന്‍ സമര്‍ത്ഥനും ആയിരിക്കണം. വീഞ്ഞുകുടിയില്‍ കടന്നവനോ, അടിക്കുവാന്‍ കയ്യോട്ടമുള്ളവനോ ആകരുത്. മറിച്ച് താഴ്ചയുള്ളവനായിരിക്കണം. കലഹപ്രിയനും അര്‍ത്ഥാഗ്രഹിയും ആകുക അരുത്. സ്വന്തഭവനം നന്നായി ഭരിക്കുന്നവനും, സ്വന്ത മക്കളെ സകല വിശുദ്ധിയോടുംകൂടി അനുസരണത്തില്‍ നിര്‍ത്തുന്നവനും, ആയിരിക്കണം. സ്വന്തഭവനം നന്നായി ഭരിക്കുവാന്‍ അറിയുന്നില്ലെങ്കില്‍, ദൈവത്തിന്റെ സഭയെ ഭരിക്കുവാന്‍ അവന് എങ്ങിനെ സാധിക്കു.''(1 തിമോ. 3: 1-5)

പുരോഹിതന്‍ വിവാഹം കഴിക്കാത്തവനായിരിക്കണമെന്ന് വി. പൗലോസ് ഒരിടത്തും പറഞ്ഞിട്ടില്ല. എന്നുതന്നെയല്ല, വിവാഹം കഴിക്കുന്നതിനെ എതിര്‍ക്കുന്നവരെ അദ്ദേഹം കുറ്റപ്പെടുത്തിയിട്ടുണ്ട്.
''ഭാവിയില്‍ ചിലര്‍ വ്യാജാത്മാക്കളെ വിശ്വസിച്ചും, പിശാചിന്റെ ഉപദേശങ്ങള്‍ക്ക് ചെവി കൊടുത്തും വിശ്വാസം ഉപേക്ഷിക്കുമെന്ന് ആത്മാവ് പറയുന്നു. അവര്‍ വ്യാജമായിരിക്കും പറയുന്നത്. അവരുടെ മനസ്സാക്ഷിയില്‍ പിശാചിന്റെ അടയാളം ചൂടു കുത്തിവെച്ചിരിക്കുന്നു. അവര്‍ വിവാഹം നിശിദ്ധമാണെന്നു പറയും. സത്യം ഗ്രഹിച്ചിട്ടുള്ളവരും, വിശ്വാസികളും കൃതജ്ഞതാസ്‌തോത്രത്തോടെ ഭക്ഷിക്കാനായി ദൈവം സൃഷ്ടിച്ചിട്ടുള്ള ചില ഭക്ഷ്യവിഭവങ്ങള്‍ വര്‍ജ്ജ്യമാണെന്നു പറയും''.... (1 തിമോ. 4: 1-2)

പുരോഹിതന്റെ അവിവാഹിതാവസ്ഥയെ സാധൂകരിക്കുന്നതിനായി എടുത്തു കാണിക്കുന്ന പൗലോസിന്റെ ഒരു വാചകം ഉണ്ട്. ''എന്തെന്നാല്‍ സകല മനുഷ്യരും ശുദ്ധതയില്‍ എന്നെപ്പോലെ ആയിരിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.'' (1 കോറി. 1: 7-7) വി. പൗലോസ് അവിവാഹിതനായിരുന്നു. പക്ഷേ ഏവര്‍ക്കും ആ വരം നല്‍കപ്പെട്ടിരുന്നില്ല. വി. പൗലോസിന്റെ മാനസാന്തരം അത്ഭുതകരമായ രീതിയില്‍, ദൈവപരിപാലനം അനുസരിച്ചായിരുന്നു. മറ്റാര്‍ക്കും ആ വരം ലഭിച്ചിരുന്നില്ല. വി. പൗലോസ് തുടര്‍ന്നു പറയുന്നു, ''എങ്കിലും ഒരു വിധത്തിലുള്ളതായിട്ടും മറ്റൊരു വിധത്തിലുള്ളതായിട്ടും, ഓരോരുത്തരും ദൈവത്തില്‍നിന്നും ദാനം നല്‍കപ്പെട്ടിട്ടുണ്ട്. അവര്‍ തങ്ങളെത്തന്നെ നിയന്ത്രിക്കുന്നില്ലെങ്കില്‍, വിവാഹം ചെയ്യട്ടെ. കാമത്താല്‍ എരിയുന്നതിനേക്കാള്‍ നല്ലത് ഭാര്യയെ സ്വീകരിക്കുന്നതാകുന്നു''  (1 കോറി. 7: 7-9.)

മദ്ധ്യയുഗങ്ങള്‍വരെ, യൂറോപ്പിലും ഇപ്പോള്‍, ചില പൗരസ്ത്യസഭകളിലും, കത്തോലിക്കാസഭ വിവാഹം അനുവദിച്ചിട്ടുണ്ട്.
ഒരു വൈദികന്‍, യഥാര്‍ത്ഥമായി എന്തായിരിക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത് എന്നതാണ് നമ്മുടെ മുമ്പിലുള്ള പ്രശ്‌നം. അയാള്‍ ജനങ്ങള്‍ക്ക് നന്മ ചെയ്യുന്നതില്‍ തീവ്രതയുള്ളവനും, ക്രിസ്തുവിന്റെ ശാശ്വതധര്‍മ്മ നിയമങ്ങളുടേ ഇടറാത്ത ശുശ്രൂഷകനുമായിരിക്കണം. അയാള്‍ വിവാഹിതനോ, അവിവാഹിതനോ എന്നത് അയാളുടെ വ്യക്തിപരമായ കാര്യം മാത്രമാണ്. എന്തുവേഷം ധരിക്കണമെന്നുള്ളതും അതാതു നാടിന്റെ സാംസ്‌കാരിക പശ്ചാത്തലത്തെ ആശ്രയിച്ചിരിക്കും. ഇവയൊന്നും മിശിഹായുടെ പഠനങ്ങളുടെ ഭാഗമായി കാണാന്‍ പാടില്ലാത്തതാണ്.

ശാശ്വതനിയമവും സാമൂഹ്യനിയമവും
മിശിഹാ ചില ശാശ്വതനിയമങ്ങള്‍ ആവിഷ്‌കരിച്ചു. ദൈവത്തിന്റെ അസ്തിത്വം പുത്രന്റെ മനുഷ്യാവതാരം, രക്ഷാകര ബലി, മനുഷ്യബന്ധങ്ങളില്‍ സ്‌നേഹത്തിന്റെ പരമമായ സ്ഥാനം മുതലായവ. ഇവ അലംഘനീയങ്ങളും മാറ്റാന്‍ പാടില്ലാത്തതുമാണ്. എന്നാല്‍ കത്തോലിക്കാസഭയില്‍ കാലാകാലങ്ങളില്‍ മാറ്റം സംഭവിച്ചിട്ടുള്ളവയും ഇനിയും മാറ്റാവുന്നതുമായ പല സാമൂഹ്യ നിയമങ്ങളെയും, നിര്‍ഭാഗ്യവശാല്‍ ശാശ്വതനിയമങ്ങളെന്നപോലെ പാലിച്ചുവന്നു. 

മാര്‍പ്പാപ്പാ റോമില്‍ തന്നെ താമസിക്കണമെന്ന് ദൈവം കല്‍പ്പിച്ചിട്ടില്ല; പാലായിലോ തൃശൂരോ വന്നു താമസിച്ചാലും, ദൈവത്തിന് പ്രത്യേക എതിര്‍പ്പൊന്നും ഉണ്ടാകുമെന്നു തോന്നുന്നില്ല!!! വെളുത്തവര്‍ മാത്രം മാര്‍പ്പാപ്പയായിരിക്കണമെന്ന് മിശിഹാ കല്‍പ്പിച്ചിട്ടില്ല. പക്ഷേ ഇക്കാലമത്രയും അങ്ങിനെയായിരുന്നത് രാഷ്ട്രീയ കാരണങ്ങളാലായിരുന്നു. മാര്‍പ്പാപ്പാ, സ്വിസ്സഗാര്‍ഡുകളുടെ തോളിലേ സഞ്ചരിക്കാവൂ എന്ന് ക്രിസ്തുവിന് നിര്‍ബന്ധമില്ല; പുരോഹിതന്‍ വിവാഹിതനായിരിക്കരുതെന്ന് നമ്മുടെ കര്‍ത്താവ് കല്പിച്ചിട്ടില്ല. കാലത്തിനും സംസ്‌കാരത്തിനും സാമൂഹ്യാവശ്യത്തിനും അനുസൃതമായി അവ മാറ്റാനും, ആ മാറ്റത്തിനുവേണ്ടി വാദിക്കാനും നമുക്ക് അവകാശമുണ്ട്.

പുരോഹിതനെ വിവാഹം കഴിക്കാന്‍ അനുവദിക്കുകയില്ല വേണ്ടത്; വിവാഹം കഴിച്ചവരെ പുരോഹിതരാക്കാന്‍ അനുവദിക്കുകയാണു ശരി എന്നു തോന്നുന്നു. എങ്കില്‍, പ്രായപൂര്‍ത്തിയും, സ്വഭാവസ്ഥിരതയും ഉള്ള വൈദികരെ സഭയ്ക്കു ലഭിക്കും. വിവാഹം നിഷിദ്ധമാണെന്ന നിയമം സഭാപഠനങ്ങള്‍ക്ക് വിരുദ്ധമാണ് എന്നു തോന്നുന്നു.

2013 ജനുവരി 7, തിങ്കളാഴ്‌ച

മറിയത്തിന്റെ 'ത്രിത്വ'വും 'സഹരക്ഷക'പദവിയും - അല്മായശബ്ദം

..........എനിക്കൊരപേക്ഷയുണ്ട്. 3000-ാമാണ്ടാകുമ്പോഴേയ്ക്കും മാര്‍ യൗസേപ്പുപിതാവിനെ 'സഹസഹരക്ഷകനാ'യുംകൂടി ഉയര്‍ത്തണം. കാരണം, അങ്ങേരാണല്ലോ വേല ചെയ്ത് കഞ്ഞിയും വെള്ളവും കൊടുത്ത് ബാലനായ യേശുവിനെയും അമ്മയായ മറിയത്തെയും സംരക്ഷിച്ചത്. അദ്ദേഹത്തോളം വലിയൊരു ത്യാഗി ഭൂമുഖത്തില്‍ വേറെയാരും ഇല്ല.
ആദിമക്രൈസ്തവ വിശ്വാസമനുസരിച്ച് യേശു പാപിയായ മനുഷ്യന്റെ രക്ഷകനാണ്. ഇപ്പോഴിതാ മറിയത്തെയും സഹരക്ഷകയായി സഭ ഉയര്‍ത്താന്‍ പോകുന്നു! തിരുകുടുംബ ത്തിലെ രണ്ടുപേരെയും ഇങ്ങനെ സഭാപ്രഖ്യാപനംകൊണ്ട് ഉയര്‍ത്തിയ നിലയ്ക്ക് എന്തുകൊണ്ട് മാര്‍ യൗസേപ്പിനും ഔദ്യോഗികമായ ചില സ്ഥാനങ്ങള്‍ കൊടുത്തുകൂടാ? ഇക്കാര്യത്തെക്കുറിച്ച് യൗസേപ്പു നാമധാരികളായ നമ്മുടെ മെത്രാന്മാര്‍ ഒന്നു സീരിയസായി 'തിങ്കു' ചെയ്യുന്നത് നന്നായിരിക്കും. 

(എന്റെ പേരിനു കാരണക്കാരനും അങ്ങേരായതുകൊണ്ട് ഇക്കാര്യത്തില്‍ എനിക്കും ചില്ലറ താല്പര്യമുണ്ട്.)

9 comments:
1.                http://img2.blogblog.com/img/b36-rounded.png
ത്രീത്വം എന്നത് തന്നെ , എനിക്കിതുവരെ മനസിലായിട്ടില്ല . മനസിലാക്കാന്‍ ഒത്തിരി ശ്രമിച്ചു പരാജയപ്പെട്ടു. വായിച്ചിട്ട് മനസിലായത് , പിതാവ് പുത്രനേക്കാള്‍ ഉന്നതനും രണ്ടു വ്യക്തികലുമാനെന്നാനു . ലളിതമായി ആര്‍ക്കെങ്കിലും വിശധീകരിക്കാം എങ്കില്‍ പറയുക .
1.    https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi5RiPGOhrTdUFCROx9sAGKFaeR_yykoKgRWQ5yOntTEo_X7qeSagQ7ZflLz8joc_fZFEvFjHt7hWmlZ1YDY-SSTvccJoefR9iStFIeZof2MF8ANCdI-qCKqeMay1zsFo0ZXXH5eKExMATE/s45/zn%25252Bphoto.jpg
ത്രിത്വത്തെ തല്‍ക്കാലം വിട്ടുകളയുക, ജെസ്സീ. അതിലും അടിസ്ഥാനപരമായ വാക്കും ആശയവും ദൈവം തന്നെയാണ്. ആ ശബ്ദംകൊണ്ട് ഓരോരുത്തരും മനസ്സിലാക്കുന്നത് ഓരോന്നാണ്. യഹൂദനും ക്രൈസ്തവനും മുസ്ലീങ്ങളുമായ പണ്ഡിതര്‍ ഉറപ്പിച്ചു പറയുന്നു, ദൈവമൊരു വസ്തുവോ വ്യക്തിയോ അല്ല, മറിച്ച് ഒരു ചൈതന്യമാണ് എന്ന്. ക്രൈസ്തവ പുരോഹിതര്‍ ദൈവത്തെ വ്യക്തിയും, പിതാവും അപ്പൂപ്പനുമൊക്കെയായി രൂപംകൊടുത്ത്, വിശ്വാസികളുടെ മനസ്സില്‍ ആകെ ഉദ്വേഗങ്ങളാണ് സൃഷ്ടിക്കുന്നത്. വസ്തുതയെന്തെന്നാല്‍, നമ്മുടെ ലോകവീക്ഷണത്തിലും അസ്തിത്വാനുഭവത്തിലും ഒതുങ്ങുന്നതല്ല ദൈവം എന്ന ശക്തി. ദൈവത്തെ പരമമായ ജീവന്‍ എന്ന് കരുതിയാലും പിശകാകും. കാരണം, നാമറിയുന്ന ജീവന്‍ വളരെ പരിമിതമാണ്. അതനുസരിച്ച്, നമ്മുടേതുപോലുള്ള ഇഷാനിഷ്ടങ്ങള്‍ ദൈവത്തിലും ഉണ്ടെന്നു കരുതുന്നതിന്റെ ഫലമാണ് നമ്മുടെ പ്രാര്‍ത്ഥനകളെല്ലാം അപേക്ഷകളായി മാറുന്നത്.

നാം മനസ്സിലാക്കുന്ന വ്യക്തി എന്ന സങ്കല്പം ദൈവത്തില്‍ ആരോപിക്കാന്‍ പറ്റില്ല എന്നതിന്റെ ഒരു സൂചനയാണ് ത്രിത്വം എന്ന സങ്കല്പം തന്നെ. എല്ലാറ്റിനും ആധാരമാകുമ്പൊഴും, നമ്മുടെ എല്ലാ അറിവിനും അപ്പുറത്താണ് ദൈവം എന്ന് സമ്മതിക്കുകയാണ് ബുദ്ധിക്കു ചെയ്യാവുന്ന ഏക കാര്യം. ഇവിടെ ഗ്രീക്ക് ഓര്‍ത്തോഡോക്സ് വിശ്വാസികള്‍ ദൈവത്തെപ്പറ്റി ധരിച്ചിരിക്കുന്നത്‌ ഓര്‍മ്മിക്കുന്നത് ഉപകരിക്കും. ദൈവത്തെപറ്റി എന്ത് പറഞ്ഞാലും അതിനു രണ്ടു ഗുണങ്ങള്‍ ഉണ്ടാവണം. ഒന്ന്: അതില്‍ വിരുദ്ധോക്തിയുണ്ടായിരിക്കണം. അതായത്, ദൈവം മനുഷ്യയുക്തിക്കുളില്‍ ഒതുങ്ങുകില്ല എന്ന ബോധം. രണ്ട്: നിമിഷനേരത്തേയ്ക്കെങ്കിലും അത് അത്യത്ഭുതത്തിന്റെയും അത്യാദരവിന്റെയും മൌനത്തിലെയ്ക്ക് നമ്മെ കൊണ്ടുപോകണം. നമ്മുടെ എല്ലാ വാക്കുകള്‍ക്കും അറിവിനും അതീതമാണ് ദൈവം എന്ന എളിമയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആധാരം: Faith and Belief - Wilfred Cantwell Smith
 

വിശ്വാസം ബുദ്ധിക്കതീതമാണെന്നു പറയുമെങ്കിലും ബുദ്ധിക്കുള്ളില്‍ പരാശക്തിയെ തളച്ചിടാനുള്ള ഉദ്യമം അതിലുമുണ്ട്. നമ്മുടെ ക്ഷണികമായ ജീവിതത്തിന് ഒരല്പം മൂല്യവും അര്‍ത്ഥവും കൊടുക്കാനുള്ള ശ്രമത്തില്‍ മനുഷ്യര്‍ വിശ്വാസത്തിലേയ്ക്ക് തിരിയുന്നു. എന്നാല്‍ അങ്ങനെയൊരര്‍ത്ഥം ഉണ്ടെന്നുള്ളതിനു വിശ്വാസത്തിനു വെളിയില്‍ ഒരു തെളിവും ഇല്ല എന്നതാണ് നഗ്നമായ സത്യം. സംശയമുണ്ടെങ്കില്‍, എക്ലെസ്യാസ്റ്റെസ് (സഭാപ്രസംഗകന്‍) വായിക്കുക.
2.                https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi5RiPGOhrTdUFCROx9sAGKFaeR_yykoKgRWQ5yOntTEo_X7qeSagQ7ZflLz8joc_fZFEvFjHt7hWmlZ1YDY-SSTvccJoefR9iStFIeZof2MF8ANCdI-qCKqeMay1zsFo0ZXXH5eKExMATE/s45/zn%25252Bphoto.jpg
ഈ ലേഖനത്തിനുള്ള എന്റെ കമെന്റ് മറ്റൊരു ലേഖനമായി ചേര്‍ത്തിട്ടുണ്ട്.
3.                https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiffra3Jz-BRoJZ2fxmQ56LUtxGeGe1lbC7UfsfvclS-_iiE5cnNcbXWpVWo7cC3I_LOnpyrH3cKKKfTvIdBiUSnmJmQx1n_nS9PnpScupf8rDAl9v3g7Uu8jRmRl9Q8JKlyQctDmMYz0OZ/s45/profile.JPG
പിതാവായ ദൈവത്തിന്റെ പുത്രിയാണ്‌ മറിയമെങ്കിൽ യേശുവും മറിയവും സഹോദരീ സഹോദരങ്ങളല്ലേ?
4.                http://img2.blogblog.com/img/b36-rounded.png
സാക്ക് പറഞ്ഞതുപോലെ ത്രിത്വം അധികം ചിന്തിക്കാതെയിരിക്കുകയായിരിക്കും നല്ലത്. ദൈവത്തിന്റെ ത്രിത്വം കണ്ടു പിടിച്ച മഹാനാരാണെങ്കിലും അദ്ദേഹം തോമസ്‌ ആല്‍വാ എഡിസനെക്കാളും ഐസക്ക്ന്യൂട്ടനെക്കാളും ബുദ്ധിയുള്ളവനും ലോകത്ത് ജനിച്ചവരിലും ജനിക്കാന്‍ ഇരിക്കുന്നവരിലും മഹാ സൂത്രശാലിയെന്നു വേണം കരുതുവാന്‍. 

പേഗന്‍കാലത്തു മനുഷ്യന്റെ സങ്കല്പം അനുസരിച്ച് പല ദൈവങ്ങള്‍ ഉണ്ടായിരുന്നു. കോണ്‌സ്റ്റാന്‍ന്റിയന്‍ ചക്രവര്‍ത്തിയുടെ കാലംമുതല്‍ ക്രിസ്തുമതത്തിലേക്ക് പ്രാകൃതവിശ്വാസങ്ങളും കടന്നുകൂടി. അവരുടെ ബഹുദൈവങ്ങളെ ഒന്നാക്കി ത്രിത്വദൈവം എന്ന പ്രാചീനവിശ്വാസം ക്രിസ്ത്യന്‍ സഭകളും സ്വീകരിച്ചു. യഹൂദര്‌ക്കും മുസ്ലിമുകള്‍ക്കും ഇല്ലാത്ത പേഗനീസ്സത്തിലെ ത്രിത്വദൈവം ക്രിസ്തീയവിശ്വാസങ്ങളില്‍ അലിഞ്ഞു ചേര്‌ന്നു. പുതിയ അര്‍ഥങ്ങളും ഭാവനകളും നിര്‍വചനങ്ങളും ഓരോ കാലത്ത് പുരോഹിതവര്‍ഗം നല്‍കി. ത്രിത്വം, മതതത്ത്വമാക്കി പണം സമാഹരിക്കുവാനുള്ള ഒരു മാര്‍ഗവുമായി.പ്രാകൃത പേഗനീസംചിന്താഗതിക്കാര്‍ കൂട്ടത്തോടെ ക്രിസ്ത്യാനികളായി. വിമര്‍ശിക്കുന്നവരെ പാഷന്ധികളായി സഭ മുദ്രയും കുത്തി.
 

ആരോ ഒരു സൂത്രശാലി ത്രിത്വം കണ്ടുപിടിച്ചു. അയാള്‍ പിതാവായ ദൈവമായി. തെറ്റെന്നു പറഞ്ഞു മറ്റേതോ പുത്രന്‍തമ്പുരാന്‍ പേഗനീസ്സ കാലത്തുണ്ടായി. പിതാവ് നടപ്പിലാക്കിയ നിയമങ്ങള്‍ക്കു ഭേദഗതികള്‍ വരുത്തുകയായിരുന്നു അയാളുടെ ജോലി. പിതാവിനും പുത്രനും തമ്മില്‍ അഭിപ്രായ ഐക്യം ഉണ്ടാക്കി യോജിപ്പിക്കുവാന്‍ വന്ന മൂന്നാമത്തെ വിദ്വാന്‍ ത്രിത്വത്തിലെ മൂന്നാംദൈവം ആയി. പിന്നീട് ത്രിത്വം കണ്ടുപിടിച്ചവനും തെറ്റെന്നു പറഞ്ഞവനും പിതാവിനെയും പുത്രനെയും രമ്യതയില്‍ എത്തിച്ചവനും ഒരു ദൈവമായി. ഇവര്‍ തമ്മിലുള്ള ബന്ധം ത്രിത്വ രഹസ്യവും ആയി. സാമാന്യബുദ്ധിയില്‍ മനസിലാവുകയില്ല.

മൂന്നാം നൂറ്റാണ്ടില്‍ ഈ മൂന്നു മിടുക്കന്മാരും ഒന്നായി ക്രിസ്ത്യന്‌ സഭയിലും നുഴഞ്ഞു കയറി. യുക്തിയില്ലാത്ത മന്ദബുദ്ധികള്‌ക്കും തീയോളജി പഠിച്ചു പണമുണ്ടാക്കുന്ന സൂത്രശാലികളായവര്‌ക്കുമേ ഈ ദൈവങ്ങളെ മനസിലാവുകയുള്ളൂ. മറ്റുള്ളവരുടെ ബുദ്ധിയില്‍ ഒതുങ്ങാത്ത ത്രിത്വരഹസ്യമെന്ന് പറഞ്ഞു സംശയം ചോദിക്കുന്നവരുടെ നേരെ പുരോഹിതന്‍ കൈകഴുകും.

ബൈബിളില്‍ സൂചിപ്പിക്കാത്ത പല ആചാരങ്ങളും പ്രാകൃത മതങ്ങളുടെ തുടര്‍ച്ചയാണ്. കുര്‌ബാനയിലെ അപ്പം സൂര്യ നമസ്ക്കാര വാദികളില്‍ നിന്നും ഉണ്ടായതുപോലെ ത്രിത്വവും സൂര്യകള്‌ട്ടില്‌നിന്നു ഉത്ഭവിച്ചുവെന്നു അനുമാനിക്കാം. സൂര്യനപ്പുറത്തു ഒരു ദൈവത്തെ അന്ന് ചിന്തിക്കുവാന്‍ കഴിവില്ലായിരുന്നു. സൂര്യന് മൂന്നു അവസ്ഥകള്‍, 1.ഘനം, 2.ഊര്‍ജം അഥവാ ചൂട്, 3. പ്രകാശം എന്നിങ്ങനെ തരം തിരിക്കാം. ഒരു തീക്കട്ടയും ഇങ്ങനെതന്നെ.
 
തീയില്ലാത അവസ്ഥ, ചൂടുള്ള തീക്കട്ട, പ്രകാശം നല്‍കുന്ന തീക്കട്ട. ഏകദൈവവാദികളും ദ്വൈതവും ത്രിത്വവും അടങ്ങിയ ത്രിമൂര്‍ത്തികളുടെ ഉറവിടങ്ങള്‍ സൂര്യഭഗവാന്‍തന്നെ. വെറും ഘനം ആയി ദൈവത്തിന്റെ ആദ്യത്തെ രൂപവും ചൂടായിരിക്കുന്ന ശക്തി ദൈവത്തിന്റെ രണ്ടാമത്തെ രൂപവും പ്രകാശം തരുന്ന ശക്തി ദൈവത്തിന്റെ മൂന്നാമത്തെ രൂപവുമാക്കി സൂര്യനെതന്നെ മൂന്നും കൂടിയ ഒന്നായ ദൈവം ആക്കി.ഘനവും ചൂടും പ്രകാശവും നല്‍കുന്ന മൂന്നുംകൂടിയ ഒരു ദൈവമാക്കി. ഒരു ശക്തിയാക്കി.

മൂന്നു ഗ്ലാസുകളില്‍ വെച്ചിരിക്കുന്ന മൂന്നു തുള്ളികള്‍ വെള്ളങ്ങള്‍ ഒരു ഗ്ലാസില്‍ പകര്‍ന്നാല്‍ ഒന്നാകുന്നതുപോലെ ത്രിത്വം എന്നുപറഞ്ഞു പണ്ട് ഒരു പണ്ഡിതന്‍അച്ചന്‍ പള്ളിയില്‍ പ്രസംഗിക്കുന്നതും ഓര്‍മ്മവരുന്നു.
 

മാത്യുവിന്റെ സുവിശേഷത്തില്‍ യേശുവിന്റെ ജനനം വിവരിക്കുന്നുണ്ട്. പരുശുദ്ധ അരൂപിയാല്‍ പുത്രന്‍ ഉണ്ടായി എന്നാണ് വചനം. (Matt.1:18).പാവം ജോസഫ് മറിയത്തിന്റെ ചാരിത്രത്തെ തെറ്റിദ്ധരിച്ചു. വിവാഹ നിശ്ചയം റദ്ദാക്കുവാനും ആഗ്രഹിച്ചു. എന്നാല്‍ ഗബ്രിയേല്‍ സ്വപ്നത്തില്‍ പറഞ്ഞു, ദാവീദിന്റെ പുത്രാ, മേരിയെ ഭാര്യയാക്കുന്നതില്‍ പേടിക്കേണ്ടാ. പരിശുദ്ധ ആത്മാവിനാല്‍ അവള്‍ ഗര്‍ഭിണി ആയി. പിതാവും പുത്രനും പരിശുദ്ധ ആത്മാവും ബൈബിളിലെയും കഥാപാത്രങ്ങളായി. ഇവിടെ ഉത്തരം കിട്ടാത്ത മറ്റൊരു ചോദ്യമുണ്ട്. പരിശുദ്ധ ആത്മാവിനാല്‍ ഗര്‍ഭം ധരിച്ചെങ്കില്‍ യേശുവിന്റെ പിതാവ് പരിശുദ്ധ ആത്മാവല്ലേ.? മൂന്നാമതൊരു പിതാവ് പിന്നെ എങ്ങനെ ഉണ്ടായി? ഇങ്ങനെ പരിശുദ്ധ ആത്മാവിനെ പറഞ്ഞു രക്ഷപെടുന്ന മഠം ചാടി പുരോഹിതരുടെ കഥകള്‍ ഇന്നും ലോക വാര്‍ത്തകളില്‍ ഒന്നാണ്.
5.                http://img2.blogblog.com/img/b36-rounded.png
എന്താണ് ത്രീത്വം പറയതിരിയ്ക്കുന്നത്. അത് പറയാതിരുന്നാല്‍ എങ്ങനെ ആണ് അത് എന്താണ് എന്നതിന്റെ സംശയം തീരുക.
6.                http://img2.blogblog.com/img/b36-rounded.png
പരിശുട്ധാത്മാവിനെതിരെ ഉള്ള ദൂഷണം ഈ യുഗത്തിലും വരാന്‍ ഇരിയ്ക്കുന്ന യുഗത്തിലും ക്ഷമിയ്ക്കില്ല എന്ന് ബൈബിബിളില്‍ പറയുന്നുണ്ടല്ലോ. എന്താണ് അത് ? അങ്ങിനീന്കിളീ ബ്ലോഗില്പറയുന്ന ചിലതൊക്കെ പരിശുധാത്മാവിനെതിരയൂള്ള ദൂഷണം അല്ലെ?വിവേകികളായ നിങ്ങളുടെ എല്ലാവരുടെയും ഉത്തരം ഈ സഹോടരി പ്രതീക്ഷിയ്ക്കുന്നു. പലരോടും ചോദിച്ചിട്ട് വ്യക്തമായ ഒരുത്തരം ആരുംതന്നില്ല.
7.                https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiFaUevMhFZfRE36XgD-PmV-OSdYAwDcuo2JnfGAR1ry2qFZmDIEcWc5pHAQIGwuw36W-vvZcYlxMLMaiK_u1VdG4k-u906wl2QE1oll5hU0w_vIq-v84m1cw6qQ9lhqnqSjvQ28yCipUVc/s45/527874_10150747248915972_1564235386_n.jpg
പാപി ,പാപം എന്ന് എപ്പോഴും പറയുക ,ഇത് പോലെ സംശയവും ഭയവും ജനിപ്പിക്കുന്ന ബൈബിള്‍ വാചകങ്ങള്‍ ഉപയോഗിക്കുക്ക ,ഇവയാണ് പരിശുദ്ധആത്മാവിനു എതിരായ കാര്യങ്ങള്‍ .
8.                http://img1.blogblog.com/img/anon36.png
പെണ്ണായി, പല രൂപഭാവങ്ങളായി, അവതാരങ്ങളായി വരുന്ന ജോഷ്‌ കദളിക്കാടിനു അനൂപ്‌ നല്‍കിയ മറുപടി ധാരാളം. എത്ര ഉത്തരം ലഭിച്ചാലും ചൊറിഞ്ഞു ചൊറിഞ്ഞ് പിന്നെയും അതേ ചോദ്യം ചോദിക്കും. ത്രിത്വം സത്യമാണെന്നു പറയുന്നതുവരെ ഈ പുരോഹിതന്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും.
അല്മായശബ്ദം:

'via Blog this'